തിരൂരങ്ങാടിയിൽ മണ്ണിട്ട് ഭൂമി അനധികൃതമായി തരം മാറ്റുന്നു
മലപ്പുറം: തിരൂരങ്ങാടി ചെമ്മാടുള്ള നഗരസഭ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടാവശിഷ്ടങ്ങളുടെ മറവില്‍ മണ്ണ് കൊണ്ടുപോയി ഭൂമി തരം മാറ്റുന്നതായി പരാതി. നഗരസഭക്ക് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണ് ആവശ്യമായിരിക്കെയാണ് സ്വകാര്യവ്യക്തികള്‍ക്ക് മണ്ണ് നല്‍കുന്നതെന്നും ഇതില്‍ വന്‍ അഴിമതിയുണ്ടെന്നുമാണ് ആരോപണം.
വെഞ്ചാലിയിലെ നഗരസഭ മാലിന്യപ്ലാന്റ് മണ്ണിട്ട് ഉയര്‍ത്തുന്നത് പൂര്‍ണമായിട്ടില്ല. താഴ്ന്ന പ്രദേശമായതിനാല്‍ വെള്ളം നിറഞ്ഞ് മാലിന്യം പരിസരപ്രദേശങ്ങളിലേക്ക് ഒലിച്ചുപോകുകയാണ്. വെഞ്ചാലിയിലെ കനാല്‍ മണ്ണിട്ട് തൂര്ത്താണ് വയല്‍ നികത്താന്‍ മണ്ണ് കൊണ്ടുപോയിരുന്നത്. കര്‍ഷകര്‍ പരാതി നല്കിയതിനാല് ഇറിഗേഷന്‍ അസി. എന്‍ജിനീയര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കനാലില്‍നിന്ന് മണ്ണ് നീക്കം ചെയ്യുകയായിരുന്നു.
ഈ മണ്ണ് ഉപയോഗിച്ച് മറ്റു ഭാഗങ്ങളില്‍ നികത്തല്‍ തുടരുന്നുണ്ട്. പ്രതിപക്ഷകക്ഷികള്‍ പോലും സംഭവത്തിനെതിരെ മിണ്ടുന്നില്ലെന്നാണ് ആരോപണം. പരിശോധിക്കാനോ നിരീക്ഷിക്കാനോ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ തോന്നിയത് പോലെയാണ് മണ്ണെടുത്ത് കൊണ്ടുപോകുന്നത്. 45 ദിവസം കൊണ്ട് കെട്ടിടം പൊളിച്ചുനീക്കി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായിരുന്നു കരാര്‍.
എന്നാല്‍, പൊളിച്ചുനീക്കാന്‍ ഒരു വര്‍ഷത്തോളമെടുത്തത് വിവാദമായിരുന്നു. ഇതോടെ കരാറുകാരനെ മാറ്റി നഗരസഭ നേരിട്ട് ഏറ്റെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഓരോ വര്‍ഷവും കെട്ടിടത്തിന് ഒരു കോടി രൂപ ബജറ്റില്‍ നീക്കിവെക്കാറുണ്ടെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടാകാറില്ല.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
മലപ്പുറം: തിരൂരങ്ങാടി ചെമ്മാടുള്ള നഗരസഭ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടാവശിഷ്ടങ്ങളുടെ മറവില്‍ മണ്ണ് കൊണ്ടുപോയി ഭൂമി തരം മാറ്റുന്നതായി പരാതി. നഗരസഭക്ക് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണ് ആവശ്യമായിരിക്കെയാണ് സ്വകാര്യവ്യക്തികള്‍ക്ക് മണ്ണ് നല്‍കുന്നതെന്നും ഇതില്‍ വന്‍ അഴിമതിയുണ്ടെന്നുമാണ് ആരോപണം.
വെഞ്ചാലിയിലെ നഗരസഭ മാലിന്യപ്ലാന്റ് മണ്ണിട്ട് ഉയര്‍ത്തുന്നത് പൂര്‍ണമായിട്ടില്ല. താഴ്ന്ന പ്രദേശമായതിനാല്‍ വെള്ളം നിറഞ്ഞ് മാലിന്യം പരിസരപ്രദേശങ്ങളിലേക്ക് ഒലിച്ചുപോകുകയാണ്. വെഞ്ചാലിയിലെ കനാല്‍ മണ്ണിട്ട് തൂര്ത്താണ് വയല്‍ നികത്താന്‍ മണ്ണ് കൊണ്ടുപോയിരുന്നത്. കര്‍ഷകര്‍ പരാതി നല്കിയതിനാല് ഇറിഗേഷന്‍ അസി. എന്‍ജിനീയര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കനാലില്‍നിന്ന് മണ്ണ് നീക്കം ചെയ്യുകയായിരുന്നു.
ഈ മണ്ണ് ഉപയോഗിച്ച് മറ്റു ഭാഗങ്ങളില്‍ നികത്തല്‍ തുടരുന്നുണ്ട്. പ്രതിപക്ഷകക്ഷികള്‍ പോലും സംഭവത്തിനെതിരെ മിണ്ടുന്നില്ലെന്നാണ് ആരോപണം. പരിശോധിക്കാനോ നിരീക്ഷിക്കാനോ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ തോന്നിയത് പോലെയാണ് മണ്ണെടുത്ത് കൊണ്ടുപോകുന്നത്. 45 ദിവസം കൊണ്ട് കെട്ടിടം പൊളിച്ചുനീക്കി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായിരുന്നു കരാര്‍.
എന്നാല്‍, പൊളിച്ചുനീക്കാന്‍ ഒരു വര്‍ഷത്തോളമെടുത്തത് വിവാദമായിരുന്നു. ഇതോടെ കരാറുകാരനെ മാറ്റി നഗരസഭ നേരിട്ട് ഏറ്റെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഓരോ വര്‍ഷവും കെട്ടിടത്തിന് ഒരു കോടി രൂപ ബജറ്റില്‍ നീക്കിവെക്കാറുണ്ടെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടാകാറില്ല.
Green Reporter Desk