കാലവർഷം പകുതി പിന്നിട്ടു; 28 ശതമാനം മഴ കുറവ്
ജൂൺ മാസം ആരംഭിച്ച സംസ്ഥാനത്തെ കാലവർഷം പകുതി പിന്നിട്ടു. കൃത്യമായി മഴ ലഭിച്ചിരുന്ന കേരളത്തിൽ ഇത്തവണ 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന് ലഭിക്കേണ്ടത് 1363 മില്ലിമീറ്റർ മഴയാണ്. എന്നാൽ 985.9 മില്ലിമീറ്റർ മഴ മാത്രമാണ് ഇക്കാലത്ത് പെയ്തത്.
ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കാലവർഷത്തിന്റെ ദൈർഘ്യം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണിലും ജൂലൈയിലും ശരാശരിയേക്കാൾ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ 36 ശതമാനം കുറവായിരുന്നു. ജൂണിൽ ലഭിക്കേണ്ട 643 മില്ലിമീറ്റർ സ്ഥാനത്ത് ലഭിച്ചത് 408.4 മില്ലിമീറ്റർ. ജൂലൈയിൽ സാധാരണയായി 726.1 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടതെന്നിരിക്കെ ഇതുവരെ പെയ്തത് 575.5 മില്ലിമീറ്റർ -20 ശതമാനത്തിെൻറ കുറവ്.
എല്ലാ ജില്ലകളിലും ശരാശരിയേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. കാലവർഷത്തിൽ കുറവ് മഴ ലഭിച്ചത് പാലക്കാടാണ്. ശരാശരി 1022.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജില്ലയിൽ ഇതുവരെ ലഭിച്ചത് 633.5 മില്ലിമീറ്റർ ആണ്, -38 ശതമാനത്തിന്റെ കുറവ്. കൂടുതൽ മഴ ലഭിച്ച കാസർകോട് ജില്ലയിൽ (1415.1 മില്ലിമീറ്റർ) സാധാരണ ലഭിക്കേണ്ട (2040.6 മില്ലിമീറ്റർ) മഴയേക്കാൾ 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കാലവർഷം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും തുടർച്ചയായി മൺസൂൺ കാറ്റ് ശക്തി പ്രാപിക്കാത്തതാണ് മഴ കുറയാനുള്ള പ്രധാന കാരണം. എന്നാൽ, പ്രളയം ഉണ്ടായ 2018, 2019 വർഷങ്ങളിലും കഴിഞ്ഞ വർഷവും ആദ്യ പകുതിയിൽ കുറഞ്ഞ മഴ രണ്ടാമത്തെ പകുതിയിൽ കണക്കുകൾ തെറ്റിച്ച് പെയ്യുകയായിരുന്നു. ഈ സമയത്ത് പെയ്യേണ്ട മഴയെക്കാൾ കൂടുതലായിരുന്നു അന്ന് പെയ്തത്. സമാന സാഹചര്യം ഇക്കുറിയും ഉണ്ടാകുമോ എന്ന ആശങ്കയും നിലനിക്കുന്നുണ്ട്. എന്നാൽ ഇത്തരം സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
ജൂൺ മാസം ആരംഭിച്ച സംസ്ഥാനത്തെ കാലവർഷം പകുതി പിന്നിട്ടു. കൃത്യമായി മഴ ലഭിച്ചിരുന്ന കേരളത്തിൽ ഇത്തവണ 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന് ലഭിക്കേണ്ടത് 1363 മില്ലിമീറ്റർ മഴയാണ്. എന്നാൽ 985.9 മില്ലിമീറ്റർ മഴ മാത്രമാണ് ഇക്കാലത്ത് പെയ്തത്.
ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കാലവർഷത്തിന്റെ ദൈർഘ്യം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണിലും ജൂലൈയിലും ശരാശരിയേക്കാൾ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ 36 ശതമാനം കുറവായിരുന്നു. ജൂണിൽ ലഭിക്കേണ്ട 643 മില്ലിമീറ്റർ സ്ഥാനത്ത് ലഭിച്ചത് 408.4 മില്ലിമീറ്റർ. ജൂലൈയിൽ സാധാരണയായി 726.1 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടതെന്നിരിക്കെ ഇതുവരെ പെയ്തത് 575.5 മില്ലിമീറ്റർ -20 ശതമാനത്തിെൻറ കുറവ്.
എല്ലാ ജില്ലകളിലും ശരാശരിയേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. കാലവർഷത്തിൽ കുറവ് മഴ ലഭിച്ചത് പാലക്കാടാണ്. ശരാശരി 1022.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജില്ലയിൽ ഇതുവരെ ലഭിച്ചത് 633.5 മില്ലിമീറ്റർ ആണ്, -38 ശതമാനത്തിന്റെ കുറവ്. കൂടുതൽ മഴ ലഭിച്ച കാസർകോട് ജില്ലയിൽ (1415.1 മില്ലിമീറ്റർ) സാധാരണ ലഭിക്കേണ്ട (2040.6 മില്ലിമീറ്റർ) മഴയേക്കാൾ 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കാലവർഷം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും തുടർച്ചയായി മൺസൂൺ കാറ്റ് ശക്തി പ്രാപിക്കാത്തതാണ് മഴ കുറയാനുള്ള പ്രധാന കാരണം. എന്നാൽ, പ്രളയം ഉണ്ടായ 2018, 2019 വർഷങ്ങളിലും കഴിഞ്ഞ വർഷവും ആദ്യ പകുതിയിൽ കുറഞ്ഞ മഴ രണ്ടാമത്തെ പകുതിയിൽ കണക്കുകൾ തെറ്റിച്ച് പെയ്യുകയായിരുന്നു. ഈ സമയത്ത് പെയ്യേണ്ട മഴയെക്കാൾ കൂടുതലായിരുന്നു അന്ന് പെയ്തത്. സമാന സാഹചര്യം ഇക്കുറിയും ഉണ്ടാകുമോ എന്ന ആശങ്കയും നിലനിക്കുന്നുണ്ട്. എന്നാൽ ഇത്തരം സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Green Reporter Desk