പ്രകൃതിയിൽ മാത്രമല്ല പ്ലാസ്റ്റിക് മനുഷ്യ ശരീരത്തിലേക്കും കടന്ന് കയറുന്നു
നാം വാങ്ങിച്ച് കൂട്ടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ അന്യരുടെ പറമ്പിലേക്കും മറ്റിടങ്ങളിലേക്ക് വലിച്ചെറിഞ്ഞ് കഴിഞ്ഞാൽ പിന്നെ പ്ലാസ്റ്റിക്കിന്റെ പ്രശ്നം നമ്മളെ ബാധിക്കില്ല, നമ്മൾ സുരക്ഷിതമായി എന്ന് കരുതി ഇരിക്കേണ്ട. നാം പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക് ഉത്പന്നത്തിനും പകരമായി പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ടെന്നാണ് പുതിയ പഠനം. എളുപ്പത്തിൽ കാര്യം കഴിയാൻ വേണ്ടി നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നമ്മുടെ കാര്യം തന്നെ ഇനി എളുപ്പത്തിൽ കഴിച്ചേക്കും.
വെള്ളവും ഭക്ഷണവും വഴി നാം ഒരാഴ്ച ഒരു ക്രെഡിറ്റ് കാർഡിന്റെയത്രയും പ്ലാസ്റ്റിക് മാലിന്യം കഴിക്കുന്നതായാണ് കണ്ടെത്തൽ. കൂടുതൽ പ്ലാസ്റ്റിക്കും ശരീരത്തിലെത്തുന്നത് കുടിവെള്ളം വഴിയും ഷെൽ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെയുമാണെന്ന് ആസ്ട്രേലിയയിലെ ന്യൂകാസിൽ യൂനിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.
വെള്ളത്തിൽകൂടി മാത്രം ശരാശരി ഒരു മനുഷ്യൻ ഒരാഴ്ച 1769 പ്ലാസ്റ്റിക് തുണ്ടുകൾ അകത്താക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. യു.എസിൽ ഒരു ലിറ്റർ പൈപ്പ് വെള്ളത്തിൽ 9.6 ശതമാനം പ്ലാസ്റ്റിക് ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ മലിനീകരണത്തിന്റെ തോത് കുറച്ചു കുറവാണ്.
ലോകത്ത് ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നിലൊന്നും പ്രകൃതിയിലേക്കുതന്നെയാണ് തിരിച്ചെത്തുന്നത്. ഇവയുടെ കുറച്ച് ഭാഗം വീണ്ടും നമ്മുടെ ഉള്ളിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഇവ നമ്മുടെ ശരീരത്തെ ഇല്ലാതാക്കുന്നു. ബാക്കി പ്രകൃതിയിൽ കിടക്കുന്ന പ്ലാസ്റ്റിക് നമ്മുടെ ചുറ്റുപാടിനെയും ഭൂമിയെ തന്നെയും നശിപ്പിക്കുന്നു. ഇതോടെ പ്ലാസ്റ്റിക് ലോകത്തിന്റെ തന്നെ മരണത്തിന് കാരണമാകുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
നാം വാങ്ങിച്ച് കൂട്ടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ അന്യരുടെ പറമ്പിലേക്കും മറ്റിടങ്ങളിലേക്ക് വലിച്ചെറിഞ്ഞ് കഴിഞ്ഞാൽ പിന്നെ പ്ലാസ്റ്റിക്കിന്റെ പ്രശ്നം നമ്മളെ ബാധിക്കില്ല, നമ്മൾ സുരക്ഷിതമായി എന്ന് കരുതി ഇരിക്കേണ്ട. നാം പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക് ഉത്പന്നത്തിനും പകരമായി പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ടെന്നാണ് പുതിയ പഠനം. എളുപ്പത്തിൽ കാര്യം കഴിയാൻ വേണ്ടി നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നമ്മുടെ കാര്യം തന്നെ ഇനി എളുപ്പത്തിൽ കഴിച്ചേക്കും.
വെള്ളവും ഭക്ഷണവും വഴി നാം ഒരാഴ്ച ഒരു ക്രെഡിറ്റ് കാർഡിന്റെയത്രയും പ്ലാസ്റ്റിക് മാലിന്യം കഴിക്കുന്നതായാണ് കണ്ടെത്തൽ. കൂടുതൽ പ്ലാസ്റ്റിക്കും ശരീരത്തിലെത്തുന്നത് കുടിവെള്ളം വഴിയും ഷെൽ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെയുമാണെന്ന് ആസ്ട്രേലിയയിലെ ന്യൂകാസിൽ യൂനിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.
വെള്ളത്തിൽകൂടി മാത്രം ശരാശരി ഒരു മനുഷ്യൻ ഒരാഴ്ച 1769 പ്ലാസ്റ്റിക് തുണ്ടുകൾ അകത്താക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. യു.എസിൽ ഒരു ലിറ്റർ പൈപ്പ് വെള്ളത്തിൽ 9.6 ശതമാനം പ്ലാസ്റ്റിക് ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ മലിനീകരണത്തിന്റെ തോത് കുറച്ചു കുറവാണ്.
ലോകത്ത് ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നിലൊന്നും പ്രകൃതിയിലേക്കുതന്നെയാണ് തിരിച്ചെത്തുന്നത്. ഇവയുടെ കുറച്ച് ഭാഗം വീണ്ടും നമ്മുടെ ഉള്ളിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഇവ നമ്മുടെ ശരീരത്തെ ഇല്ലാതാക്കുന്നു. ബാക്കി പ്രകൃതിയിൽ കിടക്കുന്ന പ്ലാസ്റ്റിക് നമ്മുടെ ചുറ്റുപാടിനെയും ഭൂമിയെ തന്നെയും നശിപ്പിക്കുന്നു. ഇതോടെ പ്ലാസ്റ്റിക് ലോകത്തിന്റെ തന്നെ മരണത്തിന് കാരണമാകുന്നു.
Green Reporter Desk