ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസ് 21ന് പരിഗണിക്കും; കക്ഷിചേരാൻ നോട്ടീസ്
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ല ഭരണകൂടം നൽകിയ കേസ് ഈ മാസം 21ന് പാലാ കോടതി പരിഗണിക്കും. നിർദ്ദിഷ്‌ട ശബരിമല വിമാനത്താവള പദ്ധതിക്ക് വേണ്ടി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. കേസ് പരിഗണിക്കുമ്പോൾ കൂടുതൽ പേർക്ക് കക്ഷിചേരാമെന്ന് നിയമവകുപ്പ് അറിയിപ്പ് പ്രസിദ്ധീകരിച്ചു. 2263.8 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സർക്കാറിനാണെന്ന് പ്രഖ്യാപിക്കണമെന്നും ഭൂമിയിൽനിന്ന് പ്രതികളെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാറിനുവേണ്ടി കോട്ടയം കലക്ടർ കോടതിയിൽ സിവിൽ കേസ് നൽകിയത്. ഇതിൽ പ്രാഥമികവാദം കേട്ടെങ്കിലും കോവിഡിനെത്തുടർന്ന് നീളുകയായിരുന്നു .
തിരുവല്ല കുറ്റപ്പുഴ അയന ചാരിറ്റിബിൾ ട്രസ്റ്റ് ഒന്നാംപ്രതിയും ഹാരിസൺസ് മലയാളം ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, മാർ അത്തനാസിയോസ് യോഹാൻ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാൻ), അയന ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. സിനി പുന്നൂസ് എന്നിവരെ രണ്ടുമുതൽ നാലുവരെ പ്രതികളുമാക്കിയാണ്
ഇതിനിടെയാണ് ശനിയാഴ്ച താൽപര്യമുള്ളവർക്ക് കക്ഷിചേരാമെന്ന് കാണിച്ച് ജില്ല ഗവ.പ്ലീഡർ വി. ജയപ്രകാശ് പത്രപരസ്യം നൽകിയിരിക്കുന്നത്. ഒന്നാം പ്രതിയായ ട്രസ്റ്റിനെ മുഴുവൻ പ്രതിനിധാനം ചെയ്ത് മാനേജിങ് ട്രസ്റ്റിയെയാണ് കക്ഷിചേർത്തിരിക്കുന്നതെന്നും തർക്കമുള്ള മറ്റാരെങ്കിലുമുണ്ടെങ്കിൽ തടസ്സവാദം നൽകാമെന്നും ഇതിൽ പറയുന്നു. കക്ഷിചേരാൻ താൽപര്യമുള്ളവർ കേസ് പരിഗണിക്കുന്ന ഈ മാസം 21ന് രാവിലെ 11ന് നേരിട്ടോ അധികാരപ്പെടുത്തിയ ആൾ മുഖേനയോ കോടതിയിൽ ഹാജരായി തർക്കം ബോധിപ്പിക്കണം. ഒന്നാംപ്രതി ചാരിറ്റബിൾ ട്രസ്റ്റായതിനാലാണ് ഇത്തരത്തിലൊരു നോട്ടീസെന്നും ഇതിലെ അംഗങ്ങൾക്കുള്ള അറിയിപ്പാണിതെന്നും അധികൃതർ പറയുന്നു. പൊതുനോട്ടീസായതിനാൽ ട്രസ്റ്റ് അംഗങ്ങൾക്കൊപ്പം പ്രതിഭാഗത്തിനൊപ്പമോ വാദിഭാഗത്തിനൊപ്പമോ ആർക്കും കക്ഷിചേരാമെന്നും നിയമവിദഗ്ധർ പറയുന്നു. പുതുതായി ഹാജരാകുന്നവർ പിന്നീട് തടസ്സഹരജി ഫയൽ ചെയ്യണം.
കഴിഞ്ഞദിവസം വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള റവന്യൂവകുപ്പ് ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. അയന ട്രസ്റ്റ് നൽകിയ ഹരജിയിലാണ് ഈ മാസം 21വരെ ഏറ്റെടുക്കൽ തടഞ്ഞ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ വിമാനത്താവളത്തിന് എതിരല്ലെന്ന് ബിലീവേഴ്സ് ചർച്ച് സഭ സിനഡ് വ്യക്തമാക്കിയിരുന്നു. ചർച്ചക്ക് തയാറാണ്. ഉടമസ്ഥാവകാശം സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ നിയമപോരാട്ടത്തിലൂടെ തെളിയിക്കാനും സിനഡ് തീരുമാനിച്ചു. എസ്റ്റേറ്റ് വാങ്ങിയതുമുതൽ കരം അടച്ചുവരുന്നതായും സഭാ നേതൃത്വം പറയുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ല ഭരണകൂടം നൽകിയ കേസ് ഈ മാസം 21ന് പാലാ കോടതി പരിഗണിക്കും. നിർദ്ദിഷ്‌ട ശബരിമല വിമാനത്താവള പദ്ധതിക്ക് വേണ്ടി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. കേസ് പരിഗണിക്കുമ്പോൾ കൂടുതൽ പേർക്ക് കക്ഷിചേരാമെന്ന് നിയമവകുപ്പ് അറിയിപ്പ് പ്രസിദ്ധീകരിച്ചു. 2263.8 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സർക്കാറിനാണെന്ന് പ്രഖ്യാപിക്കണമെന്നും ഭൂമിയിൽനിന്ന് പ്രതികളെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാറിനുവേണ്ടി കോട്ടയം കലക്ടർ കോടതിയിൽ സിവിൽ കേസ് നൽകിയത്. ഇതിൽ പ്രാഥമികവാദം കേട്ടെങ്കിലും കോവിഡിനെത്തുടർന്ന് നീളുകയായിരുന്നു .
തിരുവല്ല കുറ്റപ്പുഴ അയന ചാരിറ്റിബിൾ ട്രസ്റ്റ് ഒന്നാംപ്രതിയും ഹാരിസൺസ് മലയാളം ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, മാർ അത്തനാസിയോസ് യോഹാൻ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാൻ), അയന ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. സിനി പുന്നൂസ് എന്നിവരെ രണ്ടുമുതൽ നാലുവരെ പ്രതികളുമാക്കിയാണ്
ഇതിനിടെയാണ് ശനിയാഴ്ച താൽപര്യമുള്ളവർക്ക് കക്ഷിചേരാമെന്ന് കാണിച്ച് ജില്ല ഗവ.പ്ലീഡർ വി. ജയപ്രകാശ് പത്രപരസ്യം നൽകിയിരിക്കുന്നത്. ഒന്നാം പ്രതിയായ ട്രസ്റ്റിനെ മുഴുവൻ പ്രതിനിധാനം ചെയ്ത് മാനേജിങ് ട്രസ്റ്റിയെയാണ് കക്ഷിചേർത്തിരിക്കുന്നതെന്നും തർക്കമുള്ള മറ്റാരെങ്കിലുമുണ്ടെങ്കിൽ തടസ്സവാദം നൽകാമെന്നും ഇതിൽ പറയുന്നു. കക്ഷിചേരാൻ താൽപര്യമുള്ളവർ കേസ് പരിഗണിക്കുന്ന ഈ മാസം 21ന് രാവിലെ 11ന് നേരിട്ടോ അധികാരപ്പെടുത്തിയ ആൾ മുഖേനയോ കോടതിയിൽ ഹാജരായി തർക്കം ബോധിപ്പിക്കണം. ഒന്നാംപ്രതി ചാരിറ്റബിൾ ട്രസ്റ്റായതിനാലാണ് ഇത്തരത്തിലൊരു നോട്ടീസെന്നും ഇതിലെ അംഗങ്ങൾക്കുള്ള അറിയിപ്പാണിതെന്നും അധികൃതർ പറയുന്നു. പൊതുനോട്ടീസായതിനാൽ ട്രസ്റ്റ് അംഗങ്ങൾക്കൊപ്പം പ്രതിഭാഗത്തിനൊപ്പമോ വാദിഭാഗത്തിനൊപ്പമോ ആർക്കും കക്ഷിചേരാമെന്നും നിയമവിദഗ്ധർ പറയുന്നു. പുതുതായി ഹാജരാകുന്നവർ പിന്നീട് തടസ്സഹരജി ഫയൽ ചെയ്യണം.
കഴിഞ്ഞദിവസം വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള റവന്യൂവകുപ്പ് ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. അയന ട്രസ്റ്റ് നൽകിയ ഹരജിയിലാണ് ഈ മാസം 21വരെ ഏറ്റെടുക്കൽ തടഞ്ഞ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ വിമാനത്താവളത്തിന് എതിരല്ലെന്ന് ബിലീവേഴ്സ് ചർച്ച് സഭ സിനഡ് വ്യക്തമാക്കിയിരുന്നു. ചർച്ചക്ക് തയാറാണ്. ഉടമസ്ഥാവകാശം സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ നിയമപോരാട്ടത്തിലൂടെ തെളിയിക്കാനും സിനഡ് തീരുമാനിച്ചു. എസ്റ്റേറ്റ് വാങ്ങിയതുമുതൽ കരം അടച്ചുവരുന്നതായും സഭാ നേതൃത്വം പറയുന്നു.
Green Reporter Desk