ചാലിയാറിൽ പ്ലാസ്റ്റിക്ക് ചാക്കുകള്‍ ഉപയോഗിച്ച് തടയണ നിര്‍മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍
മലപ്പുറം: വാട്ടര്‍ അതോറിറ്റി ചാലിയാര്‍ പുഴയുടെ കളത്തിന് കടവില്‍ പ്ലാസ്റ്റിക്ക് ചാക്കുകള്‍ ഉപയോഗിച്ച് തടയണ നിര്‍മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കളത്തിന് കടവ് സന്ദര്‍ശിച്ചു. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. പൗരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. സംഘം വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിനെ നേരില്‍ കണ്ട് പ്രവര്‍ത്തി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടും.
കൂടാതെ കളക്ടറോട് ചാലിയാര്‍ കളത്തിന്‍കടവ് സന്ദര്‍ശിക്കാനും ആവശ്യപ്പെടും. ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സംരക്ഷണശേഷി നിലനിര്‍ത്തിയാല്‍ തന്നെ ഇതിന്റെ വ്യഷ്ടി പ്രദേശമായ കളത്തിന് കടവില്‍ ഉള്‍പ്പെടെ വെള്ളം നിലനില്ക്കും. അതിനാല്‍ ഇവിടെ 10 ലക്ഷം രൂപ ചിലവഴിച്ച് തടയണ നിര്‍മിക്കേണ്ട ആവശ്യമില്ല. പുഴയില്‍ നിന്ന് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ നിറച്ചു വെച്ചിട്ടുള്ള മണല്‍ ചാലിയാര്‍ പുഴയിലേക്ക് തിരിച്ച് നിക്ഷേപിക്കണം.
സംസ്ഥാനത്ത് സര്‍ക്കാര്‍ പ്ലാസ്റ്റിക്ക് നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മണല്‍ നിറച്ച പ്ലാസ്റ്റിക്ക് ചാക്കുകള്‍ കൊണ്ട് തടയണ നിര്‍മിക്കാന്‍ ഒരുങ്ങുന്ന വാട്ടര്‍ അഥോറിറ്റിക്ക് എതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നടപടിയുമായി മുന്നോട്ടുപോയാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവരുടെ സഹകരണതോടെ പ്രവൃത്തി തടയുമെന്നും അവര്‍ പറഞ്ഞു. ജില്ലാ കണ്‍വീനര്‍ മുസ്തഫ ഓടായിക്കല്‍, ഗഫൂര്‍ കരുവാരക്കുണ്ട്, അസ്കര്‍ തവനൂര്‍, ഹുസൈന് ആശാരി, പ്രദേശവാസികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
മലപ്പുറം: വാട്ടര്‍ അതോറിറ്റി ചാലിയാര്‍ പുഴയുടെ കളത്തിന് കടവില്‍ പ്ലാസ്റ്റിക്ക് ചാക്കുകള്‍ ഉപയോഗിച്ച് തടയണ നിര്‍മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കളത്തിന് കടവ് സന്ദര്‍ശിച്ചു. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. പൗരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. സംഘം വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിനെ നേരില്‍ കണ്ട് പ്രവര്‍ത്തി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടും.
കൂടാതെ കളക്ടറോട് ചാലിയാര്‍ കളത്തിന്‍കടവ് സന്ദര്‍ശിക്കാനും ആവശ്യപ്പെടും. ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സംരക്ഷണശേഷി നിലനിര്‍ത്തിയാല്‍ തന്നെ ഇതിന്റെ വ്യഷ്ടി പ്രദേശമായ കളത്തിന് കടവില്‍ ഉള്‍പ്പെടെ വെള്ളം നിലനില്ക്കും. അതിനാല്‍ ഇവിടെ 10 ലക്ഷം രൂപ ചിലവഴിച്ച് തടയണ നിര്‍മിക്കേണ്ട ആവശ്യമില്ല. പുഴയില്‍ നിന്ന് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ നിറച്ചു വെച്ചിട്ടുള്ള മണല്‍ ചാലിയാര്‍ പുഴയിലേക്ക് തിരിച്ച് നിക്ഷേപിക്കണം.
സംസ്ഥാനത്ത് സര്‍ക്കാര്‍ പ്ലാസ്റ്റിക്ക് നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മണല്‍ നിറച്ച പ്ലാസ്റ്റിക്ക് ചാക്കുകള്‍ കൊണ്ട് തടയണ നിര്‍മിക്കാന്‍ ഒരുങ്ങുന്ന വാട്ടര്‍ അഥോറിറ്റിക്ക് എതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നടപടിയുമായി മുന്നോട്ടുപോയാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവരുടെ സഹകരണതോടെ പ്രവൃത്തി തടയുമെന്നും അവര്‍ പറഞ്ഞു. ജില്ലാ കണ്‍വീനര്‍ മുസ്തഫ ഓടായിക്കല്‍, ഗഫൂര്‍ കരുവാരക്കുണ്ട്, അസ്കര്‍ തവനൂര്‍, ഹുസൈന് ആശാരി, പ്രദേശവാസികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Green Reporter Desk