കടൽ പ്രക്ഷുബ്ധമാകും മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം




അറബികടലിന്റെ മധ്യപടിഞ്ഞാറൻ ഭാഗത്തു നിന്നുള്ള  ശക്തമായകാറ്റിന്റെ ഇതിന്റെ ഫലമായി കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ അറബികടലിന്റെ മധ്യ പടിഞ്ഞാറൻ തീരങ്ങളിൽ ഒക്ടോബർ 13 വരെയും ഗൾഫ് ഓഫ് യെമൻ തീരങ്ങളിലും അറബികടലിന്റെ തെക്ക് പടിഞ്ഞാറൻ തീരങ്ങളിലും ഒക്ടോബർ 11 മുതൽ 14 വരെയും ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

 

 

ദുരന്ത നിവാരണ വകുപ്പ് നൽകുന്ന ജാഗ്രതാ നിർദ്ദേശത്തിന്റെ  പൂർണ രൂപം 

 

 

അറബികടലിന്റെ മധ്യപടിഞ്ഞാറൻ ഭാഗത്തു നിന്നും ശക്തമായ കാറ്റ് മണിക്കൂറിൽ 135 മുതൽ 145 കി.മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കുറിൽ 160 കി.മി വേഗതയിലും വീശുവാൻ സാധ്യതയുണ്ട്. തുടർന്ന് കാറ്റിൻറെ വേഗത കുറഞ്ഞു മണിക്കൂറിൽ 110 -120 കി .മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കുറിൽ 135 കി.മി വേഗതയിലും ഒക്ടോബർ 14 വരെ വീശുവാൻ സാധ്യതയുണ്ട്. അറബികടലിന്റെ തെക്കു-പടിഞ്ഞാറൻ ഭാഗത്തു നിന്നും മണിക്കൂറിൽ 50 കി .മി മുതൽ 60 കി.മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കുറിൽ കി.മി വേഗതയിലും കാറ്റു വീശുവാൻ സാധ്യതയുണ്ട്.

 

 

ഇതിന്റെ ഫലമായി കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ അറബികടലിന്റെ മധ്യ പടിഞ്ഞാറൻ തീരങ്ങളിൽ ഒക്ടോബർ 13 വരെയും ഗൾഫ് ഓഫ് യെദൻ തീരങ്ങളിലും അറബികടലിന്റെ തെക്ക് പടിഞ്ഞാറൻ തീരങ്ങളിലും ഒക്ടോബർ 11 മുതൽ 14 വരെയും ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകരുത്.

 

*ബംഗാൾ ഉൾക്കടലിൽ മത്സ്യതൊഴിലാളി മുന്നറിയിപ്പ്*

 

മത്സ്യതൊഴിലാളികൾ ബംഗാൾ ഉൾക്കടലിന്റെ മധ്യപടിഞ്ഞാറൻ ഭാഗത്തും വടക്ക് ഭാഗത്തും ഒക്ടോബർ 11 വരെ മത്സ്യ ബന്ധനത്തിന് പോകരുത്. ഈ മേഖലയിലെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

 

 

ഈ മുന്നറിയിപ്പ് 11/10/2018, 12:00 മണി മുതൽ അടുത്ത 24 മണിക്കൂർ വരെ ബാധകമായിരിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment