വായുമലിനീകരണം: താജ്‌മഹലിനെ രക്ഷിക്കാൻ ശുദ്ധീകരണ സംവിധാനം
ആഗ്ര: അന്തരീക്ഷ മലനീകരണ തോത് ഉയര്‍ന്നതോടെ താജ്‌മഹലിനെ രക്ഷിക്കാന്‍ വായുശുദ്ധീകരണ സംവിധാനമൊരുക്കി അധികൃതര്‍. വായുശുദ്ധീകരണ സംവിധാനമുള്ള വാന്‍ താജ്‌മഹലിനു സമീപം വിന്യസിച്ചിട്ടുണ്ട്. 300 മീറ്റര്‍ ചുറ്റളവിലുള്ള 15 ലക്ഷം ക്യുബിക് മീറ്റര്‍ വായു എട്ടു മണിക്കൂര്‍ നേരം കൊണ്ട് ശുദ്ധീകരിക്കാന്‍ ഇതിന് കഴിയും.
താജ്മഹലിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടത്തില്‍ ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് വായുശുദ്ധീകരണ സംവിധാനം ഒരുക്കിയിരിക്കുന്നത്. താജ്മഹലിന്റെ വെള്ള മാര്ബിളുകള്ക്ക് മലിനവായുമായുള്ള സമ്പർക്കത്തിൽ തിളക്കം നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് താജ്മഹലിന്റെ ചുറ്റുമുള്ള വായു ശുദ്ധീകരിക്കുന്നതിനായി വായുശുദ്ധീകരണ സംവിധാനം ഉപയോഗിക്കുന്നത്.
ദീപാവലിക്ക് ശേഷം ഡൽഹി നഗരത്തിലും നഗരത്തിന് സമീപ പ്രദേശങ്ങളിലും അതിഭീകരമായ അവസ്ഥയിലാണ് വായു മലിനീകരണം തുടരുന്നത്. ലോകത്തിലെ തന്നെ മലിനീകരണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വായു മലിനീകരണം ഉയർന്ന തോതിലായതിനാൽ ഡൽഹി നഗരത്തിൽ ഏറെ ജാഗ്രതയിലാണ് ജനം. പലർക്കും ശ്വാസ കോശ സംബന്ധമായ അസുഖങ്ങളും പിടിപെടുന്നുണ്ട്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
ആഗ്ര: അന്തരീക്ഷ മലനീകരണ തോത് ഉയര്‍ന്നതോടെ താജ്‌മഹലിനെ രക്ഷിക്കാന്‍ വായുശുദ്ധീകരണ സംവിധാനമൊരുക്കി അധികൃതര്‍. വായുശുദ്ധീകരണ സംവിധാനമുള്ള വാന്‍ താജ്‌മഹലിനു സമീപം വിന്യസിച്ചിട്ടുണ്ട്. 300 മീറ്റര്‍ ചുറ്റളവിലുള്ള 15 ലക്ഷം ക്യുബിക് മീറ്റര്‍ വായു എട്ടു മണിക്കൂര്‍ നേരം കൊണ്ട് ശുദ്ധീകരിക്കാന്‍ ഇതിന് കഴിയും.
താജ്മഹലിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടത്തില്‍ ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് വായുശുദ്ധീകരണ സംവിധാനം ഒരുക്കിയിരിക്കുന്നത്. താജ്മഹലിന്റെ വെള്ള മാര്ബിളുകള്ക്ക് മലിനവായുമായുള്ള സമ്പർക്കത്തിൽ തിളക്കം നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് താജ്മഹലിന്റെ ചുറ്റുമുള്ള വായു ശുദ്ധീകരിക്കുന്നതിനായി വായുശുദ്ധീകരണ സംവിധാനം ഉപയോഗിക്കുന്നത്.
ദീപാവലിക്ക് ശേഷം ഡൽഹി നഗരത്തിലും നഗരത്തിന് സമീപ പ്രദേശങ്ങളിലും അതിഭീകരമായ അവസ്ഥയിലാണ് വായു മലിനീകരണം തുടരുന്നത്. ലോകത്തിലെ തന്നെ മലിനീകരണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വായു മലിനീകരണം ഉയർന്ന തോതിലായതിനാൽ ഡൽഹി നഗരത്തിൽ ഏറെ ജാഗ്രതയിലാണ് ജനം. പലർക്കും ശ്വാസ കോശ സംബന്ധമായ അസുഖങ്ങളും പിടിപെടുന്നുണ്ട്.
Green Reporter Desk