കാലിഫോർണിയയെ വിഴുങ്ങി കാട്ടുതീ; നാലുലക്ഷം ഹെക്ടര്‍ സ്ഥലം കത്തിനശിച്ചു
സാന്‍ ഫ്രാന്‍സിസ്കോ: അമേരിക്കയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ആറു പേര് മരിക്കുകയും നാലുലക്ഷം ഹെക്ടര്‍ സ്ഥലം കത്തിനശിച്ചതായുമായാണ് ഔഗ്യോഗിക കണക്കുകള്‍. ആയിരക്കണക്കിന് വീടുകള്‍ കത്തിയമര്‍ന്നു. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ദുരന്തങ്ങളില്‍ ഒന്നാണിതെന്നാണ് വിലയിരുത്തല്‍. കാലിഫോര്‍ണിയയിലേത് വലിയ ദുരന്തമാണെന്ന് പ്രസിഡന്റ് ടോണള്‍ഡ് ട്രംപും അറിയിച്ചു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് പുക വീശിയടിക്കുന്നത് ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. കാട്ടുതീ പടരുന്നതിന്റെ ദൂരദിക്കിൽ പോലും കടുത്ത വായു മലിനീകരണം നേരിടുന്നതിനാൽ ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സാൻ ഫ്രാസിസ്‌കോ ബേ പ്രദേശത്ത് 2900 സ്‌ക്വയർ കിലോമീറ്റർ പ്രദേശമാണ് തീപിടിത്തത്തിൽ ചുട്ട് ചാമ്പലായത്.
അതേസമയം, പ്രാദേശത്ത് പുതുതായി കാലാവസ്ഥ മാറുന്നതും ചൂട് കൂടുന്നതും തുടർച്ചയായി മിന്നൽ ഉണ്ടാകുകയും ചെയ്യുന്നതും പുതിയ കാട്ടുതീയ്ക്ക് കാരണമാകുമെന്നാണ് ഇപ്പോൾ ഉയരുന്ന ആശങ്ക. ശക്തമായ കാറ്റുള്ളതിനാൽ തീ പിടിക്കുന്നതിന്റെ വ്യാപനവും രൂക്ഷമായേക്കും. ആഗസ്റ്റ് 15 മുതൽ പ്രദേശത്ത് 12000 മിന്നൽ ഉണ്ടായതായി സ്റ്റേറ്റ് ഫയർ ഓഫീസർ പറയുന്നു. ഇതുകാരണം കാരണം 500 കാട്ടുതീയും ഉണ്ടായി. ഇതിൽ തന്നെ രണ്ടു ഡസനോളം വലിയ കാട്ടുതീകളായിരുന്നു. ഇവ കനത്ത നാശമാണ് വിതച്ചത്.
ഒരാഴ്ച്ച കാലമായി ഇപ്പോൾ കാട്ടുതീപടന്ന മേഖലകളിൽ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. കാട്ടുതീ വളരെ ശക്തമായതിനാൽ വളരെ പതുക്കെ മാത്രമാണ് ശ്രമങ്ങൾ പുരോഗമിക്കുന്നത്. എങ്കിലും തീ അണക്കാൻ ആകുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. വ്യോമസേനാ വിമാനങ്ങൾ വഴി പ്രദേശത്തേക്ക് വെള്ളം തളിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. എന്നാൽ ആകാശം മുഴുവൻ പുക മൂടി കിടക്കുന്നത് ഇതിനെയും തടസപ്പെടുത്തുന്നുണ്ട്. എങ്കിലും ആളുകൾ കുടുങ്ങി കിടക്കുന്ന എയർ ലിഫ്റ്റിങ് നടത്തി വരുന്നുണ്ട്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
സാന്‍ ഫ്രാന്‍സിസ്കോ: അമേരിക്കയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ആറു പേര് മരിക്കുകയും നാലുലക്ഷം ഹെക്ടര്‍ സ്ഥലം കത്തിനശിച്ചതായുമായാണ് ഔഗ്യോഗിക കണക്കുകള്‍. ആയിരക്കണക്കിന് വീടുകള്‍ കത്തിയമര്‍ന്നു. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ദുരന്തങ്ങളില്‍ ഒന്നാണിതെന്നാണ് വിലയിരുത്തല്‍. കാലിഫോര്‍ണിയയിലേത് വലിയ ദുരന്തമാണെന്ന് പ്രസിഡന്റ് ടോണള്‍ഡ് ട്രംപും അറിയിച്ചു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് പുക വീശിയടിക്കുന്നത് ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. കാട്ടുതീ പടരുന്നതിന്റെ ദൂരദിക്കിൽ പോലും കടുത്ത വായു മലിനീകരണം നേരിടുന്നതിനാൽ ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സാൻ ഫ്രാസിസ്‌കോ ബേ പ്രദേശത്ത് 2900 സ്‌ക്വയർ കിലോമീറ്റർ പ്രദേശമാണ് തീപിടിത്തത്തിൽ ചുട്ട് ചാമ്പലായത്.
അതേസമയം, പ്രാദേശത്ത് പുതുതായി കാലാവസ്ഥ മാറുന്നതും ചൂട് കൂടുന്നതും തുടർച്ചയായി മിന്നൽ ഉണ്ടാകുകയും ചെയ്യുന്നതും പുതിയ കാട്ടുതീയ്ക്ക് കാരണമാകുമെന്നാണ് ഇപ്പോൾ ഉയരുന്ന ആശങ്ക. ശക്തമായ കാറ്റുള്ളതിനാൽ തീ പിടിക്കുന്നതിന്റെ വ്യാപനവും രൂക്ഷമായേക്കും. ആഗസ്റ്റ് 15 മുതൽ പ്രദേശത്ത് 12000 മിന്നൽ ഉണ്ടായതായി സ്റ്റേറ്റ് ഫയർ ഓഫീസർ പറയുന്നു. ഇതുകാരണം കാരണം 500 കാട്ടുതീയും ഉണ്ടായി. ഇതിൽ തന്നെ രണ്ടു ഡസനോളം വലിയ കാട്ടുതീകളായിരുന്നു. ഇവ കനത്ത നാശമാണ് വിതച്ചത്.
ഒരാഴ്ച്ച കാലമായി ഇപ്പോൾ കാട്ടുതീപടന്ന മേഖലകളിൽ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. കാട്ടുതീ വളരെ ശക്തമായതിനാൽ വളരെ പതുക്കെ മാത്രമാണ് ശ്രമങ്ങൾ പുരോഗമിക്കുന്നത്. എങ്കിലും തീ അണക്കാൻ ആകുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. വ്യോമസേനാ വിമാനങ്ങൾ വഴി പ്രദേശത്തേക്ക് വെള്ളം തളിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. എന്നാൽ ആകാശം മുഴുവൻ പുക മൂടി കിടക്കുന്നത് ഇതിനെയും തടസപ്പെടുത്തുന്നുണ്ട്. എങ്കിലും ആളുകൾ കുടുങ്ങി കിടക്കുന്ന എയർ ലിഫ്റ്റിങ് നടത്തി വരുന്നുണ്ട്.
Green Reporter Desk