വലിയതുറയില്‍ ശക്തമായ കടല്‍ക്ഷോഭം
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ മേഖലയിയില്‍ ശക്തമായ കടല്‍ക്ഷോഭം. കടൽ ക്ഷോഭത്തെ തുടർന്ന് ഇവിടെ ഒൻപത് വീടുകൾ പൂർണമായും തകർന്നു. കടൽക്ഷോഭം തുടരുന്നതിനാൽ പ്രദേശത്ത് നിന്നും 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെക്കു കിഴക്കന്‍ ശ്രീലങ്കയോടു ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് ശനിയാഴ്ചയോടെ ന്യൂനര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ വിവരം നൽകിയിരുന്നു. കടൽ പ്രക്ഷോഭം തുടരുന്നതിനാൽ വിവിധ ഇടങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വലിയതുറ ബഡ്സ് യുപി സ്കൂള്‍, വലിയതുറ ഗവണ്മെന്റ് യുപി സ്കൂള്‍ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നിരിക്കുന്നത്. ക്യാന്പില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ചെയ്യേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ മേഖലയിയില്‍ ശക്തമായ കടല്‍ക്ഷോഭം. കടൽ ക്ഷോഭത്തെ തുടർന്ന് ഇവിടെ ഒൻപത് വീടുകൾ പൂർണമായും തകർന്നു. കടൽക്ഷോഭം തുടരുന്നതിനാൽ പ്രദേശത്ത് നിന്നും 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെക്കു കിഴക്കന്‍ ശ്രീലങ്കയോടു ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് ശനിയാഴ്ചയോടെ ന്യൂനര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ വിവരം നൽകിയിരുന്നു. കടൽ പ്രക്ഷോഭം തുടരുന്നതിനാൽ വിവിധ ഇടങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വലിയതുറ ബഡ്സ് യുപി സ്കൂള്‍, വലിയതുറ ഗവണ്മെന്റ് യുപി സ്കൂള്‍ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നിരിക്കുന്നത്. ക്യാന്പില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ചെയ്യേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Green Reporter Desk