നരണിപ്പുഴയെ സംരക്ഷിക്കാൻ ശുചീകരണ പദ്ധതി 




മലപ്പുറം: നരണിപ്പുഴയെ (കാഞ്ഞിരമുക്ക് പുഴ) വീണ്ടെടുക്കാൻ 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ജനകീയ ശുചീകരണ യജ്ഞം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ശുചീകരിക്കുന്നു. വെളിയങ്കോടും നന്നംമുക്കും അതിര്‍ത്തി പങ്കിട്ട് ഒഴുകിയ നരണിപ്പുഴയെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് തിരിച്ചു പിടിക്കുകയാണ്.


വൃഷ്ടി പ്രദേശത്തെ കുന്നിടിക്കലിനെ തുടര്‍ന്ന് കൈവഴികള്‍ ശോഷിച്ചും കഴിഞ്ഞ രണ്ടു പ്രളയമുള്‍പ്പെടെ കാലാകാലങ്ങളിലുള്ള കുത്തൊഴുക്കുകളില്‍ ചളിയടിഞ്ഞു കൂടിയും ഒപ്പം പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളടിഞ്ഞു കൂടിയും നരണിപുഴ മലിനമായിരിക്കുകയാണ്. മലപ്പുറത്തിന്‍റെ നെല്ലറയായ പൊന്നാനി കോളിലൂടെ ഒഴുകുന്ന ഈ പുഴയെ ജനകീയവും ശാസ്ത്രീയവുമായ കര്‍മ പദ്ധതികളിലൂടെ തിരിച്ച്‌ പിടിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍. 


മൂന്ന് ജില്ലകളിലുമായി 14 ഗ്രാമപഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി 4200 ഹെക്ടര്‍ ഫ്ളെഡ് പ്ലെയിനും 13,000 ഹെക്ടര്‍ വൃഷ്ടി പ്രദേശവുമായാണ് നരണിപ്പുഴ ഒഴുകുന്നത്. ശുചീകരണ യജ്ഞത്തില്‍ ജനപ്രതിനിധികള്‍, സംഘടനകള്‍, രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment