അട്ടപ്പാടിയിൽ കടുവയിറങ്ങി കർഷകന്റെ കാളയെ കൊന്നു
അഗളി: അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ കുറവന്‍പാടിയില്‍ കടുവ കൃഷിയിടത്തില്‍ ഇറങ്ങി കര്‍ഷകന്റെ വീട്ടുവളപ്പില്‍ കെട്ടിയിരുന്ന കാളയെ കൊന്ന് തിന്നു. കുറവന്‍പാടി കിഴക്കമ്പലം ജോണ്‍ മാത്യുവിന്റെ മൂന്ന് വയസ്സുള്ള 200 കിലോയോളം തൂക്കംവരുന്ന കാളയെയാണ് വെള്ളിയാഴ്ച രാത്രി കടുവ പിടിച്ചത്. കാളയുടെ പിന്നിലാണ് കടിയേറ്റത്.
സൈലന്റ് വാലി വനമേഖലയില്‍ നിന്നും ഇറങ്ങിയ കടുവയാണ് ജനവാസകേന്ദ്രത്തില്‍ എത്തിയതെന്നാണ് വിവരം. കഴിഞ്ഞവര്‍ഷം ഇവിടെ വളര്‍ത്ത് മൃഗങ്ങള്‍ക്കെതിരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ കടുവയുടെ സാന്നിധ്യം ഉണ്ടാകുന്നത് ആദ്യമായാണ്. സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയുടെ കാല്പാട് തിരിച്ചറിഞ്ഞു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
അഗളി: അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ കുറവന്‍പാടിയില്‍ കടുവ കൃഷിയിടത്തില്‍ ഇറങ്ങി കര്‍ഷകന്റെ വീട്ടുവളപ്പില്‍ കെട്ടിയിരുന്ന കാളയെ കൊന്ന് തിന്നു. കുറവന്‍പാടി കിഴക്കമ്പലം ജോണ്‍ മാത്യുവിന്റെ മൂന്ന് വയസ്സുള്ള 200 കിലോയോളം തൂക്കംവരുന്ന കാളയെയാണ് വെള്ളിയാഴ്ച രാത്രി കടുവ പിടിച്ചത്. കാളയുടെ പിന്നിലാണ് കടിയേറ്റത്.
സൈലന്റ് വാലി വനമേഖലയില്‍ നിന്നും ഇറങ്ങിയ കടുവയാണ് ജനവാസകേന്ദ്രത്തില്‍ എത്തിയതെന്നാണ് വിവരം. കഴിഞ്ഞവര്‍ഷം ഇവിടെ വളര്‍ത്ത് മൃഗങ്ങള്‍ക്കെതിരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ കടുവയുടെ സാന്നിധ്യം ഉണ്ടാകുന്നത് ആദ്യമായാണ്. സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയുടെ കാല്പാട് തിരിച്ചറിഞ്ഞു.
Green Reporter Desk