ഫോനി ചുഴലിക്കാറ്റ് ഒഡിഷയ്ക്ക് ശേഷം ബംഗാളിലും നാശം വിതയ്ക്കുന്നു
ഒഡീഷയിൽ വൻ നാശനഷ്‌ടങ്ങൾ സൃഷ്ടിച്ച് ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് കടന്നു. പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കൻ മേഖലയിൽ ചുഴലിക്കാറ്റ് മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിൽ മാത്രം ചുഴലിക്കാറ്റിന്‍റെ കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. വൻതോതിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ പൂർണവിവരം ലഭിക്കാൻ രണ്ട് ദിവസം കഴിയും.
അര്‍ധരാത്രിയോടെ ബംഗാളില്‍ കരതൊട്ട ഫോനി ഖരഖ്പൂരിലാണ് ആദ്യം വീശിയത്.ഹൂഗ്ലി ജില്ലയിലെത്തിയതോടെ കാറ്റിന്റെ വേഗത 40 കിലോമീറ്ററായി ചുരുങ്ങി. തീരദേശ മേഖലകളായ ദിഗ, താജ്പൂര്‍, തുടങ്ങിയ ഇടങ്ങളിലും കാറ്റ് വീശി.കൊല്‍ക്കത്തയടക്കമുള്ള പ്രധാനനഗരങ്ങളില്‍ കനത്തമഴ തുടരുകയാണ്. ഖരഖ്പൂരിലും ബര്‍ദ്വാനിലും കനത്തമഴയെ തുടര്‍ന്ന് വെള്ളംപൊങ്ങി. കൊല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. 83 പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം 140 ട്രെയിനുകള്‍ റദ്ദാക്കി.
പശ്ചിമബംഗാളിൽ ഫോനി എത്തുന്നതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്‍റെ തെരഞ്ഞടെുപ്പ് റാലികള്‍ നിർത്തിവെച്ചിട്ടുണ്ട്.
വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാൻ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.
അതേസമയം ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം പത്തായി. തീര്‍ത്ഥാടന നഗരമായ പുരി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഫോനിയില്‍ വന്‍ മരങ്ങള്‍ കടപുഴകി, കെട്ടിടങ്ങളും റോഡുകവും വൈദ്യുതി - ടെലിഫോണ്‍ - ജലവിതരണ സംവിധാനങ്ങളും തകര്‍ന്നു. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. നിര്‍മാണത്തിലിരുന്ന പല കെട്ടിടങ്ങളും തകര്‍ന്നു. ഭുവനേശ്വല്‍ എയിംസ് ആശുപത്രിയും ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ചു.
ഹോസ്റ്റലിന്‍റെ മേല്‍ക്കൂര പറന്നുപോയി. കെട്ടിടങ്ങള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ കേടുപാടുണ്ടായി. വെള്ളസംഭരണികളും എയര്‍ കണ്ടീഷന്‍ സംവിധാനങ്ങളം തകര്‍ന്നു. ചുഴലിക്കാറ്റ് കടന്നുപോയ ഒന്‍പതു ജില്ലകളിലെയും കെട്ടടങ്ങളുടെ ജനല്‍ ജില്ലുകള്‍ ഏറെക്കുറെ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം ഇപ്പോലും തുടരുന്നു. നാശനഷ്ടത്തിന്‍റെ വ്യാപ്തി വരും മണിക്കൂറുകളിലെ വ്യക്തമാകൂ
1999 നുശേഷമുണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഫോണിയെ കാറ്റഗറി 4ല്‍ ആണ‌് പെടുത്തിയിരിക്കുന്നത‌്. മണിക്കൂറില്‍ 200--240 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റിന‌് പേരിട്ടത‌് ബംഗ്ലാദേശാണ‌്. ഫോണി എന്നാല്‍ പാമ്ബിന്റെ പത്തി എന്നാണ‌് അര്‍ഥം.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
ഒഡീഷയിൽ വൻ നാശനഷ്‌ടങ്ങൾ സൃഷ്ടിച്ച് ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് കടന്നു. പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കൻ മേഖലയിൽ ചുഴലിക്കാറ്റ് മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിൽ മാത്രം ചുഴലിക്കാറ്റിന്‍റെ കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. വൻതോതിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ പൂർണവിവരം ലഭിക്കാൻ രണ്ട് ദിവസം കഴിയും.
അര്‍ധരാത്രിയോടെ ബംഗാളില്‍ കരതൊട്ട ഫോനി ഖരഖ്പൂരിലാണ് ആദ്യം വീശിയത്.ഹൂഗ്ലി ജില്ലയിലെത്തിയതോടെ കാറ്റിന്റെ വേഗത 40 കിലോമീറ്ററായി ചുരുങ്ങി. തീരദേശ മേഖലകളായ ദിഗ, താജ്പൂര്‍, തുടങ്ങിയ ഇടങ്ങളിലും കാറ്റ് വീശി.കൊല്‍ക്കത്തയടക്കമുള്ള പ്രധാനനഗരങ്ങളില്‍ കനത്തമഴ തുടരുകയാണ്. ഖരഖ്പൂരിലും ബര്‍ദ്വാനിലും കനത്തമഴയെ തുടര്‍ന്ന് വെള്ളംപൊങ്ങി. കൊല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. 83 പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം 140 ട്രെയിനുകള്‍ റദ്ദാക്കി.
പശ്ചിമബംഗാളിൽ ഫോനി എത്തുന്നതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്‍റെ തെരഞ്ഞടെുപ്പ് റാലികള്‍ നിർത്തിവെച്ചിട്ടുണ്ട്.
വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാൻ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.
അതേസമയം ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം പത്തായി. തീര്‍ത്ഥാടന നഗരമായ പുരി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഫോനിയില്‍ വന്‍ മരങ്ങള്‍ കടപുഴകി, കെട്ടിടങ്ങളും റോഡുകവും വൈദ്യുതി - ടെലിഫോണ്‍ - ജലവിതരണ സംവിധാനങ്ങളും തകര്‍ന്നു. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. നിര്‍മാണത്തിലിരുന്ന പല കെട്ടിടങ്ങളും തകര്‍ന്നു. ഭുവനേശ്വല്‍ എയിംസ് ആശുപത്രിയും ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ചു.
ഹോസ്റ്റലിന്‍റെ മേല്‍ക്കൂര പറന്നുപോയി. കെട്ടിടങ്ങള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ കേടുപാടുണ്ടായി. വെള്ളസംഭരണികളും എയര്‍ കണ്ടീഷന്‍ സംവിധാനങ്ങളം തകര്‍ന്നു. ചുഴലിക്കാറ്റ് കടന്നുപോയ ഒന്‍പതു ജില്ലകളിലെയും കെട്ടടങ്ങളുടെ ജനല്‍ ജില്ലുകള്‍ ഏറെക്കുറെ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം ഇപ്പോലും തുടരുന്നു. നാശനഷ്ടത്തിന്‍റെ വ്യാപ്തി വരും മണിക്കൂറുകളിലെ വ്യക്തമാകൂ
1999 നുശേഷമുണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഫോണിയെ കാറ്റഗറി 4ല്‍ ആണ‌് പെടുത്തിയിരിക്കുന്നത‌്. മണിക്കൂറില്‍ 200--240 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റിന‌് പേരിട്ടത‌് ബംഗ്ലാദേശാണ‌്. ഫോണി എന്നാല്‍ പാമ്ബിന്റെ പത്തി എന്നാണ‌് അര്‍ഥം.
Green Reporter Desk