മണൽ മാഫിയക്കെതിരെ പരാതി നൽകുന്ന വിവരാവകാശ പ്രവര്‍ത്തകനെ മർദ്ദിച്ച് അവശനാക്കി മാഫിയ സംഘം




കോട്ടയം: മണല്‍ മാഫിയയ്ക്കെതിരെ നിരന്തരമായി പരാതി നല്‍കുകയും നടപടി എടുപ്പിക്കുകയും ചെയ്തിട്ടുള്ള വിവരാവകാശ പ്രവര്‍ത്തകനെ മാഫിയാ സംഘങ്ങള്‍ നഗരസഭയ്ക്കുള്ളിലിട്ട് മര്‍ദ്ദിച്ചവശനാക്കി. എസ്.എച്ച്‌ മൗണ്ട് സ്വദേശിയായ പൊതു പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ മഹേഷ് വിജയനെയാണ് കോട്ടയം നഗരസഭാ ഓഫീസിനുള്ളിലിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് പൊട്ടലുണ്ടാകുകയും ശരീരത്തിലാകമാനം പരിക്കേല്‍ക്കുകയും ചെയ്തു. 


കഴിഞ്ഞ ദിവസം ഉച്ചയക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴി ഭാഗത്തെ മണ്ണെടുപ്പ് സംബന്ധിച്ച പരാതി അസിസ്റ്റന്റ്റ് എന്‍ജിനീയറെ നേരില്‍ കണ്ട് സംസാരിക്കാന്‍ എത്തിയതായിരുന്നു മഹേഷ്. എ.ഇ സീറ്റില്‍ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ മൊബൈലില്‍ വിളിച്ച്‌ പരാതിയെ പറ്റി മഹേഷ് സംസാരിച്ചു. ഫോണില്‍ സംസാരിക്കുന്നത് കരാറുകാര്‍ കേള്‍ക്കുകയും തുടര്‍ന്ന് അവരിലൊരാള്‍ തൊട്ടടുത്ത് തന്നെയുള്ള കരാറുകാരുടെ വിശ്രമമുറിയിലേക്ക് വിളിച്ച്‌ കയറ്റുകയായിരുന്നു. 


തുടർന്ന്, അനധികൃത മണ്ണ് ഖനനത്തിനെതിരെ പരാതികള്‍ നല്‍കുന്നത് ഇരുവരും മഹേഷ് വിജയൻ ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചോദ്യം ചെയ്യുന്നത് മഹേഷ് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യാനാരംഭിച്ചത്തോടെ മറ്റ് മൂന്ന് കരാറുകാര്‍ കൂടി മുറിയിലേക്ക് കടന്ന് വരികയും എല്ലാവരും ചേര്‍ന്ന് മര്‍ദ്ദനം ആരംഭിക്കുകയുമായിരുന്നു. ആ മർദ്ദനത്തിനിടെ രക്ഷപെട്ട് മഹേഷ് എഞ്ചിനീയറിങ് സെക്ഷനിലേക്ക് ഓടിക്കയറിയെങ്കിലും കരാറുകാര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.


ഭിത്തിയിലും കംപ്യൂട്ടറിലും മറ്റും തലകൊണ്ട് പല തവണ ഇടിപ്പിക്കുകയും ചോര വരികയും ചെയ്തു. അവിടെ നിന്നും ഫ്രണ്ട് ഓഫീസിന്റെ ഭാഗത്തേക്ക് വീണ്ടും രക്ഷപ്പെടാനയി ഓടിയെങ്കിലും അവിടെ വെച്ച്‌ വീണ്ടും മര്‍ദ്ദിക്കുകയും മൊബൈല്‍ തട്ടിയെടുക്കുകയുമായിരുന്നു. കണ്ണടയും നഷ്ടപ്പെട്ടു. മര്‍ദ്ദനം നടക്കുമ്പോൾ നഗരസഭയിലെ ഉദ്യോഗസ്ഥരെല്ലാം കയ്യും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു. നഗരസഭയിലെത്തിയ നാട്ടുകാരാണ് ഇയാള മര്‍ദ്ദനത്തില്‍ നിന്നും രക്ഷപെടുത്തിയത്. 


ഇതിനിടെ പൊലീസിനെ വിളിക്കാന്‍ ഞാന്‍ പല ഉദ്യോഗസ്ഥരോടും അപേക്ഷിച്ചെങ്കിലും ആരും അനങ്ങിയില്ല. ഒടുവില്‍ പൊതുജനങ്ങളില്‍ ആരോ ആണ് പൊലീസിനെ വിളിച്ച്‌ അറിയിച്ചതും  ജില്ലാ ആശുപത്രിയില്‍ കൊണ്ട് പോയതും. അവിടെ അഡ്‌മിറ്റ് ആക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മരുന്ന് വാങ്ങി കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു എന്ന് മഹേഷ് വിജയൻ പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment