മകരമഞ്ഞില്ല, കേരളത്തിൽ ചൂട് കൂടുന്നു
തിരുവനന്തപുരം: മകരമഞ്ഞില്‍ കേരളത്തിന് ചുട്ടുപൊള്ളുന്നു. ഞായറാഴ്ച ആലപ്പുഴയില്‍ അനുഭവപ്പെട്ട 36.8 ഡിഗ്രി ചൂട് കഠിനവേനലിന്റെ മുന്നറിയിപ്പാണോ എന്ന ആശങ്ക കാലാവസ്ഥ നിരീക്ഷകര്ക്കിടയില് ശക്തമാണ്. പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂടാണ് ആലപ്പുഴയിലേത്.
സാധാരണ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് ചൂട് ഏറുന്നതെങ്കില്‍ ഇക്കുറി ജനുവരിയില്‍ തന്നെ നാല് ജില്ലകളില്‍ ചൂട് 36 ഡിഗ്രിക്ക് മുകളില്‍ എത്തി. ഭൂരിഭാഗം ജില്ലകളിലും ശരാശരി 2.5 മുതല്‍ നാല് ഡിഗ്രിവരെയാണ് ചൂട് ഉയര്‍ന്നത്. പുലര്‍ച്ച അനുഭവപ്പെടുന്ന ചൂടിലും ശരാശരി മൂന്ന് മുതല്‍ അഞ്ച് ഡിഗ്രിവരെ വര്‍ധനയുണ്ട്.
ഏറ്റവും കുറഞ്ഞ ചൂട് (പുലര്‍ച്ച) പുനലൂരില്‍ ഞായറാഴ്ച അനുഭവപ്പെട്ടത് 23 ഡിഗ്രി. കൊച്ചിയില്‍ (എയര്‍പോര്‍ട്ട്) 26.6 ഡിഗ്രിയും. ശരാശരി താപനില 20 ഡിഗ്രിക്കു താഴെ വരുമ്പോഴാണ് രാവിലെ തണുപ്പും കുളിരും അനുഭവപ്പെടുക. പക്ഷെ, ഒറ്റപ്പെട്ട ദിവസങ്ങള്‍ ഒഴിച്ചാല്‍ കേരളത്തില്‍ ഇതുവരെ കാര്യമായ തണുപ്പ് അനുഭവപ്പെട്ടിട്ടില്ല.
മൂന്നാറടക്കം ഹൈറേഞ്ചുകളില്‍ കഴിഞ്ഞ ആഴ്ച താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് താഴെയായിരുന്നെങ്കിലും ദിവസങ്ങള്‍ക്കൊണ്ട് ഇവിടെയും മാറി. ആഗോളതാപനത്തെ തുടര്‍ന്ന് അറബിക്കടലില്‍ താപനില ഉയര്‍ന്നതുമൂലം അന്തരീക്ഷ ആര്‍ദ്രതയുടെ തോത് വര്‍ധിച്ചതാണ് ജനുവരിയില്‍ ചൂട് ഉയര്‍ന്നതിന് കാരണമെന്ന് കാലാവസ്ഥകേന്ദ്രം വിശദീകരിക്കുന്നു.
അതിശൈത്യമുള്ള വടക്കന്‍ കാറ്റ് പശ്ചിമേഷ്യയിലൂടെ ഇപ്പോള്‍ കേരളം ഒഴികെ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. എന്നാല്‍, കടല്‍ക്കാറ്റിനു കരയിലേക്കു കയറാന്‍ കഴിയാത്ത വിധമാണ് കേരള തീരത്തെ കാറ്റിന്റെ ഗതി. ഈ സീസണില്‍ ഇതുവരെ 17 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഇതുവരെ ഒരു തുള്ളി മഴപോലും ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലഭിച്ചത്. 12.8 മി.മീറ്ററിനു പകരം 47.5 മി.മീറ്റര്‍ മഴ കിട്ടി. മറ്റ് ജില്ലകളിലൊക്കെ വന്‍ കുറവാണ്. മഴമേഘങ്ങളുടെ അഭാവംമൂലം സൂര്യപ്രകാശം കൂടുതല്‍ ഭൂമിയിലേക്ക് പതിക്കുന്നതും ചൂട് കൂടാന്‍ ഇടയാക്കിട്ടുണ്ട്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
തിരുവനന്തപുരം: മകരമഞ്ഞില്‍ കേരളത്തിന് ചുട്ടുപൊള്ളുന്നു. ഞായറാഴ്ച ആലപ്പുഴയില്‍ അനുഭവപ്പെട്ട 36.8 ഡിഗ്രി ചൂട് കഠിനവേനലിന്റെ മുന്നറിയിപ്പാണോ എന്ന ആശങ്ക കാലാവസ്ഥ നിരീക്ഷകര്ക്കിടയില് ശക്തമാണ്. പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂടാണ് ആലപ്പുഴയിലേത്.
സാധാരണ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് ചൂട് ഏറുന്നതെങ്കില്‍ ഇക്കുറി ജനുവരിയില്‍ തന്നെ നാല് ജില്ലകളില്‍ ചൂട് 36 ഡിഗ്രിക്ക് മുകളില്‍ എത്തി. ഭൂരിഭാഗം ജില്ലകളിലും ശരാശരി 2.5 മുതല്‍ നാല് ഡിഗ്രിവരെയാണ് ചൂട് ഉയര്‍ന്നത്. പുലര്‍ച്ച അനുഭവപ്പെടുന്ന ചൂടിലും ശരാശരി മൂന്ന് മുതല്‍ അഞ്ച് ഡിഗ്രിവരെ വര്‍ധനയുണ്ട്.
ഏറ്റവും കുറഞ്ഞ ചൂട് (പുലര്‍ച്ച) പുനലൂരില്‍ ഞായറാഴ്ച അനുഭവപ്പെട്ടത് 23 ഡിഗ്രി. കൊച്ചിയില്‍ (എയര്‍പോര്‍ട്ട്) 26.6 ഡിഗ്രിയും. ശരാശരി താപനില 20 ഡിഗ്രിക്കു താഴെ വരുമ്പോഴാണ് രാവിലെ തണുപ്പും കുളിരും അനുഭവപ്പെടുക. പക്ഷെ, ഒറ്റപ്പെട്ട ദിവസങ്ങള്‍ ഒഴിച്ചാല്‍ കേരളത്തില്‍ ഇതുവരെ കാര്യമായ തണുപ്പ് അനുഭവപ്പെട്ടിട്ടില്ല.
മൂന്നാറടക്കം ഹൈറേഞ്ചുകളില്‍ കഴിഞ്ഞ ആഴ്ച താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് താഴെയായിരുന്നെങ്കിലും ദിവസങ്ങള്‍ക്കൊണ്ട് ഇവിടെയും മാറി. ആഗോളതാപനത്തെ തുടര്‍ന്ന് അറബിക്കടലില്‍ താപനില ഉയര്‍ന്നതുമൂലം അന്തരീക്ഷ ആര്‍ദ്രതയുടെ തോത് വര്‍ധിച്ചതാണ് ജനുവരിയില്‍ ചൂട് ഉയര്‍ന്നതിന് കാരണമെന്ന് കാലാവസ്ഥകേന്ദ്രം വിശദീകരിക്കുന്നു.
അതിശൈത്യമുള്ള വടക്കന്‍ കാറ്റ് പശ്ചിമേഷ്യയിലൂടെ ഇപ്പോള്‍ കേരളം ഒഴികെ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. എന്നാല്‍, കടല്‍ക്കാറ്റിനു കരയിലേക്കു കയറാന്‍ കഴിയാത്ത വിധമാണ് കേരള തീരത്തെ കാറ്റിന്റെ ഗതി. ഈ സീസണില്‍ ഇതുവരെ 17 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഇതുവരെ ഒരു തുള്ളി മഴപോലും ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലഭിച്ചത്. 12.8 മി.മീറ്ററിനു പകരം 47.5 മി.മീറ്റര്‍ മഴ കിട്ടി. മറ്റ് ജില്ലകളിലൊക്കെ വന്‍ കുറവാണ്. മഴമേഘങ്ങളുടെ അഭാവംമൂലം സൂര്യപ്രകാശം കൂടുതല്‍ ഭൂമിയിലേക്ക് പതിക്കുന്നതും ചൂട് കൂടാന്‍ ഇടയാക്കിട്ടുണ്ട്.
Green Reporter Desk