കരനെല്‍ കൃഷിയിൽ പൊന്ന് വിളിയിച്ച് വടക്കേക്കര




എറണാകുളം: ജില്ലയിലെ തീരദേശ പഞ്ചായത്തായ വടക്കേക്കരയുടെ മണ്ണിന് നെല്‍കൃഷി തീരെ പരിചയമില്ലാത്ത ഒന്നാണ്. എന്നാല്‍ പഞ്ചായത്തിലെ ഇരുപത് വാര്‍ഡുകളിലും കരനെല്‍ കൃഷി സജീവം. നെല്‍പ്പാടങ്ങള്‍ ഇല്ലാത്ത വടക്കേക്കരയില്‍ ഇന്ന് എവിടെ നോക്കിയാലും നെല്‍കൃഷിയാണ്. 


സമുദ്രനിരപ്പിനോട് ചേര്‍ന്നു കിടക്കുന്ന ഭൂപ്രദേശമാണ് വടക്കേക്കരയുടേത്. കൂടാതെ ഉപ്പ് കലര്‍ന്ന മണ്ണും. ഒരു മഴ പെയ്താല്‍ ഇവിടത്തെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാകും. ചിട്ടയായ പഠനങ്ങളിലൂടെ ഇവിടുത്തെ മണ്ണിന്‍്റെ ഘടനയിലും കൃഷിരീതിയിലും സമഗ്രമായ മാറ്റം വരുത്തി. മഴക്കാലത്ത് വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ കിളച്ച്‌ നിലമൊരുക്കി നെല്‍കൃഷി ആരംഭിച്ചപ്പോള്‍ വടക്കേക്കരയില്‍ കണ്ടത് അപ്രതീക്ഷിത വിജയം.


ജൈവ കാര്‍ഷികരംഗത്തെ ഇടപെടലുകളുടെ ഭാഗമായി പരമ്ബരാഗതമായി നാട്ടില്‍ കൃഷി ചെയ്തിരുന്നതും, എന്നാല്‍ വംശനാശ ഭീഷണി നേരിടുന്നതുമായ സുഗന്ധ ഔഷധ നെല്‍കൃഷിയും വടക്കേക്കരയില്‍ ചെയ്യുന്നുണ്ട്. ഞവര, ഗന്ധകശാല, രക്തശാലി മുതലായ ഔഷധ നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. ഉമ, ചെട്ടിവിരിപ്പ്, ജൈവ, കാഞ്ചന മുതലായ നെല്ലിനങ്ങളുടേയും കൃഷിയുണ്ട്. 


വടക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം ഉമ നെല്‍വിത്ത് കൃഷിഭവന്‍ വഴി സൗജന്യമായി വിതരണം നടത്തി. ഇപ്പോള്‍ കൊയ്ത്ത് ആരംഭിച്ചിരിക്കുകയാണ്. കൊയ്ത്ത് കഴിഞ്ഞ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച്‌, 'വടക്കേക്കര പൊന്നരി' എന്ന ശീര്‍ഷകത്തില്‍ വിപണിയിലെത്തിക്കുവാനുള്ള നടപടികള്‍ ചെയ്തു വരികയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment