ആണവനിലയങ്ങൾ വർധിപ്പിക്കുവാൻ ഹരിത പാതുകത്തെ മറയാക്കുമ്പോൾ :




കാർബൺ ബഹിർഗമനത്തെ മുൻ നിർത്തി ആണവ വൈദ്യുതിനിലയങ്ങളുടെ എണ്ണം വർധിപ്പിക്കുവാൻ ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ പ്രകൃതിക്കു വൻ ഭീഷണിയാണ്.കൽക്കരിയും ഡീസലും ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം വൻ തോതിൽ ഹരിത വാതകത്തെ പുറം തള്ളുന്നുണ്ട്.അതിനുള്ള പരിഹാരമായി ആണവ നിലയങ്ങളിലെക്കുള്ള ശ്രദ്ധ തിരിയൽ എത്ര അപകടകരമാണ് എന്ന്  ത്രീ മൈൽ ഫലന്റും ചെർ ണോബും ഹുക്കിഷിമയും പാഠങ്ങൾ നൽകിയിട്ടും മറന്നു പോകുകയാണ് ഭരണ കർത്താക്കൾ.ഇതിനു പിന്നിൽ നിഷ്കളങ്കമായ ഹരിത വാതക കുറക്കലല്ല ലക്ഷ്യം വെക്കുന്നത്.

ആണവ നിലയങ്ങൾ വഴിയുള്ള വൈദ്യുതി ഉൽപ്പാദനത്തിനു പിന്നിൽ സാമ്രാജ്യത്വ താൽപ്പര്യങ്ങൾ മുഖ്യ വിഷയമായി നിലനിൽക്കുന്നു.സമ്പുഷ്ട യുറേനിയം സ്വന്തമാക്കൽ മുതൽ നിലയങ്ങളുടെ നിർമ്മാണവും നടത്തിപ്പും മറ്റും വൻകിട കോർപ്പറേറ്റ് വിഷയങ്ങളും അവരെ സഹായിക്കുന്ന വൻ കിട രാജ്യങ്ങളും ഒത്തുചേരുന്ന ലോകമാണ്.ഊർജ്ജ ഉൽപ്പാദനത്തെ കാർബൺരഹിതമാക്കണമെന്നു പറയുമ്പോൾ,അതിനുള്ള മാർഗ്ഗങ്ങളിൽ മുഖ്യപരിഗണന ഊർജ്ജ ഉപഭോഗത്തിലെ ജനാധിപത്യവൽക്കരണമാണ്.നിലവിൽ വൻതോതിൽ വൈദ്യുതി ഊർജ്ജം ഉപയോഗിക്കുന്ന രാജ്യങ്ങൾ  അങ്ങനെ തന്നെ തുടരട്ടെ എന്നു തീരുമാനിക്കുവാൻ കഴിയില്ല.വളരെ കുറച്ചു മാത്രം വൈദ്യുതിയും ക്രൂഡ് എണ്ണയും ലഭ്യമായ ആളുകൾക്കായി വരും നാളുകളിൽ കൂടുതൽ ഊർജ്ജം മാറ്റി വെക്കേണ്ടതുണ്ട്.അവർ എല്ലാവരും തന്നെ അവികസിത രാജ്യങ്ങളിൽ നിന്നുളളവരാണ് എന്നു മറക്ക രുത്.പ്രകൃതി വിഭവങ്ങൾ കൊണ്ടു സമ്പന്നമായ ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാ മുതൽ ബ്രസീൽ,മെക്സിക്കൊ,ആഫ്രിക്കൻ രാജ്യക്കാർ പ്രകൃതി വിഭവങ്ങൾ കൊണ്ട് എന്നും സമ്പന്നമായിരുന്നിട്ടും ജീവിക നിലവാരത്തിൽ താഴെയാണ്. പ്രകൃതി വിഭവങ്ങൾ ചരക്കുകളാക്കി മാറ്റി സമ്പന്നമായ രാജ്യങ്ങളാണ് ഇന്നുപ്രകൃതിയെ സുരക്ഷിത മാക്കണമെന്ന് ഉറക്കെ പറയുന്നത്.ഇവരുടെ ആർഭാടപൂർവ്വമായ ജീവിതത്തെ നിയന്ത്രിക്കാതെ കാർബൺ രഹിത വികസനം അസാധ്യമാണ്. അത്തരം വിഷയങ്ങൾക്കു പകരം വൻകിട രാജ്യങ്ങൾ പുതിയ മാർഗ്ഗങ്ങൾ തെരയുന്നതിനെ പറ്റി മാത്രം സംസാരിക്കുമ്പോൾ,കാർബൺ രഹിത മാർഗ്ഗം എന്ന രീതിയിൽ ആണവ നിലയങ്ങളെ സ്വീകരിക്കുവാൻ ശ്രമിക്കുകയാണ്.ഇന്ത്യയെ പോലെ യുള്ള രാജ്യങ്ങൾ മുതൽ ഫ്രാൻസും മടി കൂടാതെ പുതിയ ആണവ വൈദ്യുതി നിലയങ്ങളെ പറ്റി ആലോചിക്കുന്നത് വലിയ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തലായിരിക്കും.ഫ്രാൻസ് പുതുതായി ഡസനലിധകം ആണവ റിയാക്ടറുകൾ സ്ഥാപിക്കുവാൻ തീരുമാനിക്കുന്നത് വൈദ്യുതി രംഗത്ത് കാർബൺ ബഹിർഗമനത്തെ മുൻ നിർത്തിയാണ്.

ജപ്പാന്റെ തീരത്തുനിന്ന് 2500 Km അകലെയുള്ള പെസഫിക്ക് സമുദ്രത്തിൽ ഫുക്കിഷിമയിലെ ആണവ പ്ലാന്റിന്റെ ജല മാലിന്യം എറിയുവാനുള്ള തീരുമാനം പെസഫിക്ക് ദ്വീപുകളിൽ പ്രതിഷേധം ഉണ്ടാക്കുന്നു.ആണവ നിലയങ്ങളുടെ നിർമ്മാണത്തിലും മറ്റും അമേരിക്കൻ , റഷ്യൻ,ഫ്രഞ്ച് കമ്പനി കൾ നടത്തിയ ലോബിയിംഗ് കുപ്രസിദ്ധമായിരുന്നു. കൂടംകുളം നിലയ വിഷയത്തിലും നിരവധി സംശയങ്ങൾ ഉണ്ടായി.ആണവ ഇന്ധനവും അതിന്റെ മാലിന്യവും വൻ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുളള മുൻ അനുഭവങ്ങളും സംഭവിച്ച അപകടങ്ങളിലെ പ്രശ്നങ്ങളും തുടരുമ്പോൾ , കാർബൺ ബഹിർഗമനത്തെ മുൻ നിർത്തി ആണവ നിലയങ്ങളെ ന്യായീകരിക്കുക അപകടകരമാണ്.

സൗരോർജ്ജ പ്ലാന്റുകൾ പറത്തുവിടുന്ന കാർബൺ ബഹിർഗമനത്തിന്റെ പകുതിയിൽ കുറവു മാത്രമെ ആണവനിലയത്തിന്റെ വിവിധ ഘട്ടങ്ങളിൽ സംഭവിക്കുന്നുള്ളു.കൽക്കരി നിലയങ്ങൾ 6 മുതൽ 8 വരെ ഇരട്ടി കാർബൺ പുറംതള്ളുന്നുണ്ട്.ആണവ നിലയങ്ങൾക്ക് കുറച്ചു ഭൂമി മതിയാകും എന്ന ആകർഷണത്തെയും പൊടി തട്ടി എടുക്കുവാൻ COP 26 നു ശേഷം ശ്രമങ്ങൾ ശക്തമായിട്ടുണ്ട്.

കാർബൺ ബഹിർഗമനത്തെ കുറക്കുന്നതിന്റെ പേരിൽ ആണവ ഊർജ്ജ നിലയങ്ങളുടെ എണ്ണം കൂട്ടുവാനുള്ള ശ്രമങ്ങൾ വൻ  ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് എന്ന് മറക്കരുത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment