അതിർത്തിയിലെ തർക്കങ്ങളൊന്നും വകവെക്കാതെ ചൈനയിൽ നിന്ന് കേരളത്തിലേക്ക് ഒരു അതിഥി
അതിർത്തിയിൽ ഇന്ത്യ-ചൈന തർക്കങ്ങളും പോരാട്ടങ്ങളും അതുമായി ബന്ധപ്പെട്ട ചർച്ചകളുമൊക്കെ തുടരുകയാണ്. എന്നാൽ ഈ തർക്കങ്ങളൊന്നും പ്രശ്നമാക്കാതെ, അതിർത്തികളുടെ വേലികെട്ടുകളും അതുമായി ബന്ധപ്പെട്ട തർക്കങ്ങളുമില്ലാത്ത ഒരു അതിഥി ചൈനയിൽ നിന്നും കേരളം വരെ എത്തി. അയിരക്കണക്കിന് മൈലുകൾ താണ്ടി തട്ടേക്കാട് പക്ഷി സങ്കേതമേഖലയിൽ എത്തിയ ചൈനീസ് പോണ്ട് ഹെറൺ വിഭാഗത്തിൽപെട്ട ചൈനീസ് കൊക്കാണ് ഈ അതിഥി.
പക്ഷിസങ്കേത പ്രദേശത്ത് കഴിഞ്ഞദിവസമാണ് ഈ ചൈനക്കാരനെ കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ചൈനീസ് പോണ്ട് ഹെറണിനെ കാണുന്നതെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്. തെക്കേ ഇന്ത്യയിൽതന്നെ ഈ ഇനത്തിൽപെട്ട കൊക്കുകളെ കണ്ടെത്തുന്നത് അത്യ അപൂർവമാണ്.
തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഗൈഡും വന്യജീവി ഫോട്ടോഗ്രാഫറുമായ രാജീവാണ് പക്ഷിയെ യാദൃച്ഛികമായി കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണവും പഠനവുമാണ് പക്ഷി ചൈനീസ് പോണ്ട് ഹെറണാണെന്ന് സ്ഥിരീകരിച്ചത്. ഈ ഇനത്തിൽ ഒരുപക്ഷിയെ മാത്രമാണ് തട്ടേക്കാട് ഇതുവരെ കണ്ടിട്ടുള്ളൂ. അതിനാൽ പ്രജനനസമയത്ത് സാധാരണയായി അവ സഞ്ചരിക്കുന്ന സ്ഥലങ്ങളിലേക്ക് നീങ്ങുന്നതിനിടെ കാലാവസ്ഥ വ്യതിയാനം മൂലം ദിശമാറി ഇവിടെ എത്തിയതാകാമെന്നാണ് വിദഗ്ധാഭിപ്രായം.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
അതിർത്തിയിൽ ഇന്ത്യ-ചൈന തർക്കങ്ങളും പോരാട്ടങ്ങളും അതുമായി ബന്ധപ്പെട്ട ചർച്ചകളുമൊക്കെ തുടരുകയാണ്. എന്നാൽ ഈ തർക്കങ്ങളൊന്നും പ്രശ്നമാക്കാതെ, അതിർത്തികളുടെ വേലികെട്ടുകളും അതുമായി ബന്ധപ്പെട്ട തർക്കങ്ങളുമില്ലാത്ത ഒരു അതിഥി ചൈനയിൽ നിന്നും കേരളം വരെ എത്തി. അയിരക്കണക്കിന് മൈലുകൾ താണ്ടി തട്ടേക്കാട് പക്ഷി സങ്കേതമേഖലയിൽ എത്തിയ ചൈനീസ് പോണ്ട് ഹെറൺ വിഭാഗത്തിൽപെട്ട ചൈനീസ് കൊക്കാണ് ഈ അതിഥി.
പക്ഷിസങ്കേത പ്രദേശത്ത് കഴിഞ്ഞദിവസമാണ് ഈ ചൈനക്കാരനെ കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ചൈനീസ് പോണ്ട് ഹെറണിനെ കാണുന്നതെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്. തെക്കേ ഇന്ത്യയിൽതന്നെ ഈ ഇനത്തിൽപെട്ട കൊക്കുകളെ കണ്ടെത്തുന്നത് അത്യ അപൂർവമാണ്.
തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഗൈഡും വന്യജീവി ഫോട്ടോഗ്രാഫറുമായ രാജീവാണ് പക്ഷിയെ യാദൃച്ഛികമായി കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണവും പഠനവുമാണ് പക്ഷി ചൈനീസ് പോണ്ട് ഹെറണാണെന്ന് സ്ഥിരീകരിച്ചത്. ഈ ഇനത്തിൽ ഒരുപക്ഷിയെ മാത്രമാണ് തട്ടേക്കാട് ഇതുവരെ കണ്ടിട്ടുള്ളൂ. അതിനാൽ പ്രജനനസമയത്ത് സാധാരണയായി അവ സഞ്ചരിക്കുന്ന സ്ഥലങ്ങളിലേക്ക് നീങ്ങുന്നതിനിടെ കാലാവസ്ഥ വ്യതിയാനം മൂലം ദിശമാറി ഇവിടെ എത്തിയതാകാമെന്നാണ് വിദഗ്ധാഭിപ്രായം.
Green Reporter Desk