കുതിരവണ്ടിയുമായി പരിസ്ഥിതി സൗഹൃദ സവാരിക്ക് ഒരുങ്ങി തോമസ്
കേളകം: പെട്രോളിനും ഡീസലിനും വില കുതിച്ചുകയറുമ്പോള്‍ കുതിരവണ്ടിയുമായി പരിസ്ഥിതി സൗഹൃദമായ സവാരിക്ക് ഒരുങ്ങുകയാണ് 56 കാരനായ തോമസ് നെല്ലിമല. തന്റെ ഏറെ നാളുകളായുള്ള ആഗ്രഹഫലമായി വെള്ളക്കുതിരയെ സ്വന്തമാക്കിയിരിക്കുകയാണ് കണിച്ചാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ നെല്ലിമല തോമസ്.
കണിച്ചാര്‍ പഞ്ചായത്തിലിപ്പോള്‍ പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് നാട്ടുകാർ. മലയോര മേഖലയില്‍ തീരെ പരിചിതനല്ലാത്ത ഒരു വെള്ളക്കുതിരയെ കാണാൻ നാട്ടുകാരും എത്തുന്നുണ്ട്. കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് പോണി ഇനത്തിലുള്ള കുതിരയെ സ്വന്തമാക്കിയിട്ടുള്ളത്.
കുതിര മാത്രമല്ല കുതിരവണ്ടിയുമുണ്ട്. ഊട്ടിയിലും മറ്റുമായി കുതിരപ്പുറത്ത് കയറിയപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായി കുതിരയെ വാങ്ങണമെന്നത്. ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കരുനാഗപ്പള്ളിയില്‍ കുതിരയെ വില്‍ക്കാനുണ്ടെന്ന് അറിഞ്ഞത്. ഉടന്‍ അവരുമായി ബന്ധപ്പെട്ട തോമസ്, കുതിരയെ സ്വന്തമാക്കുകയായിരുന്നു.
മുൻപ് കുതിരയെ വളര്‍ത്തിയ പരിചയം ഒന്നുമില്ലെങ്കിലും വളര്ത്തിയിട്ടുള്ളവരുടെ പക്കല്‍നിന്നും തോമസ് ഉപദേശം തേടിയിട്ടുണ്ട്. കുതിരവണ്ടിയും കുതിരയുമായതോടെ യാത്രകൾ ഇനി കാർബൺ രഹിത പരിസ്ഥിതി സൗഹൃദമാക്കാമെന്ന നിലപാടിലാണ് തോമസ്. ഇനിയുള്ള തന്റെ യാത്രകൾക്ക് കുതിരവണ്ടി ഉപയോഗിക്കുമെന്ന് തോമസ് പറയുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
കേളകം: പെട്രോളിനും ഡീസലിനും വില കുതിച്ചുകയറുമ്പോള്‍ കുതിരവണ്ടിയുമായി പരിസ്ഥിതി സൗഹൃദമായ സവാരിക്ക് ഒരുങ്ങുകയാണ് 56 കാരനായ തോമസ് നെല്ലിമല. തന്റെ ഏറെ നാളുകളായുള്ള ആഗ്രഹഫലമായി വെള്ളക്കുതിരയെ സ്വന്തമാക്കിയിരിക്കുകയാണ് കണിച്ചാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ നെല്ലിമല തോമസ്.
കണിച്ചാര്‍ പഞ്ചായത്തിലിപ്പോള്‍ പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് നാട്ടുകാർ. മലയോര മേഖലയില്‍ തീരെ പരിചിതനല്ലാത്ത ഒരു വെള്ളക്കുതിരയെ കാണാൻ നാട്ടുകാരും എത്തുന്നുണ്ട്. കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് പോണി ഇനത്തിലുള്ള കുതിരയെ സ്വന്തമാക്കിയിട്ടുള്ളത്.
കുതിര മാത്രമല്ല കുതിരവണ്ടിയുമുണ്ട്. ഊട്ടിയിലും മറ്റുമായി കുതിരപ്പുറത്ത് കയറിയപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായി കുതിരയെ വാങ്ങണമെന്നത്. ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കരുനാഗപ്പള്ളിയില്‍ കുതിരയെ വില്‍ക്കാനുണ്ടെന്ന് അറിഞ്ഞത്. ഉടന്‍ അവരുമായി ബന്ധപ്പെട്ട തോമസ്, കുതിരയെ സ്വന്തമാക്കുകയായിരുന്നു.
മുൻപ് കുതിരയെ വളര്‍ത്തിയ പരിചയം ഒന്നുമില്ലെങ്കിലും വളര്ത്തിയിട്ടുള്ളവരുടെ പക്കല്‍നിന്നും തോമസ് ഉപദേശം തേടിയിട്ടുണ്ട്. കുതിരവണ്ടിയും കുതിരയുമായതോടെ യാത്രകൾ ഇനി കാർബൺ രഹിത പരിസ്ഥിതി സൗഹൃദമാക്കാമെന്ന നിലപാടിലാണ് തോമസ്. ഇനിയുള്ള തന്റെ യാത്രകൾക്ക് കുതിരവണ്ടി ഉപയോഗിക്കുമെന്ന് തോമസ് പറയുന്നു.
Green Reporter Desk