ചൂടിനാൽ ഉരുകിയൊലിക്കുന്ന അന്റാര്‍ട്ടിക്ക




അന്റാര്‍ട്ടിക്ക ചൂടിനാൽ ഉരുകുകയാണ്. കൊടും തണുപ്പിനെക്കുറിച്ചല്ല ഇപ്പാേൾ അവിടെ നിന്നും കേള്‍ക്കുന്നത്. അന്റാര്‍ട്ടിക്കയിലെ ഏറ്റവും കൂടിയ ചൂട് കഴിഞ്ഞ വര്‍ഷമാണ് രേഖപ്പെടുത്തിയത്. 18.3 ഡിഗ്രി സെല്‍ഷ്യസ്. പുതിയ റെക്കോര്‍ഡ് 2020 ഫെബ്രുവരി 6ലാണ് എത്തിയതെന്ന് യുഎന്‍ ഏജന്‍സിയായ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ (WMO) സംഘം വെളിപ്പെടുത്തി. അന്റാര്‍ട്ടിക്ക് ഉപദ്വീപിലെ അര്‍ജന്റീനിയന്‍ ഗവേഷണ കേന്ദ്രമായ എസ്‌പെരന്‍സ ബേസിലെതാണ് റീഡിങ്. തെക്കേ അമേരിക്കയ്ക്ക് അടുത്തുള്ള വടക്കുപടിഞ്ഞാറന്‍ മുനമ്പാണ് ഭൂമിയിലെ ഏറ്റവും വേഗത്തില്‍ ചൂടാകുന്ന പ്രദേശങ്ങള്‍.


WMO ശാസ്ത്രജ്ഞര്‍ ആഗോളതാപനത്തെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത്. പരിഹാരം കാലാവസ്ഥാ വ്യതിയാനത്തിന് അടിയന്തിര നടപടികള്‍ ഉണ്ടാകുക എന്നതാണ്. വൈദ്യുതിക്കായി കല്‍ക്കരി കത്തിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോള താപനിലയില്‍ വര്‍ദ്ധനവിന് കാരണമായി. സമുദ്ര വിതാനം ഉയർന്ന്  വന്‍ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യത വർധിച്ചു.


അന്റാര്‍ട്ടിക്ക പ്രദേശം 1.4 കോടി കി.മീറ്ററിൽ വ്യാപിച്ചു കിടക്കുന്നു. ഇത് ഓസ്‌ട്രേലിയയുടെ ഇരട്ടി വരും. അന്റാര്‍ട്ടിക്ക് തീരത്ത് -10 മുതല്‍ ആന്തരിക ഭൂഖണ്ഡത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ -60 വരെയാണ് ശരാശരി വാര്‍ഷിക താപനില. 4.8 കി.മീറ്റർ കട്ടിയുള്ളതും അതിന്റെ 90% ശുദ്ധ ജലവും അടങ്ങിയിരിക്കുന്നതുമായ ഐസ് ഷീറ്റ് സമുദ്ര നിരപ്പ് 200 അടിയില്‍ (60 മീറ്ററോളം) ഉയര്‍ത്താന്‍ പര്യാപ്തമാണ്. 


പ്രധാന ഭൂപ്രദേശവും ചുറ്റുമുള്ള ദ്വീപുകളും ഉള്‍പ്പെടെ അന്റാര്‍ട്ടിക്ക് ഭൂമിയുടെ (അന്റാര്‍ട്ടിക്ക) മുനമ്പത്തെ റെക്കോര്‍ഡ് ചൂട് 17.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു എന്ന് 2015 മാര്‍ച്ച് 24 ന് എസ്‌പെരന്‍സയില്‍ രേഖപ്പെടുത്തി. WMO ടെ കണക്കനുസരിച്ച്, അന്റാര്‍ട്ടിക്ക് മുനമ്പ് ഭൂമിയുടെ ഏറ്റവും വേഗതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ്, കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഏകദേശം 5.4 ഡിഗ്രി വരെ ചൂട് ഇവിടെ വർധിച്ചു. കാലാവസ്ഥ, സമുദ്ര രീതികള്‍ എന്നിവയിലും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയര്‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, ആര്‍ട്ടിക്, അന്റാര്‍ട്ടിക്ക എന്നിവ ഇപ്പോള്‍ കാലാവസ്ഥയുടെ കാര്യത്തില്‍ ഏറെ മാറ്റത്തിന് വിധേയമാണ്.


ഉയര്‍ന്ന മര്‍ദ്ദമാണ് വർധിച്ച ചൂടിനു കാരണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമുഖത്തിലെ ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായ താപനില, മഴ, കനത്ത ആലിപ്പഴം, ദൈര്‍ഘ്യമേറിയ വരണ്ട കാലയളവ്, കാറ്റിന്റെ പരമാവധി വേഗം എന്നിവ ഉള്‍പ്പെടുന്ന കാലാവസ്ഥ എന്നിവയുടെ പുതിയ റെക്കോര്‍ഡിലേക്കാണ് അന്റാര്‍ട്ടിക്ക ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നാണ് വസ്തുത.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment