വേനലിൽ താൽകാലിക ആശ്വാസമായി മഴ വരുന്നു
ചുട്ടുപൊള്ളുന്ന വേനലിൽ താൽകാലിക ആശ്വാസമായി ഇന്നലെ സംസ്ഥാനത്ത് മഴ ലഭിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31വരെയാണ് കേരളത്തില്‍ വേനല്‍മഴക്കാലം. മാർച്ച് പിറന്ന് രണ്ടാം ദിനം തന്നെ മഴ ലഭിച്ചതിനാൽ മഴ തുടരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ആറുവരെ കാലാവസ്ഥ വകുപ്പ് മഴ പ്രവചിച്ചിട്ടുണ്ട്
ആദ്യദിനം കോഴിക്കോടും കണ്ണൂരിലും തരക്കേടില്ലാത്ത മഴ ലഭിച്ചു. കോഴിക്കോട് 0.1 ഒന്നിന് പകരം 1.9 മില്ലിമീറ്റര്‍ മഴയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 1767 ശതമാനം കൂടുതലാണിത്. കണ്ണൂരില്‍ ഒരു മില്ലിമീറ്റര്‍ മഴയില്‍ 200 ശതമാനം മഴയാണ് അധികം ലഭിച്ചത്. 0.3ന് പകരം 0.2 മി.മീ മഴയാണ് കേരളത്തില്‍ വേനല്‍മഴയില്‍ ഒറ്റദിവസം ലഭിച്ചത്.
എന്നാൽ, രണ്ടര മില്ലിമീറ്ററില്‍ അധികം ലഭിച്ചാല്‍ മാത്രമേ കലാവസ്ഥ വകുപ്പ് മഴയായി കണക്കാക്കുകയുള്ളൂ. ബാക്കി 12 ജില്ലകളിലും രേഖപ്പെടുത്താന്‍ ആവുന്ന അത്ര പോലും മഴ പെയ്തിട്ടുമില്ല. എന്നാല്‍, തെക്കും വടക്കും ജില്ലകളില്‍ പലയിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ പട്ടാമ്പി (37), പാലക്കാട് (25.2), തൃത്താല (14.2) മില്ലിമീറ്റര്‍ മഴ ലഭിച്ചുവെങ്കിലും ജില്ലക്ക് ലഭിക്കേണ്ട 0.3 വിഹിതമായില്ല. പെരുമ്ബാവൂരില്‍ (15), പൊന്നാനിയില്‍ (14.4) മില്ലിമീറ്ററും മഴ ലഭിച്ചു.
കേരളത്തിലാകെ മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്. ഇത് ചൂട് കുറക്കുന്നതിന് സഹായകമാണെങ്കിലും പുഴുക്കം കൂട്ടുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. പകലിനൊപ്പം രാത്രിയിലും പുഴുക്കം വല്ലാതെ കൂടി. വരണ്ട സാഹചര്യത്തില്‍നിന്നും ഈര്‍പ്പമുള്ള അന്തരീക്ഷത്തിലേക്ക് മാറുന്നതാണ് പുഴുക്കം കൂട്ടുന്നത്. പകലില്‍ അന്തരീക്ഷത്തില്‍ നിന്നും ഭൂമിയിലേക്ക് വരുന്ന താപവികിരണങ്ങള്‍ ശൂന്യാകാശത്തിലേക്ക് രാത്രിയില്‍ തിരിച്ചുപോകാത്തതാണ് പുഴുക്കം കൂടാന്‍ കാരണം. മേഘാവൃത ആകാശവും ഈര്‍പ്പമുള്ള അന്തരീക്ഷവുമാണ് തിരിച്ചുപോക്കിന് തടസ്സമാവുന്നത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
ചുട്ടുപൊള്ളുന്ന വേനലിൽ താൽകാലിക ആശ്വാസമായി ഇന്നലെ സംസ്ഥാനത്ത് മഴ ലഭിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31വരെയാണ് കേരളത്തില്‍ വേനല്‍മഴക്കാലം. മാർച്ച് പിറന്ന് രണ്ടാം ദിനം തന്നെ മഴ ലഭിച്ചതിനാൽ മഴ തുടരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ആറുവരെ കാലാവസ്ഥ വകുപ്പ് മഴ പ്രവചിച്ചിട്ടുണ്ട്
ആദ്യദിനം കോഴിക്കോടും കണ്ണൂരിലും തരക്കേടില്ലാത്ത മഴ ലഭിച്ചു. കോഴിക്കോട് 0.1 ഒന്നിന് പകരം 1.9 മില്ലിമീറ്റര്‍ മഴയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 1767 ശതമാനം കൂടുതലാണിത്. കണ്ണൂരില്‍ ഒരു മില്ലിമീറ്റര്‍ മഴയില്‍ 200 ശതമാനം മഴയാണ് അധികം ലഭിച്ചത്. 0.3ന് പകരം 0.2 മി.മീ മഴയാണ് കേരളത്തില്‍ വേനല്‍മഴയില്‍ ഒറ്റദിവസം ലഭിച്ചത്.
എന്നാൽ, രണ്ടര മില്ലിമീറ്ററില്‍ അധികം ലഭിച്ചാല്‍ മാത്രമേ കലാവസ്ഥ വകുപ്പ് മഴയായി കണക്കാക്കുകയുള്ളൂ. ബാക്കി 12 ജില്ലകളിലും രേഖപ്പെടുത്താന്‍ ആവുന്ന അത്ര പോലും മഴ പെയ്തിട്ടുമില്ല. എന്നാല്‍, തെക്കും വടക്കും ജില്ലകളില്‍ പലയിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ പട്ടാമ്പി (37), പാലക്കാട് (25.2), തൃത്താല (14.2) മില്ലിമീറ്റര്‍ മഴ ലഭിച്ചുവെങ്കിലും ജില്ലക്ക് ലഭിക്കേണ്ട 0.3 വിഹിതമായില്ല. പെരുമ്ബാവൂരില്‍ (15), പൊന്നാനിയില്‍ (14.4) മില്ലിമീറ്ററും മഴ ലഭിച്ചു.
കേരളത്തിലാകെ മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്. ഇത് ചൂട് കുറക്കുന്നതിന് സഹായകമാണെങ്കിലും പുഴുക്കം കൂട്ടുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. പകലിനൊപ്പം രാത്രിയിലും പുഴുക്കം വല്ലാതെ കൂടി. വരണ്ട സാഹചര്യത്തില്‍നിന്നും ഈര്‍പ്പമുള്ള അന്തരീക്ഷത്തിലേക്ക് മാറുന്നതാണ് പുഴുക്കം കൂട്ടുന്നത്. പകലില്‍ അന്തരീക്ഷത്തില്‍ നിന്നും ഭൂമിയിലേക്ക് വരുന്ന താപവികിരണങ്ങള്‍ ശൂന്യാകാശത്തിലേക്ക് രാത്രിയില്‍ തിരിച്ചുപോകാത്തതാണ് പുഴുക്കം കൂടാന്‍ കാരണം. മേഘാവൃത ആകാശവും ഈര്‍പ്പമുള്ള അന്തരീക്ഷവുമാണ് തിരിച്ചുപോക്കിന് തടസ്സമാവുന്നത്.
Green Reporter Desk