വയലിൽ കീടനാശിനി തളിച്ച രണ്ടുപേർ മരിച്ചു; അഞ്ച് പേർ ഗുരുതരാവസ്ഥയിൽ




തിരുവല്ല: വയലിൽ കീടനാശിനി തളിയ്ക്കുന്നതിനിടെ അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടുപേർ മരിച്ചു. വേങ്ങലിലെ കർഷകത്തൊഴിലാളികളായ കഴുപ്പിൽ കോളനിയിലെ സനിൽ കുമാർ, ജോണി എന്നിവരാണ് മരിച്ചത്. അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.


വ്യാഴാഴ്ചയാണ് കർഷകർ നെൽ വയലിൽ കീടനാശിനി അടിച്ചത്. പിന്നീട്  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിൽ രണ്ടുപേർ ഇന്ന് മരിക്കുകയായിരുന്നു. അഞ്ച് പേർ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണംചെയ്തിട്ടില്ല.


കീടനാശിനിയിൽ നിന്നുള്ള വിഷാംശമാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.

 

കൃഷി വകുപ്പ് അംഗീകരിച്ചു നല്‍കിയ കീടനാശിനി ആണോ ഇവര്‍ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. വിരാട് എന്ന പേരില്‍ ഉള്ള കീടനാശിനി ചില സ്വകാര്യ ഏജന്‍സികള്‍ എത്തിച്ചതാണെന്നും പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment