പ്രളയം പൂര്‍ണമായും മനുഷ്യനിര്‍മിതം മാത്രമാണെന്ന് പറയാനാകില്ല -ഡോ. മാധവ് ഗാഡ്ഗില്‍
കോട്ടക്കല്‍: കേരളത്തിലുണ്ടായ പ്രളയം പൂര്‍ണമായി മനുഷ്യനിര്‍മിതം മാത്രമാണെന്ന് പറയാനാകില്ലെന്ന് ഡോ. മാധവ് ഗാഡ്ഗില്‍. പ്രളയത്തിന് ഒന്നിലധികം കാരണങ്ങളുണ്ടാകും. പ്രകൃതി ദുരന്തവും കനത്ത മഴ മൂലവും പ്രളയമുണ്ടാകാം. ശരിയല്ലാത്ത രീതിയിലുള്ള റിസര്‍വോയര്‍ മാനേജ്മെന്റിന്റെയും കാരണങ്ങളിലൊന്നാണ്. മനുഷ്യന്റെ ഇടപെടലും ഇതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. എന്നാൽ അത് മാത്രമല്ല കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. എം.കെ.ആര് ഫൗണ്ടേഷന്റെ കര്‍മ പുരസ്കാരം സ്വീകരിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം ക്വാറികളുടെ പ്രവര്‍ത്തനമല്ലെന്ന വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വിവിധ തരത്തിലുള്ള ഇടപെടല്‍ കാരണമാകാം. റോഡ് നിര്‍മാണം, ക്വാറി പ്രവര്‍ത്തനം, മണ്ണുമാന്തി ഉപയോഗിച്ച് കുന്നിന്‍ചരിവിലും മുകള്‍ഭാഗത്തും ഭൂമി നിരപ്പാക്കുക തുടങ്ങിയ ഇടപെടലുകളെല്ലാം കാരണമാകാം. ക്വാറികൾ പ്രവർത്തിക്കുന്നില്ല എന്ന കാരണത്താൽ അവിടെയുണ്ടായ ഉരുൾപൊട്ടലുകൾക്ക് മനുഷ്യ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല.
പ്രദേശത്തെ ജനങ്ങളില്‍ നിന്ന് നേരിട്ട് വിവരം ശേഖരിക്കുകയാണ് ഏറ്റവും നല്ല രീതി. ഉദ്യോഗസ്ഥരുടെയും ജിയോളജിസ്റ്റുകളുടെയും റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായി ശരിയാകണമെന്നില്ലെന്നും ഗാഡ്ഗിൽ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യാപകമായി വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു പശ്ചിമഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ അതോറിറ്റി വരുമെന്നത്. റിപ്പോര്‍ട്ട് ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു ഉദ്ദേശിച്ചത്. നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് ചെയ്തത്.
റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ശേഷം പശ്ചിമഘട്ടത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും വിതരണം ചെയ്യണം. തുടര്‍ന്ന് ഗ്രാമസഭ തലത്തില്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങളോടെയായിരിക്കണം നടപ്പാക്കേണ്ടത്. തുടര്‍ച്ചയായ രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം കേരളത്തില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി നിരവധി പേര് ചിന്തിച്ച് തുടങ്ങിയത് സന്തോഷകരമായ കാര്യമാണെന്നും അേദ്ദഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. ആസ്ത്രേലിയയില്‍ നടപ്പാക്കിയ രീതിയാണ് ഗുണകരമെന്നും അദ്ദേഹം നിർദേശിച്ചു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
കോട്ടക്കല്‍: കേരളത്തിലുണ്ടായ പ്രളയം പൂര്‍ണമായി മനുഷ്യനിര്‍മിതം മാത്രമാണെന്ന് പറയാനാകില്ലെന്ന് ഡോ. മാധവ് ഗാഡ്ഗില്‍. പ്രളയത്തിന് ഒന്നിലധികം കാരണങ്ങളുണ്ടാകും. പ്രകൃതി ദുരന്തവും കനത്ത മഴ മൂലവും പ്രളയമുണ്ടാകാം. ശരിയല്ലാത്ത രീതിയിലുള്ള റിസര്‍വോയര്‍ മാനേജ്മെന്റിന്റെയും കാരണങ്ങളിലൊന്നാണ്. മനുഷ്യന്റെ ഇടപെടലും ഇതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. എന്നാൽ അത് മാത്രമല്ല കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. എം.കെ.ആര് ഫൗണ്ടേഷന്റെ കര്‍മ പുരസ്കാരം സ്വീകരിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം ക്വാറികളുടെ പ്രവര്‍ത്തനമല്ലെന്ന വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വിവിധ തരത്തിലുള്ള ഇടപെടല്‍ കാരണമാകാം. റോഡ് നിര്‍മാണം, ക്വാറി പ്രവര്‍ത്തനം, മണ്ണുമാന്തി ഉപയോഗിച്ച് കുന്നിന്‍ചരിവിലും മുകള്‍ഭാഗത്തും ഭൂമി നിരപ്പാക്കുക തുടങ്ങിയ ഇടപെടലുകളെല്ലാം കാരണമാകാം. ക്വാറികൾ പ്രവർത്തിക്കുന്നില്ല എന്ന കാരണത്താൽ അവിടെയുണ്ടായ ഉരുൾപൊട്ടലുകൾക്ക് മനുഷ്യ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല.
പ്രദേശത്തെ ജനങ്ങളില്‍ നിന്ന് നേരിട്ട് വിവരം ശേഖരിക്കുകയാണ് ഏറ്റവും നല്ല രീതി. ഉദ്യോഗസ്ഥരുടെയും ജിയോളജിസ്റ്റുകളുടെയും റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായി ശരിയാകണമെന്നില്ലെന്നും ഗാഡ്ഗിൽ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യാപകമായി വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു പശ്ചിമഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ അതോറിറ്റി വരുമെന്നത്. റിപ്പോര്‍ട്ട് ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു ഉദ്ദേശിച്ചത്. നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് ചെയ്തത്.
റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ശേഷം പശ്ചിമഘട്ടത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും വിതരണം ചെയ്യണം. തുടര്‍ന്ന് ഗ്രാമസഭ തലത്തില്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങളോടെയായിരിക്കണം നടപ്പാക്കേണ്ടത്. തുടര്‍ച്ചയായ രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം കേരളത്തില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി നിരവധി പേര് ചിന്തിച്ച് തുടങ്ങിയത് സന്തോഷകരമായ കാര്യമാണെന്നും അേദ്ദഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. ആസ്ത്രേലിയയില്‍ നടപ്പാക്കിയ രീതിയാണ് ഗുണകരമെന്നും അദ്ദേഹം നിർദേശിച്ചു.
Green Reporter Desk