ഖനനം നടത്താന്‍ അനുമതി നൽകുന്ന മന്ത്രിസഭാ തീരുമാനം ആർക്ക് വേണ്ടി?
പാറ ക്വാറികളില്‍ ഖനനം നടത്താന്‍ മന്ത്രിസഭാ അനുമതി. ജില്ലാ കളക്ടറുടെ നിരാക്ഷേപ പത്രത്തിന്റെ അടിസ്ഥാനത്തില്‍ പാറക്വാറികളില്‍ ഖനനാനുമതി നല്‍കാനാണു മന്ത്രിസഭ തീരുമാനിച്ചത്. വ്യാപക ഖനനം മൂലം ഈ പ്രളയകാലത്ത് സംസ്ഥാന വ്യാപകമായി പലയിടത്തും വൻതോതിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ പാഠം പഠിച്ചില്ല എന്ന് വേണം ഈ അനുമതി നൽകുന്നതിലൂടെ മനസിലാക്കാൻ.
'ജിയോളജിസ്റ്റ്, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ സമിതി സ്ഥലം സന്ദര്‍ശിച്ചു കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമാണെന്നും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കുന്ന മുറയ്ക്കാണു കളക്ടര്‍ അനുമതി നൽകുന്നത്. പാറമടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തദ്ദേശ ഭരണകൂടങ്ങളുടെ അനുമതി ആവശ്യമില്ല'. പരിസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ് ഈ നടപടി. നാലായിരത്തോളം ക്വാറികൾ അധികൃതമായും അല്ലാതെയും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണു ക്വാറികള്‍ക്കു ഖനനാനുമതി നല്‍കിയത്. ഭൂമാഫിയയുടെ കൈയിൽ നിന്നും രാഷ്ട്രീയ പാർട്ടികളക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ മന്ത്രിസഭാ തീരുമാനം എന്ന് വേണം മനസിലാക്കാൻ. അതേസമയം, 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ ഖനനാനുമതി നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഖനനം ചെയ്യുന്നതിന് ഈടാക്കുന്ന സീനിയറേജ് ബാധകമാക്കും.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
പാറ ക്വാറികളില്‍ ഖനനം നടത്താന്‍ മന്ത്രിസഭാ അനുമതി. ജില്ലാ കളക്ടറുടെ നിരാക്ഷേപ പത്രത്തിന്റെ അടിസ്ഥാനത്തില്‍ പാറക്വാറികളില്‍ ഖനനാനുമതി നല്‍കാനാണു മന്ത്രിസഭ തീരുമാനിച്ചത്. വ്യാപക ഖനനം മൂലം ഈ പ്രളയകാലത്ത് സംസ്ഥാന വ്യാപകമായി പലയിടത്തും വൻതോതിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ പാഠം പഠിച്ചില്ല എന്ന് വേണം ഈ അനുമതി നൽകുന്നതിലൂടെ മനസിലാക്കാൻ.
'ജിയോളജിസ്റ്റ്, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ സമിതി സ്ഥലം സന്ദര്‍ശിച്ചു കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമാണെന്നും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കുന്ന മുറയ്ക്കാണു കളക്ടര്‍ അനുമതി നൽകുന്നത്. പാറമടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തദ്ദേശ ഭരണകൂടങ്ങളുടെ അനുമതി ആവശ്യമില്ല'. പരിസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ് ഈ നടപടി. നാലായിരത്തോളം ക്വാറികൾ അധികൃതമായും അല്ലാതെയും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണു ക്വാറികള്‍ക്കു ഖനനാനുമതി നല്‍കിയത്. ഭൂമാഫിയയുടെ കൈയിൽ നിന്നും രാഷ്ട്രീയ പാർട്ടികളക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ മന്ത്രിസഭാ തീരുമാനം എന്ന് വേണം മനസിലാക്കാൻ. അതേസമയം, 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ ഖനനാനുമതി നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഖനനം ചെയ്യുന്നതിന് ഈടാക്കുന്ന സീനിയറേജ് ബാധകമാക്കും.
Green Reporter Desk