ക്വാറി ദൂരപരിധി സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് പരിസ്ഥിതിവാദികള്‍ സുപ്രീം കോടതിയില്‍




കൊച്ചി: കരിങ്കല്‍ ക്വാറി ദൂരപരിധി സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് പരിസ്ഥിതിവാദികള്‍ സുപ്രീം കോടതിയില്‍. ക്വാറി ഉടമകള്‍ക്ക് അനുകൂല നിലപാടിനെതിരെ പാലക്കാട് കൊന്നക്കല്‍ കടവ് നിവാസിയായ പരിസ്ഥിതി പ്രവര്‍ത്തകനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവരാണ് 2019ല്‍ ദേശീയ ഹരിത ൈട്രബ്യൂണലിന് പരാതി നല്‍കിയത്.


ക്വാറികള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ വിശകലനം ചെയ്ത മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചാണ് ജനവാസ കേന്ദ്രങ്ങളില്‍നിന്ന് അകലം 200 മീറ്ററാക്കി നിശ്ചയിച്ച്‌ 2020 ജൂണില്‍ ഉത്തരവിട്ടത്. 2016ല്‍ പിണറായി സര്‍ക്കാര്‍ വന്നതിനുശേഷം കെ.എം.എം.സി.ആര്‍ ഭേദഗതിയിലൂടെ ദൂരപരിധി 100നിന്ന് 50 മീറ്ററായി ചുരുക്കിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ക്വാറി ഉടമകള്‍ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ സര്‍ക്കാര്‍ ക്വാറി ഉടമകള്‍ക്കൊപ്പം നിലകൊണ്ടു.


ട്രൈബ്യൂണല്‍ വിധി സിംഗിള്‍ െബഞ്ച് ആദ്യം സ്റ്റേ ചെയ്തു. തുടര്‍ന്ന് ക്വാറി ഉടമകളുടെ വാദം അംഗീകരിച്ച്‌ കേസ് വീണ്ടും ഹരിത ൈട്രബ്യൂണലിെന്‍റ പരിഗണനക്ക് വിട്ടു. സ്റ്റേ നിലനിന്നതിനാല്‍ 50 മീറ്റര്‍ വരെ ദൂരമുള്ള ആയിരക്കണക്കിന് ക്വാറികള്‍ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കി. അവര്‍ കണക്കില്ലാതെ പാറ പൊട്ടിച്ചു. എന്നാല്‍, പുതിയ ക്വാറികള്‍ക്കും 200 മീറ്റര്‍ വ്യവസ്ഥ റദ്ദാക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യം ഡിവിഷന്‍ െബഞ്ച് അംഗീകരിച്ചില്ല.


ദൂരപരിധി 50 മീറ്ററായി ചുരുക്കിയപ്പോഴും ഖനനത്തിന് സ്വീകരിക്കേണ്ട 14 കരുതലുകളെപറ്റി ഹൈകോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ ഖനനരീതികള്‍ മാത്രമേ സ്വീകരിക്കാവൂവെന്നും നിര്‍ദേശിച്ചു. എന്നാല്‍, ഇതടക്കം നിര്‍ദേശമൊന്നും പാലിക്കാതെയാണ് ഖനനം തുടര്‍ന്നത്.


പലസ്ഥലത്തും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ഖനനം. ദൂരപരിധി കുറയുന്നതുവഴി ദുരിതത്തില്‍ അകപ്പെടുന്നത് കുറച്ച്‌ കുടുംബങ്ങള്‍ മാത്രമല്ല, പരിസ്ഥിതിനാശത്തിെന്‍റ ആഘാതം അനുഭവിക്കുന്ന മുഴുവന്‍ കേരളീയരുമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment