തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കലിന്റെ ഭാഗമായി വ്യാപകമായി മരം മുറിക്കൽ; പ്രതിഷേധം ശക്തം
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി
തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കല്‍ തുടരുന്നതിൽ പ്രതിഷേധം ഉയരുന്നു. പൊഴിയുടെ വീതി കൂട്ടുന്നതിനായി കാറ്റാടി മരം മുറിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം കനക്കുന്നത്. കാറ്റാടി മരം മുറിക്കുന്നത് കടലേറ്റം രൂക്ഷമാക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
എന്നാൽ കുറച്ച് ഭാഗത്ത് കാറ്റാടി മരം മുറിക്കാതെ പൊഴിമുറിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തോട്ടപ്പള്ളിയില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലാണ് പൊഴിയിലെയും സമീപത്തെ കനാലിലെയും മണല്‍ നീക്കം ചെയ്യുന്നത്. ഇത് കരിമണല്‍ ഖനനം നടത്താനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കാറ്റാടി മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതിനെതിരെയും കോൺഗ്രസ് പ്രതിഷേധമറിയിച്ചിരുന്നു.
പൊഴിമുഖത്ത് 200 മീറ്ററോളം നീളത്തിലും 30 മീറ്ററോളം വീതിയിലും രണ്ടരമീറ്റര്‍ ആഴത്തിലുമാണ് മണല്‍ നീക്കുന്നത്. ലീഡിംഗ് ചാനലില്‍ ആഴംകൂട്ടുന്നതിന്റെ ഭാഗമായി നാലുലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് എടുക്കുന്നത്. തോട്ടപ്പള്ളി മുതല്‍ വീയപുരം വരെ 11 കിലോമീറ്ററാണ് ആഴംകൂട്ടുന്നത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി
തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കല്‍ തുടരുന്നതിൽ പ്രതിഷേധം ഉയരുന്നു. പൊഴിയുടെ വീതി കൂട്ടുന്നതിനായി കാറ്റാടി മരം മുറിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം കനക്കുന്നത്. കാറ്റാടി മരം മുറിക്കുന്നത് കടലേറ്റം രൂക്ഷമാക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
എന്നാൽ കുറച്ച് ഭാഗത്ത് കാറ്റാടി മരം മുറിക്കാതെ പൊഴിമുറിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തോട്ടപ്പള്ളിയില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലാണ് പൊഴിയിലെയും സമീപത്തെ കനാലിലെയും മണല്‍ നീക്കം ചെയ്യുന്നത്. ഇത് കരിമണല്‍ ഖനനം നടത്താനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കാറ്റാടി മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതിനെതിരെയും കോൺഗ്രസ് പ്രതിഷേധമറിയിച്ചിരുന്നു.
പൊഴിമുഖത്ത് 200 മീറ്ററോളം നീളത്തിലും 30 മീറ്ററോളം വീതിയിലും രണ്ടരമീറ്റര്‍ ആഴത്തിലുമാണ് മണല്‍ നീക്കുന്നത്. ലീഡിംഗ് ചാനലില്‍ ആഴംകൂട്ടുന്നതിന്റെ ഭാഗമായി നാലുലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് എടുക്കുന്നത്. തോട്ടപ്പള്ളി മുതല്‍ വീയപുരം വരെ 11 കിലോമീറ്ററാണ് ആഴംകൂട്ടുന്നത്.
Green Reporter Desk