കേരളം ഈ വർഷം നട്ടത് 64 ലക്ഷം തൈകൾ, പക്ഷേ




സ്വാഭാവിക വനങ്ങള്‍ കുറഞ്ഞു വരുന്നു എന്ന് അംഗീകരിക്കുമ്പോഴും ഇന്ത്യ മുതല്‍ എത്യോപ്യ വരെയും ചൈന മുതല്‍ കോസ്റ്റാറിക്കവരെയും മരങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അവ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉള്ളതിലും എത്രയോ  അധികമാണ്. 2030 കൊണ്ട് 11.5 ലക്ഷം ച.കി.മീ. മരങ്ങള്‍ വെച്ചു പിടിപ്പിക്കുവാന്‍ പദ്ധതികള്‍ ഉണ്ട് (ഇന്ത്യയുടെ വിസ്തൃതിക്ക് സമാനം).


ഒരു വശത്ത് സ്വാഭാവിക വനങ്ങള്‍ വെട്ടി നിരത്തല്‍ തുടരുകയും മറു വശത്ത് ഒരേ സ്വഭാവമുള്ള മരങ്ങള്‍ (plantation) വെച്ച് പിടിപ്പിക്കുന്നതും നിത്യസംഭമാണ്. അതില്‍ അക്കേഷ്യയും യൂക്കാലിപിറ്റസ്സും മുഖ്യ മരങ്ങളായി തീരുമ്പോള്‍ വനത്തിന്‍റെ സേവനങ്ങള്‍ നഷ്ടപെടുകയായി. ലോകത്തെ നഷ്ടപെട്ട വനങ്ങള്‍ മടങ്ങി വന്നാല്‍ അവക്ക്  300 കോടി ടണ് കാര്‍ബണ്‍ പ്രതിവര്‍ഷം തിരിച്ചു പിടിക്കുവാന്‍ കഴിയും അതുവഴി  വർദ്ധിച്ച കാർബൺ ബഹിർഗമനത്താൽ  കുഴയുന്ന ലോകത്തെ  കാര്‍ബണ്‍ നിയന്ത്രിതമാക്കുവാൻ കഴിയും.


ലോക വന വിസ്തൃതി 28% ആണെങ്കിലും അവിടെയാണ് ജീവികളില്‍ 50%വും താമസിച്ചു വരുന്നത്. ഉഷ്ണ മേഖലാ പ്രദേശത്ത്  ഏറ്റവും ചുരുങ്ങിയത്  മൂന്നിലൊന്നും കാടു കളായിരിക്കണം. അങ്ങനെ അല്ലാ എങ്കിൽ പ്രദേശം പടിപടിയായി മരുഭൂമിവൽക്കരണത്തിനു വിധേയമാകും. കേരളത്തെ പോലെ  മലനിരകൾ നിറഞ്ഞ പശ്ചിമ ഘട്ടത്തിൽ കാടുകൾ 40 % ഉണ്ടായിരിക്കണം. (ഗാഡ്ഗിഗിൽ കമ്മിറ്റി ഈ വസ്തുത ഊന്നി പറഞ്ഞിരുന്നു). കേരളത്തിൽ കാടിന്റെ വിസ്തൃതി 33% എന്നാണ് സർക്കാർ രേഖ. എന്നാൽ യഥാർത്ഥ കാടുകളുടെ സാനിധ്യം 11% കടക്കില്ല. 


ഇന്ത്യയുടെ പരിസ്ഥിതിക രംഗം  പാരീസ് കൺവൻഷൻ നിർദ്ദേശ പ്രകാരം സുരക്ഷിക്കപ്പെടണമെങ്കിൽ വന വിസ്തൃതി, ഇന്ധന ഉപഭോഗം, ജല ഉപയോഗത്തിലെ കാര്യക്ഷമത, പുഴകൾ, തണ്ണീർ തടങ്ങൾ, കായലുകൾ, പ്ലാസ്റ്റിറ്റിക് മാലിന്യങ്ങൾ, വ്യവസായ രംഗത്തെ പിന്നോക്കാവസ്ഥ, ഊർജ്ജ രംഗം മുതലായവയെ ബന്ധപ്പെടുത്തി  2030 ഓടെ 2.5 ലക്ഷം കോടി ഡോളറിന്റെെ ചെലവു പ്രതീക്കുന്നു . 


ലോകത്താകെ വനങ്ങൾ  ഉണ്ടാക്കുവാനായി  World Wildlife Fund (WWF) ഒരു ലക്ഷം കോടി മരങ്ങള്‍ വെച്ച് പിടിപിക്കുന്ന പദ്ധതിയുമായി രംഗത്തുണ്ട്. UN 2020 നെ“Decade of Ecosystem Restoration”. എന്ന പേരിട്ട് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.


യൂറോപ്പില്‍ കഴിഞ്ഞ നാളുകളില്‍ ആകെ ഉണ്ടായിരുന്നതിലും  അധികം മരങ്ങള്‍ കഴിഞ്ഞ കാലത്ത്  വെച്ച് പിടിപ്പിച്ചു. New England ല്‍ 25000 k.m വിസ്താരത്തില്‍ മരങ്ങള്‍ വളര്‍ത്തി. ചൈനയില്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ പ്രളയം അവർക്ക് വന നശീകര്‍ണത്തിന്‍റെ ദുരന്തങ്ങള്‍ ബോധ്യപെടുവാൻ അവസരം ഉണ്ടാക്കി. Grain for green പദ്ധതിയിലൂടെ 1.7 ലക്ഷം ച.കി.മീ. വനങ്ങള്‍ പുനസ്ഥാപിക്കുവാന്‍ തീരുമാനിച്ചു. “great green wall” പദ്ധതിയിലൂടെ 10000 കോടി മരങ്ങള്‍ 2050 ഓടെ വെച്ച് പിടിപ്പിക്കുവാന്‍ തയ്യാറെടുക്കുന്നു.


കൊസ്റ്റൊറിക്കയുടെ വന വിസ്തൃതി 1940 ലെ 75% ത്തില്‍ നിന്നും 80 ല്‍ 20%ആയി കുറഞ്ഞുഞു. സര്‍ക്കാര്‍ പ്രാദേശിക മര വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നത്തിലൂടെ കാടുകളെ തിരിച്ചു കൊണ്ടു വരുവാന്‍ തീവൃ പദ്ധതികളുമായി രംഗത്തുണ്ട്.


ഹിമാലയന്‍ നിരകളില്‍ ഏറെ പ്രതിസന്ധി അനുഭവിക്കുന്ന നേപ്പാളില്‍ 17000 വന വല്‍ക്കരണ ഗ്രൂപ്പുകളെ കണ്ടെത്തി സര്‍ക്കാര്‍ മരം വെച്ചു പിടിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. അതുവഴി 20% വന വിസ്തൃതി കൂടുവാന്‍ അവസരം ഉണ്ടായി എന്നാണ് രേഖകൾ പറയുന്നത്. 


നൈഗറില്‍ 1980 മുതല്‍ ഉണ്ടായ ശ്രമങ്ങള്‍ ജനങ്ങള്‍ക്ക് വനം കൊണ്ടുള്ള പ്രയോജനം മനസ്സിലാക്കി കൊടുക്കുവാന്‍ വിജയിച്ചു. അതിലൂടെ ഒന്നേകാല്‍ കോടി ഏക്കറില്‍ 20 കോടി മരങ്ങള്‍ വെച്ച് പിടിപ്പിച്ചു. കൃഷി ഇടങ്ങള്‍ തണല്‍ കൊണ്ട് നിറഞ്ഞപ്പോള്‍ വിളകളുടെ കാര്യക്ഷമതയില്‍ വര്‍ധന ഉണ്ടായി. ലോകത്തെ 58 രാജ്യങ്ങള്‍ ഒന്ന് ചേര്‍ന്ന് 10 ലക്ഷം ഏക്കറില്‍ നടത്തിയ വന വല്‍ക്കരണ ശ്രമങ്ങള്‍ ലോകത്തെ കാര്‍ബണ്‍ ആഗിരണ തോതില്‍ 50% വരെ വര്‍ധന ഉണ്ടാക്കും.


പാരീസ് സമ്മേളനത്തിന്റെ തീരുമാനങ്ങളുടെ ഭാഗമായി 17 ലക്ഷം ച.k m ൽമരം വെച്ചു പിടിപ്പിക്കാൻ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. (ഇന്ത്യൻ വിസ്തൃതിയുടെ പകുതിയോളം) അതിൽ 60000  ച.കി.മീറ്ററിൽ  വന വൽക്കരണം നടത്തുന്ന പട്ടിടികയിൽ  Brazil, China, India, Ethiopia, the United States, Nigeria, Indonesia, Mexico, Vietnam, and the Democratic Republic of Congo തുടങ്ങിയ രാജ്യങ്ങൾ പെടുന്നു.


സ്വാഭാവിക വനത്തിന്റെ കാർബൺ വലിച്ചെടുക്കൽ (Sequestration) ശേഷിയുടെ 40 ൽ ഒന്ന് സാധ്യത മാത്രമേ Mono culture എന്നു വിളിക്കുന്ന തോട്ട വനങ്ങൾക്കുള്ളു. (റബ്ബർ, അക്കേഷ്യ, യുക്കാലി plantationകൾ). Agroforerstyയുടെ (കൃഷിയും അതിനിടയിലെ മരവൽക്കരണവും) കാർബൺ ആഗിരണശേഷി മുൻപ് പറഞ്ഞ തോട്ടങ്ങളെക്കാൾ 6 മടങ്ങു കൂടുതലാണ്. കൃഷിയിടങ്ങളിൽ വ്യാപകമായി ഫല വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെ  വരുമാനവും ഒപ്പം പരിസ്ഥിതി സുരക്ഷയും മെച്ചപ്പെടുത്തുവാൻ കഴിയും. വന വൽക്കരണത്തെ പറ്റിയുള്ള അന്തർദേശിയ ധാരണ 45% പ്രദേശങ്ങളിൽ പെട്ടെന്നു വളരുന്ന തരം മരങ്ങൾ, 21% ഇടങ്ങളിൽ ഫല വൃക്ഷങ്ങൾ, 34% ഇടങ്ങളിൽ കാട്ടു മരങ്ങൾ എന്നാണ്. അങ്ങനെ തണലും പുവും കായും പഴങ്ങളുമുള്ള കാടുകൾ പക്ഷികൾക്കും മൃഗങ്ങൾക്കും ആശ്വാസം നൽകും. പെട്ടെന്നു വളരുന്ന നാട്ടിലെ മരങ്ങൾ ആഴാന്ത, മുരിങ്ങ, മുതലായവക്കു പകരം അക്കേഷ്യ വെച്ചു പിടിപ്പിക്കുവാൻ വനം വകുപ്പ് കാട്ടിയ താൽപ്പര്യം നാട്ടിൽ കുപ്രസിദ്ധമായിരുന്നു. 


കേരളം എല്ലാ വർഷവും എന്ന പോലെ ഈ വർഷവും ജൂൺ 5 പരിസ്ഥിതി ദിന ആഘോഷവുമായി ബന്ധപ്പെട്ട പരിപാടി കൊണ്ട് മുഖരിതമായിരുന്നു. സർക്കാർ പതിവു പോലെയുള്ള പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷം 64 ലക്ഷം തൈകൾ (86 തരം) വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലും കുറഞ്ഞത് 50 ലക്ഷം തൈകൾ വെച്ച് വിതരണം നടത്തിയിട്ടുണ്ടാകും. കഴിഞ്ഞ 15 വർഷത്തിനിടയിൽ 5 കോടി മരങ്ങളെങ്കിലും കേരള സർക്കാർ നേതൃത്വം നൽകി നട്ടിട്ടുണ്ട് എന്നർത്ഥം. സംസ്ഥാനത്തിന്റെ ആകെ ഭൂ വിസ്ത്രുതി 38500 ച.കി.മീ = 38 ലക്ഷം ച.ഹെക്ടർ ആണ്. അതിൽ മുന്നിൽ ഒന്ന് തോട്ടങ്ങളോ കാടുകളോ ആണ്. ജനവാസകേന്ദ്രങ്ങളിൽ ഒരു ഹെക്ടറിൽ ശരാശരി 20 മരങ്ങൾ വെച്ചുപിടിപ്പിക്കുവാൻ ഇതുവഴി കഴിഞ്ഞിട്ടുണ്ടാകണം. കണക്കുകൾ ഇങ്ങനെ എങ്കിൽ വസ്തുതകൾ എന്താണെന്ന് സർക്കാരിനും നേതാക്കൾക്കും അറിവുള്ള കാര്യമാണ് . 


ലോകത്തെ ഏണ്ണം പറഞ്ഞ Hotspot കളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പശ്ചിമ ഘട്ടത്തിന്റെ ഉടമകളുടെ നാട്ടിൽ, കഴിഞ്ഞ വർഷങ്ങളിൽ നമ്മുടെ സർക്കാർ 5 കോടി മരങ്ങൾ കൂടി നട്ടിട്ടും വെള്ളമില്ലാത്ത, സൂര്യാഘാതത്താൽ മരണങ്ങൾ സംഭവിക്കുന്ന,  UV index 12 നടുത്തെത്തിയതിനെ - ഓർത്ത് ആശങ്ക പെടേണ്ടതുണ്ട്. ജൂൺ 5 കേവലം ആഘോഷ ദിനമായി തുടരുന്നതിനപ്പുറം കേരളത്തിന്റെ പരിസ്ഥിതിയെ സുരക്ഷിതമാക്കുവാൻ നമ്മൾ ഒറ്റക്കെട്ടായി അണിനിരക്കാൻ പരാജയപ്പെട്ടാൽ അതിനു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment