കത്തുകയും മുങ്ങുകയും ചെയ്യുന്ന കൊച്ചി വികസക്കാരുടെ സൃഷ്ടി




ഭാഗം. 2

കേരളം പ്രതിവര്‍ഷം 99,200 ടണ്‍ മൃഗങ്ങളുടെ മാംസവും11.90ലക്ഷം ടണ്‍ പക്ഷി മാംസവും ഉത്പാദിപ്പിക്കുന്നു.15,500 യൂണിറ്റുകളിൽ നിന്നായി 38,100 ടണ്‍ അറവു മാലിന്യങ്ങളും സൃഷ്ടിക്കപ്പെടുന്നു.

ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതലുള്ളത്(27%)കേരളത്തിലാണ്.സംസ്ഥാനത്തെ മൊത്തം കിടക്കകളുടെ എണ്ണം1.15 ലക്ഷം.അതിൽ 43,500 എണ്ണം സർക്കാർ മേഖലയിലും സ്വകാര്യ ആശുപത്രികളിൽ 67,517 വരും.ഓരോ കിടക്കയിലും ഓരോ ദിവസവും ഏകദേശം1.5 കി.ഗ്രാം മുതൽ 2 കി.ഗ്രാം വരെ ഖരമാലിന്യങ്ങളും 450 ലിറ്റർ ദ്രവമാലിന്യങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നു.

കേരളത്തിലെ ഓരോ മനുഷ്യരും പ്രതിദിനം 300 മുതൽ 600 ഗ്രാം വരെ മാലിന്യങ്ങൾ പുറം തള്ളാറുണ്ട്.അവയിൽ ജൈവ മാലിന്യവും പ്ലാസ്റ്റിക്ക് മാലിന്യവും ജല മാലിന്യവും ഉണ്ടാകുക സ്വാഭാവികമാണ്.വികസിത രാജ്യങ്ങൾ മാലിന്യ സംസ്കരണത്തിൽ 80 മുതൽ 90% വരെ വിജയം നേടുമ്പോൾ ഇന്ത്യയുടെ അവസ്ഥ 20 മുതൽ 30% വരെ മാത്രം.ആ വിഷയത്തിൽ ഇന്ത്യക്കു മാതൃകയാകേണ്ട കേരളം നിരാശപ്പെടുത്തി വരുന്നു.

ജല മാലിന്യ സംസ്കരണത്തിൽ ദേശീയ ശരാശരിയിലും ഏറെ താഴെ സ്ഥാനമുള്ള കേരളം മഹാരാഷ്ട്ര പോലെ യുള്ള സംസ്ഥാനങ്ങളുടെ നേട്ടത്തെ പഠിക്കാൻ ഇനിയും ശ്രമിച്ചിട്ടില്ല.

 ലോകത്തെ വിജയകരമായ പരീക്ഷണങ്ങൾ .

പ്രതിവർഷം 200 കോടി ടണ്ണിലധികം മുനിസിപ്പൽ ഖരമാലിന്യ ങ്ങൾ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.2050-ഓടെ ആഗോള മാലിന്യം 350 കോടി ടണ്ണാകും.ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ മാലിന്യ ഉത്പാദനം ഇതേ കാലയള വിൽ 19% വർദ്ധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.ഇതിന്റെ ആഘാതം കുറയ്ക്കാനുള്ള മാർഗം പുനരുപയോഗം പോലുള്ള സുസ്ഥിര മാലിന്യ സംസ്കരണ പരിഹാരങ്ങളാണ് .

ഈ സംവിധാനങ്ങൾ സാധാരണയായി പ്രാദേശിക അധികാരികളാണ് നിയന്ത്രിക്കുന്നത്.ശേഖരണ പദ്ധതികൾ പലപ്പോഴും നഗരങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.മാർച്ച് 19 ലോക പുനചംക്രമണം ദിന ആഘോഷിക്കുന്ന തിന്റെ ഭാഗമായി  അഞ്ച് പുനചംക്രമണം നഗരങ്ങളെ തെരഞ്ഞെടുത്തിരുന്നു.

യുഎസിലെ സാൻ ഫ്രാൻസിസ്കോ പുനരുപയോഗത്തിൽ  2013 മുതൽ തന്നെ മാലിന്യത്തിന്റെ 80% വേർതിരിക്കാൻ വിജയിച്ചു.ഇന്ന് സംസ്കരണം 95% ത്തിലെത്തി.ഒരു ശതമാനം മാലിന്യം പോലും കത്തിക്കുന്നില്ല.രാജ്യത്തെ ആദ്യത്തെ നിർബന്ധിത കമ്പോസ്റ്റിംഗ് നിയമവും പാസാക്കി,പ്ലാസ്റ്റിക് ബാഗുകൾ നിയന്ത്രിച്ചു.സ്റ്റൈറോഫോം തുട ങ്ങിയ വസ്തുക്കൾ നിരോധിച്ചു.വലിച്ചെറിയുന്ന മാലിന്യങ്ങൾക്കനുസരിച്ച് സാൻ ഫ്രാൻസിസ്കോ പിഴയും നൽ കുന്നു.നഗരത്തിലെ പച്ച, നീല ബിന്നുകൾ പുനചംക്രമണം ചെയ്യുന്നതിനും കമ്പോസ്റ്റിംഗിനുമായി ഉപയോഗിക്കു ന്നതിന് കമ്പനികൾക്ക് കിഴിവുകളും മറ്റും നൽകി.

2017ൽ വാൻകൂവറിന്റെ(കാനഡ)സിറ്റി സെന്റർ മാലിന്യത്തിന്റെ 62% നിന്ന് 82,000 ടൺ ഉൽപന്നങ്ങൾ ഉണ്ടാക്കി. ഏറ്റവും നല്ല ഹരിത മുനിസിപ്പാലിറ്റിയായി മാറുക എന്ന ലക്ഷ്യം 2011ൽ നഗരം സ്വീകരിച്ചു.അവർ വിഷയത്തിൽ പൂർണ്ണ വിജയത്തിലെത്തി.

കുരിറ്റിബ എന്ന  ബ്രസീലിയൻ നഗരം.

"ലോകത്തിലെ ഏറ്റവും നൂതനമായ നഗരം" എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച,സുസ്ഥിര നഗരാസൂത്രണത്തിന്റെ കാര്യ ത്തിൽ  സുവർണ്ണ മാതൃകയാണ് കുരിറ്റിബ.ബ്രസീലിയൻ കാർഷിക സംസ്ഥാനമായ പരാനയിലെ നഗരം"പച്ച" എന്ന പേർ സ്വയം സ്വീകരിച്ച ആദ്യ നാടാണ്.2016 ൽ തന്നെ കുരിറ്റിബ അതിന്റെ മാലിന്യത്തിന്റെ 70% പുനചംക്രമണം ചെയ്യുന്നു.പദ്ധതി വിജയത്തിന്റെ പ്രധാന ഇനം ഗ്രീൻ എക്സ്ചേഞ്ച് പദ്ധതിയാണ്.

ബ്രിട്ടണിലെ ലീഡ്സ് നഗരം മറ്റൊരു മാലിന്യ സംസ്കരണ വിഷയത്തിൽ വൻ വിജയം വരിച്ച നഗരമാണ്.

 ഇൻഡോറിനു സാധ്യമാണ് !

ഇൻഡോർ നഗരം തുടർച്ചയായി ആറാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി പ്രഖ്യാപിക്കപ്പെട്ടു. ഖര മാലിന്യ സംസ്‌കരണത്തിനും കാര്യക്ഷമമായ മാലിന്യ സംസ്‌കരണത്തിനുമുള്ള സംയോജിത സമീപനം കാരണം ഇൻഡോർ 2017 മുതൽ സ്വച്ഛ് സർവേക്ഷൻ സർവേയിൽ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.20 ലക്ഷ ത്തോളം ജനസംഖ്യയുള്ള നഗരത്തിൽ പ്രതിദിനം1,900 ടൺ ഖരമാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്.ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിൽ ഉൽപാദിപ്പിക്കുന്ന മാലിന്യങ്ങളുടെ ശേഖരണം,ഗതാഗതം,സംസ്കരണം എന്നിവ വിജയകരമായി സംയോജിപ്പിച്ചിരിക്കുന്നു.

 

വീടുകളിൽ നിന്ന് വേർതിരിക്കുന്ന മാലിന്യം തത്സമയം ട്രാക്ക് ചെയ്ത് മാലിന്യം പ്രത്യേക ബിന്നുകളിൽ ശേഖരിക്കു ന്നുവെന്ന് ഉറപ്പാക്കുന്നു.വേർതിരിക്കുന്ന മാലിന്യം പ്രത്യേക കണ്ടെയ്‌നറു കളിൽ അതത് നനഞ്ഞതും ഉണങ്ങിയ തുമായ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നു.നനഞ്ഞ മാലിന്യം ഓർഗാനിക് കമ്പോസ്റ്റും ബയോഗ്യാസും ആക്കി മാറ്റുന്നു,അതേസമയം ഉണങ്ങിയ മാലിന്യം കൂടുതൽ തരം തിരിച്ച് വൃത്തിയാക്കി കറ്റകളാക്കി പുനരുപയോഗത്തിന് അയക്കുന്നു.ശക്തമായ ബോധവൽക്കരണത്തിന്റെയും ജന ങ്ങളുടെ പങ്കാളിത്തത്തിന്റെയും പിന്തുണയുള്ള ഈ സംയോ ജിത സംവിധാനം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോറിനെ നില നിർത്താൻ സഹായിച്ചു. 

റാങ്കിങ്ങിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള സൂറത്ത്,നവി മുംബൈ തുടങ്ങിയ ഏതാനും നഗരങ്ങൾ മാന്യമായ ഖര മാലിന്യ സംസ്കരണ സംവിധാനം ഒരുക്കിയിട്ടുണ്ട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment