നിരായുധമാക്കപ്പെടുന്ന തീരദേശ സംരക്ഷണ നിയമം




ഇന്ത്യാ രാജ്യത്തെ 7500 കിമീറ്റർ കടൽ തീരസംരക്ഷണവുമായി ബന്ധപ്പെട്ട്  1991 ലെ പരിസ്ഥിതി സംരക്ഷണ ആക്റ്റിന്റെ ഭാഗമായി നിലവിൽ വന്ന Coastal Regulation Zone നിയമം തീരദേശ സംരക്ഷണ ലക്ഷ്യത്തെ പൂർണ്ണമായും അട്ടിമറിക്കും വിധം നിരവധി ഭേദഗതികൾക്കു വിധേയമായിക്കഴിഞ്ഞു. പശ്ചിമഘട്ട സംരക്ഷണ വിഷയത്തിൽ എങ്ങനെയാണോ ഗാഡ്ഗിൽ കമ്മീഷൻ നിർദ്ദേശങ്ങളെ അട്ടിമറിച്ചത് അതിനെ ഓർമ്മിപ്പിക്കും വിധം  കോർപ്പറേറ്റ് താൽപര്യങ്ങളെ മാത്രം മുന്നിൽ കണ്ട് അട്ടിമറി നടപടികൾ സ്വീകരിച്ചു വരുന്നു.


1975 മുതൽ 2011 വരെയുള്ള കാലയളവിന് ഇടക്ക് കടൽ O.17 to O.21 മീറ്റർ ഉയർന്നു. 1990 മുതൽ 2100 വർഷത്തിൽ 3.5 to 34.6 ഇഞ്ച് കടൽ നിരപ്പ് വളരുമെന്ന് പoനങ്ങൾ ഓർമ്മിപ്പിക്കുന്നു. Gulf of Khambhat , Gulf of Kutch in Gujarat, Mumbai, കൊങ്കൺ തീരം, തെക്കൻ കേരളം എന്നിവടങ്ങളിൽ കടലാക്രമണം രൂക്ഷമാകുകയാണ്. 80 ഗ്രാമങ്ങളെ കടലെടുത്തു. തീരങ്ങളിൽ 20 മീറ്റർ വരെ കടൽകയറിയിട്ടുണ്ട്. അത് ലക്ഷക്കണക്കിന് മത്സ്യ ബന്ധന തൊഴിലാളികളെ ബാധിച്ചു. ഉപ്പു വള്ളക്കയറ്റം നെൽകൃഷിയെയും നദികളുടെ സ്വഭാവത്തെയും പ്രതികൂലമായി സ്വാധീനിക്കുന്നു. കാലാവസ്ഥ വ്യതിയാനം കടൽ/ ഉൾനാടൻ മത്സ്യസമ്പത്തിലും സാരമായ കുറവുണ്ടാക്കിയിട്ടുണ്ട്. കടൽതീരങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളെ ഒരു ഘട്ടത്തിൽ പോലും പരിഗണിക്കാത്ത സർക്കാർ രണ്ടു ഡസൻ ഭേദഗതികളിലൂടെ  തീരദേശ സംരക്ഷണ നിയമത്തെ വിവിധ കൈയ്യേറ്റക്കാർക്കു വേണ്ടി  നിരായുധമാക്കി. 2011 ലെ നിയമത്തിൽ തീരങ്ങളെ 4 സോണായി തിരിച്ചിരുന്നു. 2018 എത്തിയപ്പോൾ സോണുകൾ 7 ആയി മാറി.


CRZ ഒന്ന് സോണിനെ the most sensitive and critical എന്ന രീതിയിൽ പരിഗണിക്കുന്നു. കണ്ടൽകാടുകൾ, പുറ്റുകൾ, മൺതിട്ടകൾ, ചെളി പ്രദേശം, ദേശീയ പാർക്ക്,  മറൈൻ പാർക്ക്,  ദേശീയ പാർക്ക്, സംരക്ഷിത വനം, വന്യ ജീവികളുടെ ആവാസ വ്യവസ്ഥ ,ആമയുടെ വാസസ്ഥലം, പക്ഷി സങ്കേതം, ചരിത്ര പ്രധാന ഇടങ്ങൾ മുതലായവയേ സോൺ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കണം.   ദേശീയ താൽപ്പര്യത്തെ മുൻനിർത്തി നിർമ്മാണങ്ങൾ വേണ്ടി വന്നാൽ പരിസ്ഥിതി ആഘാത പഠനത്തിനു ശേഷം നഷ്ടപെടുന്ന കണ്ടൽകാടുകളെ പുന സ്ഥാപിക്കുവാൻ സംവിധാനമുണ്ടാകണം. സോൺ 2 , 3 വരെ നിർമ്മാണങ്ങൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം നിയമങ്ങൾക്കെല്ലാം ഇളവുകൾ നൽകുവാൻ കഴിയുംവിധത്തിലാണ്  സർക്കാർ 2018 നിയമത്തിൽ ഭേദഗതികൾ വരുത്തിയത് Bharatmala Pariyojana (BMP) Phase-ഒന്നിന്റെ പേരിലാണ് 2000 കി.മീറ്റർ റോഡുകൾ നിർമ്മിച്ച് ടൂറിസത്തെയും വ്യവസായത്തേയും പ്രോത്സാഹിപ്പിക്കുവാനായി നിയമത്തിൽ ഇളവുണ്ടാക്കിയതെന്നു സർക്കാർ വാദിക്കുന്നു. സാഗർ മാല പദ്ധതിയിൽ പെടുത്തി 400 തുറമുഖങ്ങൾ ആധുനികവൽക്കരിക്കുവാൻ 8 ലക്ഷം കോടി രൂപയുടെ നിർമ്മാണ പദ്ധതികളാണ് സർക്കാർ സ്വപ്നം കാണുന്നത്. 


സോൺ 4 ൽ നിർമ്മാണങ്ങൾ പാടില്ല എന്നിരിക്കെ ശിവജിയുടെ 200 മീറ്റർ ഉയരമുള്ള  പ്രതിമ നിർമ്മിക്കുവാൻ നിയമത്തിൽ ഇളവുകൾ നൽകി. മറാട്ടയിലെ Koliwadas പോലെ പ്രത്യേക സ്വഭാവമുള്ള മത്സ്യ ബന്ധന ഗ്രാമങ്ങളെ പാേലും പരിഗണിക്കാത്തതായി പുതിയ നിർദ്ദേശങ്ങൾ .


കേരളത്തിന്റെ 550 Km നീളത്തിലുള്ള കടൽ തീരങ്ങളിൽ 70% വും കടലാക്രമണത്താൽ പ്രതിസന്ധിയിലാണ്. CRZ നിയമം ഉപ്പുവെള്ളം നിറഞ്ഞ കായൽ, നദികളുടെ അവസാന ഭാഗങ്ങൾ എന്നിവയ്ക്കു കൂടി സംരക്ഷണം നൽകുക ലക്ഷ്യം വെച്ചുള്ളതാണെങ്കിലും കഴിഞ്ഞ 25 വർഷമായി നിയമത്തെ അട്ടിമറിക്കുവാൻ കേരള സംസ്ഥാന സർക്കാരും വേണ്ടതെല്ലാം ചെയ്തു വന്നു. കടലിന്റെ 500 മീറ്റർ വീതിയിൽ തീരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ നിർദ്ദേശിച്ച നിയമം 200 മീറ്റർ, 100 മീറ്റർ,ഇപ്പോൾ 50 മീറ്റർ, 20 മീറ്റർ മുതലായ നിബന്ധനങ്ങളായി ചുരുങ്ങി. എല്ലാ ഇളവുകളും മത്സ്യ ബന്ധന തൊഴിലാളികളുടെ പേരു പറഞ്ഞ് വൻകിട നിർമ്മാണക്കാരെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നു


രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ (വേമ്പനാട്ടു കായൽ ) വിസ്തൃതി 80% വരെ കുറഞ്ഞതിനാൽ അതിൽ എത്തിച്ചേരുന്ന നദികളുടെ സ്വഭാവത്തിൽ മാറ്റമുണ്ടായി.വൻതോതിൽ തീരങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതിൽ കായലുകളുടെ വാഹഗ ശേഷിക്കുറവ് നല്ല പങ്കു വഹിച്ചു. മത്സ്യസമ്പത്ത് കുറഞ്ഞു വരുന്നു. വിഴിഞ്ഞം പോലെയുള്ള നിർമ്മാണങ്ങൾ , കൊച്ചിയിലെ ഡ്രഡ്ജിംഗ് മുതലായവ തീരങ്ങളിൽ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കി. പെരിയാർ, ഭാരതപ്പുഴ മുതലായ നദികളുടെ തീരങ്ങളെ 100 മീറ്റർ വീതിയിൽ സംരക്ഷിക്കണമെന്ന വ്യവസ്ഥ 2018 വെള്ളപ്പൊക്ക ദുരന്തത്തിനു ശേഷവും അംഗീകരിക്കുവാൻ നമ്മുടെ സർക്കാർ തയ്യാറല്ല.


സംസ്ഥാനത്തേ ഏറ്റവും അധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ( km ൽ 2500 ആളുകൾ) തീരങ്ങളിലെ ജനങ്ങളുടെ പിന്നാേക്കാവസ്ഥയെ മുന്നിൽ നിർത്തി ജനസംഖ്യ 2160 നു മുകളിലാണെങ്കിൽ നിർമ്മാണങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്ന പുതിയ നിർദ്ദേശങ്ങൾ ഫലത്തിൽ കേരള തീരങ്ങളെ കൂടുതൽ അപകടത്തിലാക്കും..


360000 ഹെക്ടർ ജലപ്പരപ്പും 6250 ച.കി.മീ കടൽ അനുബന്ധ സാമിപ്യവുമുള്ള കേരളത്തിന്റെ തീരസംരക്ഷണത്തെ കുറേ കൂടി പ്രതിസന്ധി യിലാക്കുവാനെ പുതിയ CRZ ഭേദഗതികൾ സഹായിക്കൂ. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തെ അട്ടിമറിച്ച ദേശീയ സംസ്ഥാന സർക്കാർ സമീപനം തന്നെ തീരദേശ നിയമത്തിലെ നിരന്തരമായ ഭേദഗതിയിലും പ്രകടമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment