ചുഴലിക്കാറ്റുകൾക്ക് പേരായി; വരാനുള്ള ചുഴലിക്കാറ്റുകളെ കാത്ത് 169 പേരുകൾ




പാലക്കാട്: ചുഴലിക്കാറ്റുകളെ വരും വര്‍ഷങ്ങളില്‍ തിരിച്ചറിയാനുള്ള പട്ടിക പുറത്തിറക്കി. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന 13 രാജ്യങ്ങളിലെ കാലാവസ്ഥ വകുപ്പുകളുടെ നേതൃത്വത്തിലാണ് പുതിയ പേരുകളുടെ പട്ടിക തയാറാക്കിയത്. ഓരോ രാജ്യവും നിര്‍ദേശിച്ച 13 എണ്ണം വീതം 169 പേരുകളാണുള്ളത്. പുതിയ പട്ടിക 25 വര്‍ഷം വരെ ഉപയോഗത്തിലുണ്ടാവുമെന്നാണ് കരുതുന്നത്.


ഗതി, തേജ്, മുരശു, ആഗ്, വ്യോം, ഝോര്‍, പ്രഭാവോ, നീര്‍, പ്രപഞ്ചന്‍, ഗുര്‍ണി, ആംബുദ്, ജലധി, വേഗ എന്നിവയാണ് ഇന്ത്യ നിര്‍ദേശിച്ച പേരുകള്‍. ബംഗ്ലാദേശിന്റെ 'നിസര്‍ഗ'ക്ക് പിന്നാലെ പുതിയ പട്ടികയില്‍നിന്ന് 'ഗതി' ഇന്ത്യയുടെ ആദ്യ പേരാവും. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പാണ് ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലി ദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്, യു.എ.ഇ, യമന്‍ എന്നീ രാജ്യങ്ങളടങ്ങുന്ന കൂട്ടായ്മക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നത്.

2004ല്‍ നിലവില്‍ വന്നതും 64 കാറ്റുകളുടെ പേരുള്ളതുമായ പട്ടികയില്‍ 'ഉംഫന്‍' മാത്രമാണ് ശേഷിക്കുന്നത്. 63 എണ്ണവും ഉപയോഗിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തദിവസം രൂപപ്പെടാന്‍ പോകുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ ഈ പേരാവും നല്‍കുക. ചുഴലിക്കാറ്റുകള്‍ സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കാനും ഓരോ കാറ്റിനെയും കൃത്യമായി അടയാളപ്പെടുത്താനുമാണിത്. 


ഇന്ത്യയില്‍ പൊതുജനങ്ങള്‍ നിര്‍ദേശിച്ചതില്‍നിന്ന് തിരഞ്ഞെടുത്ത നാല് പേരുകളാണ് പട്ടികയില്‍ നല്‍കിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. ശരാശരി അഞ്ച് മുതല്‍ ആറുവരെ ചുഴലിക്കാറ്റുകളാണ് ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ രൂപപ്പെട്ട് ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും വീശിയടിക്കുന്നത്. ഇതാകട്ടെ വര്‍ഷംതോറും വര്‍ധിക്കുകയുമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment