അൻവറിന്റെ പാർക്കിൽ ഉരുൾപൊട്ടൽ തെളിവുകൾ നശിപ്പിക്കുന്നതിന് സ്റ്റോപ്പ് മെമ്മോ
പിവി അന്‍വറിന്റെ പാര്‍ക്കിലെ ഉരുൾപൊട്ടൽ തെളിവുകൾ നശിപ്പിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് തഹസീല്‍ദാറുടെ നിര്‍ദേശം. പണികള്‍ നിര്‍ത്തിവെക്കാന്‍ നടപടികൾ സ്വീകരിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് നിര്‍ദേശം നൽകി. പഞ്ചായത്ത് ഇത് സംബന്ധിച്ച് അൻവറിന് സ്റ്റോപ്പ് മെമ്മോ നൽകി.
പ്രളയത്തിന് ശേഷം ഉരുള്‍പൊട്ടലിന്റെ തെളിവുകൾ ഇല്ലാതാക്കാന്‍ കക്കാടംപൊയിലിൽ അൻവറിന്റെ വാട്ടർ തീം പാർക്കിൽ തിരക്കിട്ട് പണികള്‍ നടക്കുന്നത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് തഹസീല്‍ദാരുടെ നടപടി. ജൂൺ മാസത്തിൽ പാർക്കിനുള്ളിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ജില്ലാ ഭരണകൂടം നൽകിയ സ്‌റ്റോപ് മെമ്മോ ലംഘിച്ചായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.ഇക്കാര്യം പുറത്ത് വരാതിരിക്കാൻ പാർക്കിന് ചുറ്റും ഗുണ്ടാ കാവലും ഏർപ്പെടുത്തിയിരുന്നു.
പരിസ്ഥിതി ദുർബലപ്രദേശത്തു നിർമിച്ച വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്ന പതിനൊന്ന് ഏക്കർ പ്രദേശത്തിനുള്ളിൽ ആഗസ്റ്റ് മാസത്തിൽ മാത്രം 8 ഉരുൾപൊട്ടലുകൾ ഉണ്ടായതായി കഴിഞ്ഞ ദിവസം വാർത്ത പുറത്ത് വന്നിരുന്നു . ജൂലൈ മാസത്തിൽ പാർക്കിന് സമീപത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. അന്ന് പാർക്കിലെ ജലസംഭരണികളിൽ നിന്ന് വെള്ളം ഒഴുക്കി കളയണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല. പാർക്കിലെ ജലസംഭരണികൾ ഇപ്പോഴും നിറഞ്ഞു തന്നെ കിടക്കുകയാണ്.
ദുരന്തനിവാരണ നിയമപ്രകാരം ഈ തടയണ പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്ന പെരിന്തൽമണ്ണ ആർഡിഒ നേരത്തെ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു കൊണ്ട് നിർമ്മിച്ച തടയണക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഊർങ്ങാട്ടിരി പഞ്ചായത്തിൽ വെറ്റിലപ്പാറ വില്ലേജിലാണു തടയണ നിർമിച്ചിട്ടുള്ളത്. 2015 ജൂണിലും ജൂലൈയിലുമായി തടയണ നിർമിച്ചപ്പോൾ ഭൂമിയുടെ കൈവശാവകാശം അൻവറിന്റെ പേരിലായിരുന്നു. പിന്നീടു വിവാദമായതോടെ അത് ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു. വനംവകുപ്പ്, ജിയോളജി വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ റിപ്പോർട്ടുകളും എം.എൽ.എ യുടെ തടയണക്കെതിരെ ആയിരുന്നു.
Read Also : നിയമത്തിന് പുല്ലുവില ; അൻവറിന്റെ പാർക്കിൽ ഉരുൾപൊട്ടലിന്റെ തെളിവ് നശിപ്പിക്കുന്നു
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
പിവി അന്‍വറിന്റെ പാര്‍ക്കിലെ ഉരുൾപൊട്ടൽ തെളിവുകൾ നശിപ്പിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് തഹസീല്‍ദാറുടെ നിര്‍ദേശം. പണികള്‍ നിര്‍ത്തിവെക്കാന്‍ നടപടികൾ സ്വീകരിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് നിര്‍ദേശം നൽകി. പഞ്ചായത്ത് ഇത് സംബന്ധിച്ച് അൻവറിന് സ്റ്റോപ്പ് മെമ്മോ നൽകി.
പ്രളയത്തിന് ശേഷം ഉരുള്‍പൊട്ടലിന്റെ തെളിവുകൾ ഇല്ലാതാക്കാന്‍ കക്കാടംപൊയിലിൽ അൻവറിന്റെ വാട്ടർ തീം പാർക്കിൽ തിരക്കിട്ട് പണികള്‍ നടക്കുന്നത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് തഹസീല്‍ദാരുടെ നടപടി. ജൂൺ മാസത്തിൽ പാർക്കിനുള്ളിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ജില്ലാ ഭരണകൂടം നൽകിയ സ്‌റ്റോപ് മെമ്മോ ലംഘിച്ചായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.ഇക്കാര്യം പുറത്ത് വരാതിരിക്കാൻ പാർക്കിന് ചുറ്റും ഗുണ്ടാ കാവലും ഏർപ്പെടുത്തിയിരുന്നു.
പരിസ്ഥിതി ദുർബലപ്രദേശത്തു നിർമിച്ച വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്ന പതിനൊന്ന് ഏക്കർ പ്രദേശത്തിനുള്ളിൽ ആഗസ്റ്റ് മാസത്തിൽ മാത്രം 8 ഉരുൾപൊട്ടലുകൾ ഉണ്ടായതായി കഴിഞ്ഞ ദിവസം വാർത്ത പുറത്ത് വന്നിരുന്നു . ജൂലൈ മാസത്തിൽ പാർക്കിന് സമീപത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. അന്ന് പാർക്കിലെ ജലസംഭരണികളിൽ നിന്ന് വെള്ളം ഒഴുക്കി കളയണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല. പാർക്കിലെ ജലസംഭരണികൾ ഇപ്പോഴും നിറഞ്ഞു തന്നെ കിടക്കുകയാണ്.
ദുരന്തനിവാരണ നിയമപ്രകാരം ഈ തടയണ പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്ന പെരിന്തൽമണ്ണ ആർഡിഒ നേരത്തെ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു കൊണ്ട് നിർമ്മിച്ച തടയണക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഊർങ്ങാട്ടിരി പഞ്ചായത്തിൽ വെറ്റിലപ്പാറ വില്ലേജിലാണു തടയണ നിർമിച്ചിട്ടുള്ളത്. 2015 ജൂണിലും ജൂലൈയിലുമായി തടയണ നിർമിച്ചപ്പോൾ ഭൂമിയുടെ കൈവശാവകാശം അൻവറിന്റെ പേരിലായിരുന്നു. പിന്നീടു വിവാദമായതോടെ അത് ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു. വനംവകുപ്പ്, ജിയോളജി വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ റിപ്പോർട്ടുകളും എം.എൽ.എ യുടെ തടയണക്കെതിരെ ആയിരുന്നു.
Read Also : നിയമത്തിന് പുല്ലുവില ; അൻവറിന്റെ പാർക്കിൽ ഉരുൾപൊട്ടലിന്റെ തെളിവ് നശിപ്പിക്കുന്നു
Green Reporter Desk