ഉരുള്‍പൊട്ടല്‍ മേഖലയില്‍ ക്രഷര്‍, ക്വാറി തുടങ്ങുന്നതിനെതിരെ പ്രതിഷേധമാര്‍ച്ച് ഇന്ന്
മലപ്പുറം: വെട്ടത്തൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് മേല്‍ക്കുളങ്ങരയില്‍ തുടങ്ങാനിരിക്കുന്ന ക്രഷര്‍, ക്വാറി യൂണിറ്റിനെതിരെ ഇന്നു പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സമരസമിതി. ശനിയാഴ്ച പത്തരക്ക് തേലക്കാട് പോസ്റ്റോഫീസ് പരിസരത്തു നിന്നും തുടങ്ങുന്ന മാര്‍ച്ചില്‍ സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
നിലവിലുള്ള ക്രഷര്‍ യൂണിറ്റിനാല്‍ പരിസ്ഥിതിആരോഗ്യപ്രശ്നങ്ങള് അനുഭവിക്കുന്ന ഗ്രാമത്തില്‍ പുതുതായി ക്രഷര്‍ താങ്ങാനാവില്ല. കഴിഞ്ഞ മഴക്കാലത്ത് നിര്‍ദിഷ്ട ക്രഷര്‍ ഭാഗത്ത് പത്തോളം ഉരുള്പൊട്ടലുകളുണ്ടായതായും സമര സമിതി നേതാക്കൾ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ ക്വാറി വന്നാൽ പ്രദേശത്തിന്റെ കുടിവെള്ള സ്രോതസുകളായ മലകളിലെ നീര്‍ച്ചാലുകള്‍ ഇല്ലാതാവും. ക്വാറി പ്രദേശത്തേക്ക് നാലുമീറ്റര്‍ വീതിയിലുള്ള റോഡ് എട്ടുമീറ്ററാക്കാന് പഞ്ചായത്തിന് മുഴുവന്‍ ഭൂവുടമകളും ഭൂമി വിട്ടുനല്കിയിട്ടില്ല. ഭൂമി ഏറ്റെടുത്തതായി പറയുന്നത് നിയമാനുസൃതമല്ല. മരിച്ചയാളുടെ പേരിലടക്കം സമ്മതപത്ര രേഖകള്‍ വ്യാജമായുണ്ടാക്കിയാണ് ഹാജരാക്കിയിട്ടുള്ളതെന്നും ഇവര്‍ ആരോപിച്ചു. വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴിയാണെന്ന് പറഞ്ഞാണ് കുറച്ച് ഭൂവുടമകളില്‍ നിന്ന് സമ്മതപത്രം വാങ്ങിയത്. എന്നാല്‍ 17ഓളം ഉടമകള്‍ ഇനിയും ഒപ്പിട്ടുനല്കിയിട്ടില്ലെന്നും ഇവർ പറഞ്ഞു.
വാര്‍ഡംഗം എ.അബ്ദുള്‍ ഹക്കീം, സമരസമിതി ചെയര്മാന് മുഹമ്മദ് ഷരീഫ്, കെ.മൊയ്തീന്‍കുട്ടി, കെ.ഉസ്മാന്, സി.കെ.അസീസ് നെന്മിനി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
മലപ്പുറം: വെട്ടത്തൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് മേല്‍ക്കുളങ്ങരയില്‍ തുടങ്ങാനിരിക്കുന്ന ക്രഷര്‍, ക്വാറി യൂണിറ്റിനെതിരെ ഇന്നു പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സമരസമിതി. ശനിയാഴ്ച പത്തരക്ക് തേലക്കാട് പോസ്റ്റോഫീസ് പരിസരത്തു നിന്നും തുടങ്ങുന്ന മാര്‍ച്ചില്‍ സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
നിലവിലുള്ള ക്രഷര്‍ യൂണിറ്റിനാല്‍ പരിസ്ഥിതിആരോഗ്യപ്രശ്നങ്ങള് അനുഭവിക്കുന്ന ഗ്രാമത്തില്‍ പുതുതായി ക്രഷര്‍ താങ്ങാനാവില്ല. കഴിഞ്ഞ മഴക്കാലത്ത് നിര്‍ദിഷ്ട ക്രഷര്‍ ഭാഗത്ത് പത്തോളം ഉരുള്പൊട്ടലുകളുണ്ടായതായും സമര സമിതി നേതാക്കൾ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ ക്വാറി വന്നാൽ പ്രദേശത്തിന്റെ കുടിവെള്ള സ്രോതസുകളായ മലകളിലെ നീര്‍ച്ചാലുകള്‍ ഇല്ലാതാവും. ക്വാറി പ്രദേശത്തേക്ക് നാലുമീറ്റര്‍ വീതിയിലുള്ള റോഡ് എട്ടുമീറ്ററാക്കാന് പഞ്ചായത്തിന് മുഴുവന്‍ ഭൂവുടമകളും ഭൂമി വിട്ടുനല്കിയിട്ടില്ല. ഭൂമി ഏറ്റെടുത്തതായി പറയുന്നത് നിയമാനുസൃതമല്ല. മരിച്ചയാളുടെ പേരിലടക്കം സമ്മതപത്ര രേഖകള്‍ വ്യാജമായുണ്ടാക്കിയാണ് ഹാജരാക്കിയിട്ടുള്ളതെന്നും ഇവര്‍ ആരോപിച്ചു. വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴിയാണെന്ന് പറഞ്ഞാണ് കുറച്ച് ഭൂവുടമകളില്‍ നിന്ന് സമ്മതപത്രം വാങ്ങിയത്. എന്നാല്‍ 17ഓളം ഉടമകള്‍ ഇനിയും ഒപ്പിട്ടുനല്കിയിട്ടില്ലെന്നും ഇവർ പറഞ്ഞു.
വാര്‍ഡംഗം എ.അബ്ദുള്‍ ഹക്കീം, സമരസമിതി ചെയര്മാന് മുഹമ്മദ് ഷരീഫ്, കെ.മൊയ്തീന്‍കുട്ടി, കെ.ഉസ്മാന്, സി.കെ.അസീസ് നെന്മിനി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Green Reporter Desk