ഭീമൻ ലോഗര്‍ഹെഡ് പെണ്‍ ആമയെ കടലിലേക്ക് തിരിച്ചയക്കുന്നു




ദുബൈ: യു.എ.ഇ തീരത്തുനിന്ന് കണ്ടെത്തിയ 86 കിലോഗ്രാം തൂക്കം വരുന്ന ലോഗര്‍ഹെഡ് (വലുപ്പമുള്ള കടലാമ) പെണ്‍ ആമയെ സംരക്ഷകര്‍ വീണ്ടും കടലിലേക്ക് വിടാന്‍ ഒരുങ്ങുന്നു. ക്ഷീണിച്ച്‌ കാണപ്പെട്ട ഇതിനെ മറ്റ് ജീവികള്‍ ആക്രമിക്കുന്നതിനിടയിലാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ദുബൈ കടലാമ പുനരധിവാസ കേന്ദ്രത്തിലെ വിദഗ്ധര്‍ ഇതിന് സംരക്ഷണം ഒരുക്കുകയായിരുന്നു. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രത്തില്‍നിന്ന് ഇതിനകം 1600 ആമകളെയാണ് മോചിപ്പിച്ചത്. 


കട്ടിയുള്ള പുറംതോടുള്ള ലോകത്തിലെ ഏറ്റവും വലിയ ആമ വിഭാഗമാണ് ലോഗര്‍ഹെഡ്. അറ്റ്ലാന്‍റിക്, ഇന്ത്യന്‍, പസഫിക് സമുദ്രങ്ങളില്‍ ഇതിനെ കാണാം. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന, ആഗോള അതോറിറ്റിയായ ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ഇതിനെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രായപൂര്‍ത്തിയായ ഒരു ലോഗര്‍ഹെഡിന്റെ ശരാശരി വലുപ്പം 90 സെന്റിമീറ്ററും തൂക്കം ഏകദേശം 135 കിലോഗ്രാമുമാണ്. 


ഇന്ന് രാവിലെ 9.30ന് ഷാര്‍ജയിലെ കല്‍ബ കോര്‍ണിഷില്‍നിന്നായിരിക്കും കടലിലേക്കുള്ള തിരികെ യാത്ര. ഇത്തരം ആമകളുടെ സാന്നിധ്യം ഒമാന്‍ തീരത്താണ് കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ടാണ് ഇതിനെ കല്‍ബ തീരത്തുനിന്ന് യാത്രയാക്കുന്നത്. ആമയുടെ തിരികെ യാത്ര കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരവുമുണ്ട്.


ആമയുടെ സഞ്ചാരപഥവും ജീവിത സാഹചര്യങ്ങളും മറ്റ് ജലജീവികളുമായുള്ള സഹവാസവും ആരോഗ്യവും നിരീക്ഷിക്കുന്നതിനായി സാറ്റലറ്റ് ടാഗ് ഘടിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ ഒമ്ബതുമണി മുതല്‍ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നതാണെന്ന് ദുബൈ കടലാമ പുനരധിവാസ കേന്ദ്രത്തിലെ വിദഗ്ധര്‍ പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment