കൊറോണയും നിപ്പയുമെല്ലാം പരിസ്ഥിതി നാശത്തിന്‍റെ ഉപ ഉത്‌പന്നങ്ങൾ 




കൊറോണാ രോഗത്തെ പറ്റിയുള്ള ഭീതി പടരുമ്പോള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ Era of Pandemic എന്നാണ് നേരത്തെ തന്നെ വിശേഷിപ്പി ച്ചിരുന്നത്. വിവിധ രൂപത്തിലുള്ള കൊറോണോ വൈറസ്സിന് 10000 വര്‍ഷത്തെ പഴക്കമുണ്ട്. കൊറൊണ വൈറസ്സില്‍ കാലാ കാലങ്ങളില്‍ സംഭവിച്ച പരിണാമം (mutation) പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കുവാന്‍ കരുത്തുനേടി. പന്നികളിലും മാടുകളിലും വയറിളക്കം, കോഴികളില്‍ ശ്വാസ തടസ്സം എന്നീ അസ്വസ്ഥതകള്‍ ഇവക്ക് ഉണ്ടാക്കും. 


7 തരത്തിലുള്ള മനുഷ്യ കൊറോണോ വൈറസ്സ് നിലനില്‍ക്കുന്നു. Human corona virus 229E (HCoV-229E), Human corona virus OC43(HCoV-OC43),SARS-CoV,Human coronavirus NL63(HCoV-NL63, New Haven corona virus) Human corona virus HKU1 , MERS-CoV അവസാനമായി Novel coronavirus (2019-nCoV) or  Wuhan coronavirus ഉം ലോകത്തുണ്ട്. കൊറോണാ വൈറസ്സില്‍ വെച്ച് ഏറ്റവും അധികം ഭീതി പരത്തിയ Severe accqute respiratory syndrome തെക്കന്‍ ചൈനയില്‍ 2003-04 വര്‍ഷങ്ങളില്‍ പടര്‍ന്നു പിടിച്ചു. അതില്‍ മരണപെട്ടത്‌ 750 ലധികം ആളുകളാണ്. അതിനു ശേഷം സൌദി അറേബ്യയില്‍ വ്യാപിച്ച Middle East Respiratory Syndrome വഴി 500 നടുത്താളുകള്‍ക്ക് ജീവന്‍ നഷ്ടപെട്ടു. കൊറോണാ വൈറസ്സ് ബാധയെ പ്രതിരോധിക്കുവാന്‍ വാക്സിനുകള്‍ ഇല്ലാത്തത് രോഗം പടര്‍ന്നു പിടിക്കുവാന്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടാക്കി..


ഒരു വശത്ത് ശാസ്ത്ര സാങ്കേതികമായി ലോകം മുന്നേറുമ്പോള്‍ തന്നെ പകര്‍ച്ച വ്യാധികള്‍ കൂടുതല്‍ ഭീഷണിയുയര്‍ത്തുകയാണ്. രാജ്യത്തിനുള്ളില്‍ പടര്‍ന്നു പിടിക്കുന്ന രോഗം രാജ്യാതിർത്തികള്‍ കടന്നു പോകുമ്പോള്‍ അതിനെ pandemic തരം രോഗങ്ങള്‍ എന്ന് വിളിക്കും. H1N1, Ebola, Nipha തുടങ്ങിയ രോഗങ്ങള്‍ അത്തരത്തില്‍ പെടുന്നു. ഒരിക്കല്‍ നിയന്ത്രിക്കുവാന്‍ കഴിഞ്ഞ മലേറിയ പുതിയ രൂപത്തില്‍ വടക്കേ ഇന്ത്യയിലും ആഫ്രിക്കയിലും ഭീഷണിഉണ്ടാക്കുന്നു. ഇത്തരം രോഗങ്ങളില്‍ മിക്കതും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലെക്ക് പടരുകയാണ്. ഇത്തരം രോഗങ്ങളെ Zonotic disease എന്നാണ് വിളിക്കാറുള്ളത്‌.


കേരളത്തിന്‌ ഒട്ടും പരിചിതമല്ലാതിരുന്ന ചിക്കന്‍ ഗുനിയയും ഡങ്കിയും  ഒക്കെ നമ്മുടെ ഇടയില്‍ എത്തിയതില്‍ കാലാവസ്ഥ വ്യതിയാനം പ്രധാന പങ്കുവഹിക്കുന്നു. എല്‍നിനോ പ്രതിഭാസം കൊതുകളില്‍ വരുത്തിയ പരിണാമമാണ് ഡങ്കിക്ക് അവസരം ഒരുക്കിയത്. വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് പടര്‍ന്ന നിപ്പ, ആദ്യം മലേഷ്യയില്‍ പ്രത്യക്ഷപെട്ടു. വാവലുകള്‍ കൂടുതലായി മനുഷ്യര്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളില്‍ എത്തുവാന്‍ അവസരങ്ങള്‍ വര്‍ധിച്ചതും വാവലുകളുടെ പ്രതിരോധ ശേഷി കുറഞ്ഞതും രോഗാണുക്കള്‍ മനുഷ്യരില്‍ കയരികൂടുവാന്‍ ഇടയുണ്ടാക്കി.


H1N1 രോഗവും(Swaine flue) ആദ്യം പന്നികളില്‍ നിന്നുമാണ് പടര്‍ന്നത്. കൊറോണാ ബാധക്ക് കാരണമായ വൈറസ്സിന്‍റെ ഉറവിടം പാമ്പുകള്‍ ആയിരുന്നു. ഇത്തരത്തില്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പുതിയ തരം രോഗങ്ങള്‍ വര്‍ധിച്ച തോതില്‍ സംക്രമിക്കുന്നതിനു കാരണം കാടുകള്‍ കുറയുന്നതും അവശേഷിക്കുന്ന കാടുകളില്‍ ജീവികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും ലഭിക്കാത്തതുമാണ്. അതുവഴി മനുഷ്യവാസങ്ങളിലേക്ക് ജീവികള്‍ കൂടുതല്‍ എത്തുവാന്‍ അവസരം ഒരുക്കി.മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നത്(critical distance) മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരു പോലെ അപകടങ്ങള്‍ വരുത്തി കൊണ്ടിരിക്കുന്നു. വന്യ മൃഗങ്ങള്‍ കൃഷി ഇടങ്ങളില്‍ നാശം വിതക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും മുതല്‍ Nipha യും കൊറോണയും മറ്റും ഉണ്ടാകുന്നതില്‍ പരിസ്ഥിതിയുടെ താളം തെറ്റല്‍ മുഖ്യ പങ്കാണ് വഹിക്കുന്നത്.


ലോകത്തെ ഭീതി പെടുത്തും വിധം സാംക്രമിക രോഗങ്ങള്‍ പടരുമ്പോള്‍, കാലാവസ്ഥാ വ്യതിയാനത്തെ വേണ്ട വിധം പ്രതിരോധിക്കുവാനും കാടുകളും ചതുപ്പ് നിലങ്ങളും നദികളും തുറസ്സായ സ്ഥലങ്ങളും ഇല്ലാതാകുന്നത് അവസാനിപ്പിക്കുവാനും ഉത്തരവാദിത്തപെട്ടവര്‍ തയ്യാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment