ഓസ്‌ട്രേലിയയിൽ കാട്ടുതീ; ഇതുവരെ ഒമ്പത് മരണം




സിഡ്‌നി: ഓസ്ട്രേലിയയില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീയില്‍ ഒരാള്‍ കൂടി മരിച്ചു. തെക്കന്‍ ഓസ്ട്രേലിയയിലെ മൂന്ന് സംസ്ഥാനങ്ങളിലായാണ് കാട്ടുതീ പടരുന്നത്. ആയിരക്കണക്കിന് ഏക്കര്‍ കാട് കാട്ടുതീയില്‍ കത്തിനശിച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ വ്യാപിക്കുകയാണ്. തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. എങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കൂടുതൽ സമയം എടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.


ന്യൂ സൗത്ത് വെയില്‍സിലാണ് ഒരാള്‍ മരിച്ചത്. ഇതോടെ, സെപ്റ്റംബ‍ര്‍ മുതലുള്ള കണക്കനുസരിച്ച്‌ കാട്ടുതീയെത്തുടര്‍ന്ന് ഓസ്ട്രേലിയയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസം കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ അപകടത്തില്‍ ന്യൂ സൗത്ത് വെയില്‍സില്‍ രണ്ട് രക്ഷാപ്രവര്‍ത്തകര്‍ മരിച്ചിരുന്നു.


അടിയന്തരസാഹചര്യം കണക്കിലെടുത്ത് വിദേശത്ത് അവധിയിലായിരുന്ന പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അവധി വെട്ടിച്ചുരുക്കി ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ചൂട് കൂടിയതും ശക്തമായ കാറ്റുമാണ് കാട്ടുതീയ്ക്ക് കാരണമെന്നാണ് കരുതുന്നത്. രാജ്യത്ത് തുടരുന്ന കാട്ടുതീയില്‍ എഴുന്നൂറിലധികം വീടുകളാണ് നശിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment