മുംബൈയിൽ കനത്ത മഴ, വെള്ളപ്പൊക്കം; റെഡ് അലർട്ട്
മുംബൈ: കോവിഡ് മഹാമാരിക്ക് പിന്നാലെ കനത്ത മഴയിൽ മുങ്ങി മുംബൈ. പത്തുമണിക്കൂറായി തുടരുന്ന മഴയിൽ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം. ഇതേതുടർന്ന് നഗരത്തിലും സമീപ ജില്ലകളിലും രണ്ടുദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈക്ക് പുറമെ താനെ, പുണെ, റായ്ഗഡ്, രത്നഗിരി എന്നീ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വെള്ളപ്പൊക്കത്തെ തുടർന്ന് അവശ്യ സർവിസുകൾ ഒഴികെ എല്ലാത്തിനും അവധി പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലെ ഓഫിസുകളും അടക്കുകയും ചെയ്തു. മുംബൈ നഗരത്തിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെ 230.06 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇതോടെ പ്രദേശം മുഴുവൻ വെള്ളം കയറുകയായിരുന്നു.
മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിൽ മൂന്നു ദിവത്തേക്ക് കനത്ത കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകി. കുറച്ചുവർഷങ്ങളായി മുംബൈ നഗരം കനത്ത മഴയിൽ സ്ഥിരമായി വെള്ളത്തിൽ മുങ്ങാറുണ്ട്. ജൂൺ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവിടെ വെള്ളപ്പൊക്കം പതിവ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
മുംബൈ: കോവിഡ് മഹാമാരിക്ക് പിന്നാലെ കനത്ത മഴയിൽ മുങ്ങി മുംബൈ. പത്തുമണിക്കൂറായി തുടരുന്ന മഴയിൽ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം. ഇതേതുടർന്ന് നഗരത്തിലും സമീപ ജില്ലകളിലും രണ്ടുദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈക്ക് പുറമെ താനെ, പുണെ, റായ്ഗഡ്, രത്നഗിരി എന്നീ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വെള്ളപ്പൊക്കത്തെ തുടർന്ന് അവശ്യ സർവിസുകൾ ഒഴികെ എല്ലാത്തിനും അവധി പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലെ ഓഫിസുകളും അടക്കുകയും ചെയ്തു. മുംബൈ നഗരത്തിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെ 230.06 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇതോടെ പ്രദേശം മുഴുവൻ വെള്ളം കയറുകയായിരുന്നു.
മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിൽ മൂന്നു ദിവത്തേക്ക് കനത്ത കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകി. കുറച്ചുവർഷങ്ങളായി മുംബൈ നഗരം കനത്ത മഴയിൽ സ്ഥിരമായി വെള്ളത്തിൽ മുങ്ങാറുണ്ട്. ജൂൺ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവിടെ വെള്ളപ്പൊക്കം പതിവ്.
Green Reporter Desk