ചൂട് കൂടുന്നു: സൂര്യാഘാതമേൽക്കാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കാം
പരിസ്ഥിതിയോട് മനുഷ്യർ ചെയ്‌ത ദ്രോഹങ്ങളുടെ ഫലം പ്രളയമായും കനത്ത ചൂടായും കേരളത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ സംഭവിച്ച് കൊണ്ടിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിന് ആസൂത്രണമില്ലാതെയും മുൻകരുതലില്ലെതയും ചൂഷണമായും പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് നാമും കാരണമായി. അതിനോടുള്ള പ്രകൃതിയുടെ മറുപടിയെന്നോണവുമാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. പ്രളയത്തിന് ശേഷം കൊടും ചൂടാണ് കേരളത്തെ ഇപ്പോൾ വലയ്ക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 26 വരെ ഉയർന്ന താപനില ശരാശരിയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി വരെയും 27 നും 28 നും ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയും ഉയരുമെന്ന് മുന്നറിയിപ്പ്. മാർച്ച് 25 മുതൽ 28 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
സൂര്യാഘാതമേൽക്കാതിരിക്കാൻ ചില മുൻകരുതലുകൾ അനിവാര്യമാണ്
പതിനൊന്ന് മണി മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം ഒരു കുപ്പിയിൽ കയ്യിൽ കരുതണം. രോഗങ്ങൾ ഉള്ളവർ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കണം. കാപ്പി, ചായ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം.
പരീക്ഷാ കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ അവധിക്ക് വിനോദ യാത്രയ്ക്ക് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മുതൽ മൂന്ന് വരെ നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ശ്രദ്ധിക്കണം.
താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്ന തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.
ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. ചൂട് ഏൽക്കാതിരിക്കാൻ സഹായിക്കുന്ന വസ്ത്രധാരണം നിർദ്ദേശിക്കുകയും ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുമതി നൽകുകയും ചെയ്യണം.
മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും 11നും മൂന്നിനുമിടയിൽ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുകാർക്ക് കുളിവെള്ളം നൽകി നിർജലീകരണം തടയാൻ ജനങ്ങൾ സഹായിക്കണം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകരും ശ്രദ്ധിക്കണം.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
പരിസ്ഥിതിയോട് മനുഷ്യർ ചെയ്‌ത ദ്രോഹങ്ങളുടെ ഫലം പ്രളയമായും കനത്ത ചൂടായും കേരളത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ സംഭവിച്ച് കൊണ്ടിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിന് ആസൂത്രണമില്ലാതെയും മുൻകരുതലില്ലെതയും ചൂഷണമായും പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് നാമും കാരണമായി. അതിനോടുള്ള പ്രകൃതിയുടെ മറുപടിയെന്നോണവുമാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. പ്രളയത്തിന് ശേഷം കൊടും ചൂടാണ് കേരളത്തെ ഇപ്പോൾ വലയ്ക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 26 വരെ ഉയർന്ന താപനില ശരാശരിയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി വരെയും 27 നും 28 നും ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയും ഉയരുമെന്ന് മുന്നറിയിപ്പ്. മാർച്ച് 25 മുതൽ 28 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
സൂര്യാഘാതമേൽക്കാതിരിക്കാൻ ചില മുൻകരുതലുകൾ അനിവാര്യമാണ്
പതിനൊന്ന് മണി മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം ഒരു കുപ്പിയിൽ കയ്യിൽ കരുതണം. രോഗങ്ങൾ ഉള്ളവർ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കണം. കാപ്പി, ചായ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം.
പരീക്ഷാ കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ അവധിക്ക് വിനോദ യാത്രയ്ക്ക് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മുതൽ മൂന്ന് വരെ നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ശ്രദ്ധിക്കണം.
താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്ന തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.
ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. ചൂട് ഏൽക്കാതിരിക്കാൻ സഹായിക്കുന്ന വസ്ത്രധാരണം നിർദ്ദേശിക്കുകയും ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുമതി നൽകുകയും ചെയ്യണം.
മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും 11നും മൂന്നിനുമിടയിൽ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുകാർക്ക് കുളിവെള്ളം നൽകി നിർജലീകരണം തടയാൻ ജനങ്ങൾ സഹായിക്കണം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകരും ശ്രദ്ധിക്കണം.
Green Reporter Desk