മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റെ രാജിക്ക് പിന്നിൽ രാഷ്ട്രീയ ഭിന്നത
തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് ഡോ. അജിത് ഹരിദാസ് രാജിവെച്ചത് സര്‍ക്കാറുമായുള്ള ഭിന്നതയെയും രാഷ്ട്രീയസമ്മര്ദത്തെയും തുടര്‍ന്നെന്ന് റിപ്പോർട്ട്. മാലിന്യസംസ്കരണത്തില്‍ വീഴ്ച വരുത്തിയതിന് തിരുവനന്തപുരം കോര്പറേഷന് 14.6 കോടി പിഴയിട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചത്.
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ അന്നത്തെ മേയര്‍ വി.കെ. പ്രശാന്ത് സ്ഥാനാര്‍ഥിയായ ഘട്ടത്തിലാണ് നഗരസഭയ്ക്ക് പിഴ വന്നത്. മറ്റ് ചില നഗരസഭകള്‍ക്കും ഒപ്പം നോട്ടീസ് നല്‍കിയെങ്കിലും തിരുവനന്തപുരം കോര്‍പറേഷന്റെ കാര്യം വിവാദമായി. തിരുവനന്തപുരത്തെ പിഴ ഒഴിവാക്കാന്‍ കടുത്ത രാഷ്ട്രീയസമ്മര്ദമുണ്ടായിരുന്നതായി ഡോ. അജിത് ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. രാജിയുടെ കാരണവും ഇതാണ്.
മാലിന്യസംസ്കരണത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച 17 നഗരസഭകള്‍ക്കും അഞ്ച് കോര്‍പറേഷനുകള്‍ക്കും പിഴയിട്ടിരുന്നു. എന്നാല്‍ തിരുവനന്തപുരത്തേത് മാത്രമാണ് വിവാദമായത്. ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പിഴ ഈടാക്കരുത് എന്ന കാര്യത്തിൽ ബോര്‍ഡ് അംഗങ്ങളും ചെയര്‍മാനും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. കോര്പറേഷന് വിഷയം വിവാദമായതോടെ അംഗങ്ങള്‍ കത്ത് നല്കി പ്രത്യേക ബോര്‍ഡ് യോഗം ചേരുകയും ചെയര്‍മാന്റെ നടപടി നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ചെയര്‍മാനെതിരെ യോഗം അവിശ്വാസവും പാസാക്കി. ചെയര്‍മാന്റെ എല്ലാ തീരുമാനങ്ങളും വിജിലന്‍സിന് വിടാനും തീരുമാനിച്ചു.
ഭിന്നതയെ തുടര്‍ന്ന് ബോര്‍ഡ് പ്രവര്‍ത്തനം താളം തെറ്റി. പ്രവര്‍ത്തനം സുഗമമായി കൊണ്ടുപോകാനാകാത്ത സാഹചര്യം ചെയര്മാന് സര്‍ക്കാറിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജി നല്‍കിയത്. പിഴ പിന്‍വലിക്കണമെന്ന് ബോര്‍ഡ് അംഗങ്ങളും ഭരണകക്ഷിനേതാക്കളും ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെയാണ് പകപോക്കലിലേക്ക് മാറിയതെന്നാണ് ആരോപണം.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് ഡോ. അജിത് ഹരിദാസ് രാജിവെച്ചത് സര്‍ക്കാറുമായുള്ള ഭിന്നതയെയും രാഷ്ട്രീയസമ്മര്ദത്തെയും തുടര്‍ന്നെന്ന് റിപ്പോർട്ട്. മാലിന്യസംസ്കരണത്തില്‍ വീഴ്ച വരുത്തിയതിന് തിരുവനന്തപുരം കോര്പറേഷന് 14.6 കോടി പിഴയിട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചത്.
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ അന്നത്തെ മേയര്‍ വി.കെ. പ്രശാന്ത് സ്ഥാനാര്‍ഥിയായ ഘട്ടത്തിലാണ് നഗരസഭയ്ക്ക് പിഴ വന്നത്. മറ്റ് ചില നഗരസഭകള്‍ക്കും ഒപ്പം നോട്ടീസ് നല്‍കിയെങ്കിലും തിരുവനന്തപുരം കോര്‍പറേഷന്റെ കാര്യം വിവാദമായി. തിരുവനന്തപുരത്തെ പിഴ ഒഴിവാക്കാന്‍ കടുത്ത രാഷ്ട്രീയസമ്മര്ദമുണ്ടായിരുന്നതായി ഡോ. അജിത് ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. രാജിയുടെ കാരണവും ഇതാണ്.
മാലിന്യസംസ്കരണത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച 17 നഗരസഭകള്‍ക്കും അഞ്ച് കോര്‍പറേഷനുകള്‍ക്കും പിഴയിട്ടിരുന്നു. എന്നാല്‍ തിരുവനന്തപുരത്തേത് മാത്രമാണ് വിവാദമായത്. ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പിഴ ഈടാക്കരുത് എന്ന കാര്യത്തിൽ ബോര്‍ഡ് അംഗങ്ങളും ചെയര്‍മാനും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. കോര്പറേഷന് വിഷയം വിവാദമായതോടെ അംഗങ്ങള്‍ കത്ത് നല്കി പ്രത്യേക ബോര്‍ഡ് യോഗം ചേരുകയും ചെയര്‍മാന്റെ നടപടി നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ചെയര്‍മാനെതിരെ യോഗം അവിശ്വാസവും പാസാക്കി. ചെയര്‍മാന്റെ എല്ലാ തീരുമാനങ്ങളും വിജിലന്‍സിന് വിടാനും തീരുമാനിച്ചു.
ഭിന്നതയെ തുടര്‍ന്ന് ബോര്‍ഡ് പ്രവര്‍ത്തനം താളം തെറ്റി. പ്രവര്‍ത്തനം സുഗമമായി കൊണ്ടുപോകാനാകാത്ത സാഹചര്യം ചെയര്മാന് സര്‍ക്കാറിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജി നല്‍കിയത്. പിഴ പിന്‍വലിക്കണമെന്ന് ബോര്‍ഡ് അംഗങ്ങളും ഭരണകക്ഷിനേതാക്കളും ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെയാണ് പകപോക്കലിലേക്ക് മാറിയതെന്നാണ് ആരോപണം.
Green Reporter Desk