കിള്ളിപ്പാറ മലയെ തകർക്കാൻ അനുവദിക്കില്ല ; അദാനിക്ക് വേണ്ടി സർവ്വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പാറ പൊട്ടിക്കുന്നതിന് സർവ്വേയ്ക്ക് വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിൽ എലിക്കോട് കള്ളിപ്പാറ മലയിൽ സർവ്വേക്കെത്തിയ റവന്യൂ സംഘത്തെയാണ് ജനങ്ങൾ സംഘടിച്ച് തടഞ്ഞത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സർവ്വേ നടത്താതെ ഉദ്യോഗസ്ഥർ മടങ്ങി. വിഴിഞ്ഞം പദ്ധതിക്ക് പുലിമുട്ട് നിർമ്മിക്കാൻ വേണ്ടി കലഞ്ഞൂർ പഞ്ചായത്തിലെ രാക്ഷസൻ പാറയും, കിള്ളിപ്പാറയും പൊട്ടിച്ച് മാറ്റാൻ അദാനി കമ്പനി അനുമതി തേടിയിരുന്നു. ഖനനത്തിന് ഉള്ള എല്ലാ നടപടികളും വേഗത്തിൽ ചെയ്തു കൊടുക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസികളുടെ ആരാധനാ കേന്ദ്രവും പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശവുമായ കിള്ളിപ്പാറ മല പൊട്ടിച്ച് നീക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ സമരത്തിലാണ്.
ആദ്യം സർവ്വേ നടത്തിയ രാക്ഷസൻ പാറയിലും പ്രദേശവാസികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അനിയന്ത്രിതമായ പാറ ഖനനം കൊണ്ട് തകർന്നു പോയ പ്രദേശമാണ് കലഞ്ഞൂർ പഞ്ചായത്ത്. ഇവിടുത്തെ ക്വാറി വിരുദ്ധ സമരം സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തന്നെ കിള്ളിപ്പാറയുടെ ഒരു വശത്ത് ക്വാറി പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ വ്യാപകമായ പരാതി ഉയരുന്ന സമയത്താണ് പാറയെ സമ്പൂർണ്ണമായി പൊട്ടിക്കാനുള്ള അടുത്ത നീക്കം. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ആറു മീറ്റർ വീതിയുള്ള ഇവിടുത്തെ റോഡിലൂടെ 30 ടണ്ണിലധികം കയറ്റിയ ടിപ്പർ ലോറികളാണ് ചീറിപ്പായുന്നത്. അനുവദനീയമായതിന്റെ പതിന്മടങ്ങു പാറയാണ് ഇവിടെ നിന്ന് പൊട്ടിച്ച് കടത്തുന്നത്.
Read Also : മലനിരകൾ പൊട്ടിച്ച് മാറ്റാൻ അദാനിയെത്തുന്നു ; കൂടെ സർക്കാരും
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പാറ പൊട്ടിക്കുന്നതിന് സർവ്വേയ്ക്ക് വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിൽ എലിക്കോട് കള്ളിപ്പാറ മലയിൽ സർവ്വേക്കെത്തിയ റവന്യൂ സംഘത്തെയാണ് ജനങ്ങൾ സംഘടിച്ച് തടഞ്ഞത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സർവ്വേ നടത്താതെ ഉദ്യോഗസ്ഥർ മടങ്ങി. വിഴിഞ്ഞം പദ്ധതിക്ക് പുലിമുട്ട് നിർമ്മിക്കാൻ വേണ്ടി കലഞ്ഞൂർ പഞ്ചായത്തിലെ രാക്ഷസൻ പാറയും, കിള്ളിപ്പാറയും പൊട്ടിച്ച് മാറ്റാൻ അദാനി കമ്പനി അനുമതി തേടിയിരുന്നു. ഖനനത്തിന് ഉള്ള എല്ലാ നടപടികളും വേഗത്തിൽ ചെയ്തു കൊടുക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസികളുടെ ആരാധനാ കേന്ദ്രവും പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശവുമായ കിള്ളിപ്പാറ മല പൊട്ടിച്ച് നീക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ സമരത്തിലാണ്.
ആദ്യം സർവ്വേ നടത്തിയ രാക്ഷസൻ പാറയിലും പ്രദേശവാസികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അനിയന്ത്രിതമായ പാറ ഖനനം കൊണ്ട് തകർന്നു പോയ പ്രദേശമാണ് കലഞ്ഞൂർ പഞ്ചായത്ത്. ഇവിടുത്തെ ക്വാറി വിരുദ്ധ സമരം സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തന്നെ കിള്ളിപ്പാറയുടെ ഒരു വശത്ത് ക്വാറി പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ വ്യാപകമായ പരാതി ഉയരുന്ന സമയത്താണ് പാറയെ സമ്പൂർണ്ണമായി പൊട്ടിക്കാനുള്ള അടുത്ത നീക്കം. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ആറു മീറ്റർ വീതിയുള്ള ഇവിടുത്തെ റോഡിലൂടെ 30 ടണ്ണിലധികം കയറ്റിയ ടിപ്പർ ലോറികളാണ് ചീറിപ്പായുന്നത്. അനുവദനീയമായതിന്റെ പതിന്മടങ്ങു പാറയാണ് ഇവിടെ നിന്ന് പൊട്ടിച്ച് കടത്തുന്നത്.
Read Also : മലനിരകൾ പൊട്ടിച്ച് മാറ്റാൻ അദാനിയെത്തുന്നു ; കൂടെ സർക്കാരും
Green Reporter Desk