കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി




ആലപ്പുഴ: കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ആദ്യ നടപടിയായി പാരിസ്ഥിതിക ആഘാതപഠനം നടത്താന്‍ സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ അനധികൃതമായി നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കുന്നതിന് പശ്ചാത്തല-സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ല ഭരണകൂടം നടപടി തുടങ്ങി.


പാണാവള്ളി പഞ്ചായത്തില്‍പെടുന്ന നെടിയതുരുത്തില്‍ 24 ഏക്കറിലാണ് സപ്തനക്ഷത്ര സൗകര്യങ്ങളോടെ റിസോര്‍ട്ട് പണിതത്. ഇത് പൊളിച്ച്‌ ദ്വീപ് പൂര്‍വസ്ഥിതിയിലാക്കാനാണ് ജനുവരി 10ന് സുപ്രീംകോടതി വിധി ഉണ്ടായത്. 54 വില്ലകളും കോണ്‍ഫറന്‍സ് ഹാളുകളുമടക്കം 72 കെട്ടിടങ്ങളുണ്ട്. മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകള്‍ക്ക് 40 അടി വരെ താഴ്ചയുണ്ട്. പൊളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതംകൂടി പഠിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്.


പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിപ്പകര്‍പ്പ് വിശദമായി പരിശോധിച്ചശേഷമേ നടപടികളുമായി മുന്നോട്ട് പോകൂവെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. വിധിപ്പകര്‍പ്പ് കിട്ടിയതായി കലക്ടര്‍ എം. അഞ്ജനയും വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ റവന്യൂമന്ത്രിയുമായി കലക്ടര്‍ പ്രാരംഭ ചര്‍ച്ച നടത്തി.


മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സര്‍ക്കാറിന്റെ മുന്നിലെത്തുന്ന അത്തരത്തിലൊരു നടപടിയാണിത്. റിസോര്‍ട്ട് ജനവാസ മേഖലയിലല്ല എന്നതിനാല്‍ പൊതുവെ വെല്ലുവിളികള്‍ കുറവാണ്.അതേസമയം, മത്സ്യസമ്പത്ത്  അടക്കം അതീവ ജൈവ പരിസ്ഥിതി മേഖലയായ വേമ്പനാട് കായലില്‍ നിലകൊള്ളുന്ന റിസോര്‍ട്ട് പൊളിക്കല്‍ അത്രക്ക് എളുപ്പമാകണമെന്നില്ല.


റാംസര്‍ മേഖലയില്‍പെട്ട ഇവിടെ പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും മറ്റും എതിര്‍പ്പ് വകവെക്കാതെ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തിയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച്‌ സാധ്യമാക്കിയ ഈ നിര്‍മിതിക്കെതിരെ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി സ്നേഹികളും ഒറ്റക്കെട്ടായി നടത്തിയ നിയമപോരാട്ടത്തിന്റെ അന്തിമ വിജയമായിരുന്നു സുപ്രീംകോടതി വിധി. ഇത് നടപ്പില്‍ വരുത്താന്‍ ഈ കേന്ദ്രങ്ങള്‍ നിതാന്ത ജാഗ്രതയോടെ കാത്തിരിക്കുമെന്ന് ഉറപ്പാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment