വരൾച്ചയും പ്രളയവുമൊക്കെ കണ്ട് വളർന്ന ഒരു പെൺകുട്ടി പരിസ്ഥിതി പ്രവർത്തകയായപ്പോൾ




ചെറുപ്പകാലത്ത് വരൾച്ചയും പ്രളയവുമൊക്കെ കണ്ട് വളർന്നതാണ് ദിശ രവി എന്ന പെൺകുട്ടിയെ പരിസ്ഥിതി പ്രവർത്തകയാക്കിയത്. വരൾച്ചയും പ്രളയവും വരുമ്പോൾ മുത്തച്ഛന്റെ കൃഷി നശിക്കുന്നതിന്റെ നേരനുഭവമുണ്ടെന്നും അങ്ങനെയാണ് കാലാവസ്ഥ വ്യതിയാനത്തിെന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുന്നതെന്നും 22കാരിയായ ദിശ അഭിമുഖങ്ങളിൽ പലയിടത്തും വ്യക്തമാക്കിയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്  ഡൽഹി പോലീസ്. 


യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടേത് ഒരു കർഷക കുടുംബമാണ്. സാധാരണക്കാരന് വാങ്ങാനാകുന്ന പോഷകഗുണമുള്ള സസ്യാഹാരങ്ങൾ ഉണ്ടാക്കുന്ന ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനിയിൽ 'കളിനറി എക്സ്പീരിയൻസ്' മാനേജരായി ജോലി ചെയ്യുകയാണ് ഇവർ. മാതാവ് മഞ്ജുളക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പിതാവ് മൈസൂരുവിൽ അത്ലറ്റിക് പരിശീലകനാണ്.


ബിരുദധാരിയായ ഇവർ നഗരത്തിലെ തടാക സംരക്ഷണ-ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി കാമ്പയിനുകളിലും ശിൽപശാലകളിലും സജീവ പങ്കാളിയായിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment