കേരളം വേനൽ ചൂടിൽ ഉരുകുന്നു; പാലക്കാട് തുടർച്ചയായി 40 ഡിഗ്രി ചൂട് 




കേരളത്തിൽ വിവിധ ജില്ലകൾ കനത്ത വേനൽ ചൂടിൽ വെന്ത് ഉരുകുകയാണ്. തുടർച്ചയായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ എല്ലായിടത്തെയും പോലെ കേരളത്തിലും ബാധിച്ച് വരികയാണ്. ശക്തമായ വെള്ളപ്പൊക്കത്തിന് ശേഷം ഉടൻ തന്നെ  സംസ്ഥാനം കനത്ത ചൂടിലേക്കും വരൾച്ചയിലേക്കും നീങ്ങുകയാണ്. പതിവുകൾ തെറ്റിച്ച് ഇക്കുറി ഫെബ്രുവരി മുതൽ തന്നെ കേരളത്തിൽ ചൂട് തുടങ്ങി. ചൂട് കൂടിയതോടെ മിക്ക ഇടങ്ങളിലും കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്.  


പാലക്കാട് ജില്ലയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. തുടർച്ചയായി രണ്ടാം ദിവസവും പാലക്കാട്  40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുണ്ടൂരിലെ ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിലെ (ഐ.ആർ.ടി.സി) താപമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. വേനൽ തുടങ്ങിയതിന് ശേഷം ഏഴാം തവണയാണ് 40 ഡിഗ്രിയിലെത്തുന്നത്, മാർച്ചിൽ മൂന്നാം തവണയും.


മലമ്പുഴ ജലസേചന വകുപ്പ് ഓഫിസിലെ താപമാപിനിയിൽ ബുധനാഴ്ച 37.7 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ പട്ടാമ്പിയിലെ കാർഷിക സർവകലാശാല ഓഫിസിൽ രേഖപ്പെടുത്തിയ ചൂട് 39.4 ഡിഗ്രി. സൂര്യാതപം പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണം. തൃശൂരും വെന്തുരുകുകയാണ്. 39.02 ഡിഗ്രി സെൽഷ്യസാണ് വെള്ളാനിക്കരയിലെ താപമാപിനിയിൽ ബുധനാഴ്ച രേഖപ്പെടുത്തിയത്.


ഫെബ്രുവരി 24ന് അനുഭവപ്പെട്ട 38.07 ആണ് അതിന് മുമ്പുള്ള കൂടിയചൂട്. വരുന്ന രണ്ട് ദിവസങ്ങളിലും സമാന കലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 38 ഡിഗ്രിയിൽ എത്തി നിന്നിരുന്ന ചൂട് വേനൽമഴ സാധ്യതയിൽ കുറഞ്ഞ് 35 മുതൽ 36 ഡിഗ്രിയിലേക്ക് എത്തിയിരുന്നു. 


ഇതിന് സമാനമായ ചൂട് തന്നെയാണ് കേരളത്തിലെ മറ്റു ജില്ലകളിലും അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് 34 ഡിഗ്രിയാണ് ഇന്നത്തെ ചൂട്. കൊല്ലം - 33 ഡിഗ്രി, പത്തനംതിട്ട - 38 ഡിഗ്രി, കോട്ടയം - 36 ഡിഗ്രി, ആലപ്പുഴ - 32 ഡിഗ്രി, ഇടുക്കി - 31 ഡിഗ്രി, എറണാകുളം - 35 ഡിഗ്രി, മലപ്പുറം - 37 ഡിഗ്രി, കോഴിക്കോട് - 33 ഡിഗ്രി, കണ്ണൂർ - 32 ഡിഗ്രി, വയനാട് - 33 ഡിഗ്രി, കാസർഗോഡ് - 33 ഡിഗ്രി എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ചൂട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment