കൊറോണ ലോക്ക് ഡൗൺ അന്തരീക്ഷത്തെ ശുചീകരിക്കുന്നു
കൊറോണ അപ്രതീക്ഷിതമായി ലോകത്തെ നിശ്ചലമാക്കിയ സാഹചര്യം മനുഷ്യരും വളര്‍ത്തു മൃഗങ്ങളും ഒഴിച്ചുള്ള ജീവി വര്‍ഗ്ഗങ്ങളെ ആശ്വസിപ്പിക്കുന്നു എന്ന് വെനീസ് നദിയിലെ ഡോള്‍ഫിനുകളുടെ സഞ്ചാരം മുതല്‍ കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ റോഡില്‍ സ്വന്ത്രമായി ഇറങ്ങി നടന്ന വെരുഗിന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാം.
ഓരോ പ്രദേശവും അതിന്റെ പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നത്, ആ പ്രദേശത്തിൻ്റെ ഭൂഘടന, സസ്യലതാതികള്‍, ജീവി വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ സാന്നിധ്യം കൊണ്ടാണ്. അവിടെ (വേണമെങ്കില്‍) ഒഴിവാക്കാവുന്ന ജീവികള്‍ മനുഷ്യര്‍ മാത്രമായിരിക്കും. അതേസമയം ഒരു പ്രദേശവും മനുഷ്യന് എന്ന വര്‍ഗ്ഗത്തിന്റെ സാനിധ്യത്തെ അപ്പാടെ തള്ളി കളയുന്നില്ല എന്നു കാണാം.പ്രകൃതി അജീവി- വര്‍ഗ്ഗത്തേയും ജീവി വര്‍ഗ്ഗത്തെയും കൂട്ടി നിര്‍ത്തി, പതിനായിരത്തിലധികം വര്‍ഷങ്ങള്‍ എടുത്തു നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപെട്ട പ്രദേശങ്ങളുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ മനുഷ്യര്‍, ആദ്യം അതിന്റെ ഭാഗമാകൽ ശീലമാക്കി. പില്കാലത്ത് അവയെ തന്റെ സൗകാര്യങ്ങള്ക്കായി മാറ്റി തീര്‍ക്കുകയുമായിരുന്നു.
പരിധി വിട്ടുള്ള മനുഷ്യരുടെ ഇടപടെല്‍ കോവിഡിന്റെ ആക്രമണത്തില്‍ വരെ കാര്യങ്ങളെ എത്തിച്ചിരിക്കുന്നു. വായൂ,ശബ്ദ, ജല മലിനീകരണങ്ങള്‍ ശക്തമായിരുന്ന നഗരങ്ങളില്‍,കഴിഞ്ഞ ഒരാഴ്ച്ചയായി വാഹന ഉപയോഗം വലിയ രീതിയില്‍ കുറഞ്ഞത് മലിനീകണം കുറയ്ക്കുവാന്‍ ഇട നല്കി. ലോകത്തെ തന്നെ ഏറ്റവും അധികം മലിനീകരിക്കപെട്ട ദല്‍ഹി മുതല്‍ ചൈന, യുറോപ്യന്‍ രാജ്യങ്ങള്‍ താല്‍ക്കാലികമാണെങ്കിലും പൊടികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും രക്ഷപെട്ടിരിക്കുന്നു.
ഓരോ പ്രദേശത്തും എത്തിച്ചേരാവുന്ന (താമസിക്കാവുന്ന) ആളുകളുടെ എണ്ണത്തെ പറ്റിയും അവരുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും പരിസ്ഥിതിയെ മുന്‍ നിര്‍ത്തി ലക്ഷമണ രേഖ ഉണ്ടാക്കിയിട്ടുണ്ട്. അതിനെ Physical carrying capacity, Economic carrying capacity, Social carrying capacity, Environmental carrying capacity എന്ന രീതികളിൽ പഠിക്കാം. സാധാരണ രീതിയില്‍ ഒരു മീറ്ററില്‍ ഒരാള്‍ എന്നാണ് Physical carrying capacity കൊണ്ട് ഉദ്ദേശിക്കേണ്ടത്. പ്രദേശത്തിന്റെ Economic carrying capacityയിലൂടെ അര്‍ദ്ധമാക്കുന്നത് പുതിയ പദ്ധതികളിലൂടെ (ടൂറിസം മുതലായ) അതാത് പ്രദേശത്തെ സാമ്പത്തിക സ്വാ ശ്രയത്തം അട്ടിമറിക്കപെടരുത് എന്നാണ്. പരമ്പരാഗത സംസ്കാരിക-സാമൂഹിക ബന്ധങ്ങളെ പുതിയ അന്തരീക്ഷം മാറ്റി തീർക്കരുത് എന്ന അര്‍ഥത്തിലുള്ള Social carrying capacity പ്രധാനമാണ്.നദികള്‍, കാടുകള്‍, പാര്‍ക്കുകള്‍ മുതലായ ഇടങ്ങളില്‍ എത്ര ആളുകള്‍ക്ക് ഒരു മണിക്കൂറില്‍ എത്താം എന്ന് പറയുന്നു. ഇത്തരം നിയന്ത്രണങ്ങള്‍, പ്രാദേശിക തനിമയുടെയും സസ്യങ്ങളുടെയും മറ്റു പ്രകൃതി വിഭവങ്ങള്‍ എന്നിവ സംരക്ഷിക്കുവാന്‍ ആവശ്യമാണ്.
വിവിധ വികസന സമീപനങ്ങള്‍ പ്രകൃതി വിഭവങ്ങളെയും അതിന്റെ സ്വഭാവിക തയെയും എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കണം.ഇത്തരം അനുഭവങ്ങളെ പ്രാദേശികമായും ദേശിയമായും കാലാ കാലങ്ങളില്‍ പരിശോധിച്ച് വേണ്ട മുന്‍ കരുതലുകള്‍ എടുക്കുവാന്‍ അതാതു സര്‍ക്കാരുകള്‍ പരാജയപെടുമ്പോള്, അതിന്റെ തിരിച്ചടികള്‍ കൂടുതല്‍ ബാധിക്കുന്ന നാടായി കേരളവും മാറുന്നു. കഴിഞ്ഞ നാളുകളില്‍ ലോകത്തിലെ വിവിധ നാടുകളില്‍ പ്രത്യക്ഷപെട്ട രോഗങ്ങളില്‍ ഒട്ടു മിക്കതും സംസ്ഥാനത്ത് സാനിധ്യം തെളിയിച്ചിട്ടുണ്ട്. അതില്‍ നിപ്പയും ഒപ്പം കൊറൊണയും കേരളത്തെ ഭയപെടുത്തുകയാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment
കൊറോണ അപ്രതീക്ഷിതമായി ലോകത്തെ നിശ്ചലമാക്കിയ സാഹചര്യം മനുഷ്യരും വളര്‍ത്തു മൃഗങ്ങളും ഒഴിച്ചുള്ള ജീവി വര്‍ഗ്ഗങ്ങളെ ആശ്വസിപ്പിക്കുന്നു എന്ന് വെനീസ് നദിയിലെ ഡോള്‍ഫിനുകളുടെ സഞ്ചാരം മുതല്‍ കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ റോഡില്‍ സ്വന്ത്രമായി ഇറങ്ങി നടന്ന വെരുഗിന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാം.
ഓരോ പ്രദേശവും അതിന്റെ പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നത്, ആ പ്രദേശത്തിൻ്റെ ഭൂഘടന, സസ്യലതാതികള്‍, ജീവി വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ സാന്നിധ്യം കൊണ്ടാണ്. അവിടെ (വേണമെങ്കില്‍) ഒഴിവാക്കാവുന്ന ജീവികള്‍ മനുഷ്യര്‍ മാത്രമായിരിക്കും. അതേസമയം ഒരു പ്രദേശവും മനുഷ്യന് എന്ന വര്‍ഗ്ഗത്തിന്റെ സാനിധ്യത്തെ അപ്പാടെ തള്ളി കളയുന്നില്ല എന്നു കാണാം.പ്രകൃതി അജീവി- വര്‍ഗ്ഗത്തേയും ജീവി വര്‍ഗ്ഗത്തെയും കൂട്ടി നിര്‍ത്തി, പതിനായിരത്തിലധികം വര്‍ഷങ്ങള്‍ എടുത്തു നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപെട്ട പ്രദേശങ്ങളുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ മനുഷ്യര്‍, ആദ്യം അതിന്റെ ഭാഗമാകൽ ശീലമാക്കി. പില്കാലത്ത് അവയെ തന്റെ സൗകാര്യങ്ങള്ക്കായി മാറ്റി തീര്‍ക്കുകയുമായിരുന്നു.
പരിധി വിട്ടുള്ള മനുഷ്യരുടെ ഇടപടെല്‍ കോവിഡിന്റെ ആക്രമണത്തില്‍ വരെ കാര്യങ്ങളെ എത്തിച്ചിരിക്കുന്നു. വായൂ,ശബ്ദ, ജല മലിനീകരണങ്ങള്‍ ശക്തമായിരുന്ന നഗരങ്ങളില്‍,കഴിഞ്ഞ ഒരാഴ്ച്ചയായി വാഹന ഉപയോഗം വലിയ രീതിയില്‍ കുറഞ്ഞത് മലിനീകണം കുറയ്ക്കുവാന്‍ ഇട നല്കി. ലോകത്തെ തന്നെ ഏറ്റവും അധികം മലിനീകരിക്കപെട്ട ദല്‍ഹി മുതല്‍ ചൈന, യുറോപ്യന്‍ രാജ്യങ്ങള്‍ താല്‍ക്കാലികമാണെങ്കിലും പൊടികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും രക്ഷപെട്ടിരിക്കുന്നു.
ഓരോ പ്രദേശത്തും എത്തിച്ചേരാവുന്ന (താമസിക്കാവുന്ന) ആളുകളുടെ എണ്ണത്തെ പറ്റിയും അവരുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും പരിസ്ഥിതിയെ മുന്‍ നിര്‍ത്തി ലക്ഷമണ രേഖ ഉണ്ടാക്കിയിട്ടുണ്ട്. അതിനെ Physical carrying capacity, Economic carrying capacity, Social carrying capacity, Environmental carrying capacity എന്ന രീതികളിൽ പഠിക്കാം. സാധാരണ രീതിയില്‍ ഒരു മീറ്ററില്‍ ഒരാള്‍ എന്നാണ് Physical carrying capacity കൊണ്ട് ഉദ്ദേശിക്കേണ്ടത്. പ്രദേശത്തിന്റെ Economic carrying capacityയിലൂടെ അര്‍ദ്ധമാക്കുന്നത് പുതിയ പദ്ധതികളിലൂടെ (ടൂറിസം മുതലായ) അതാത് പ്രദേശത്തെ സാമ്പത്തിക സ്വാ ശ്രയത്തം അട്ടിമറിക്കപെടരുത് എന്നാണ്. പരമ്പരാഗത സംസ്കാരിക-സാമൂഹിക ബന്ധങ്ങളെ പുതിയ അന്തരീക്ഷം മാറ്റി തീർക്കരുത് എന്ന അര്‍ഥത്തിലുള്ള Social carrying capacity പ്രധാനമാണ്.നദികള്‍, കാടുകള്‍, പാര്‍ക്കുകള്‍ മുതലായ ഇടങ്ങളില്‍ എത്ര ആളുകള്‍ക്ക് ഒരു മണിക്കൂറില്‍ എത്താം എന്ന് പറയുന്നു. ഇത്തരം നിയന്ത്രണങ്ങള്‍, പ്രാദേശിക തനിമയുടെയും സസ്യങ്ങളുടെയും മറ്റു പ്രകൃതി വിഭവങ്ങള്‍ എന്നിവ സംരക്ഷിക്കുവാന്‍ ആവശ്യമാണ്.
വിവിധ വികസന സമീപനങ്ങള്‍ പ്രകൃതി വിഭവങ്ങളെയും അതിന്റെ സ്വഭാവിക തയെയും എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കണം.ഇത്തരം അനുഭവങ്ങളെ പ്രാദേശികമായും ദേശിയമായും കാലാ കാലങ്ങളില്‍ പരിശോധിച്ച് വേണ്ട മുന്‍ കരുതലുകള്‍ എടുക്കുവാന്‍ അതാതു സര്‍ക്കാരുകള്‍ പരാജയപെടുമ്പോള്, അതിന്റെ തിരിച്ചടികള്‍ കൂടുതല്‍ ബാധിക്കുന്ന നാടായി കേരളവും മാറുന്നു. കഴിഞ്ഞ നാളുകളില്‍ ലോകത്തിലെ വിവിധ നാടുകളില്‍ പ്രത്യക്ഷപെട്ട രോഗങ്ങളില്‍ ഒട്ടു മിക്കതും സംസ്ഥാനത്ത് സാനിധ്യം തെളിയിച്ചിട്ടുണ്ട്. അതില്‍ നിപ്പയും ഒപ്പം കൊറൊണയും കേരളത്തെ ഭയപെടുത്തുകയാണ്.
E P Anil. Editor in Chief.