കൊറോണക്കാലം വേമ്പനാട്ടുകായലിനു നല്ല കാലം
കൊറോണക്കാലം വേമ്പനാട്ടുകായലിനു നല്ല കാലം. ലോക്ക് ഡൗൺ ആയതോടെ ജനങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം ഉപേക്ഷിച്ച് അടച്ച് പൂട്ടി വീട്ടിൽ ഇരുന്നതോടെ കായലിലെ മലിനീകരണതോത് ഗണ്യമായി കുറഞ്ഞു. പ്രാണവായുവിന്റെ അളവും വെള്ളത്തിന്റെ സുതാര്യതയും കൂടി. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി പരന്നുകിടക്കുന്ന വേമ്പനാട്ടുകായലില്‍ അന്താരാഷ്ട്ര കായല്‍നില ഗവേഷണ കേന്ദ്രം ഏപ്രില്‍ 23ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതാണ് വേമ്പനാട്ടുകായലിന് ആശ്വാസം നല്‍കിയിരിക്കുന്നതെന്ന് ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി. പത്മകുമാര്‍ പറഞ്ഞു. വെള്ളത്തിലെ ജൈവമാലിന്യം ഇല്ലാതായതോടെ ഫോസ്ഫേറ്റ് 0.1 ശതമാനമായി കുറഞ്ഞു. നൈട്രേറ്റിെന്റ അളവ് മൂന്ന് പി.പി.എമ്മില്‍ (പാര്‍ട്സ് പെര് മില്യന്‍ ) താഴെയായി. വെള്ളത്തിലെ ഉപ്പുരസം നാമമാത്രമായി. മാര്‍ച്ച് 17ന് നടത്തിയ പരിശോധനയില്‍ ഉപ്പുരസം 1.8 പി.പി.ടി (പാര്‍ട്സ് പെര് തൗസന്‍ഡ്) ആയിരുന്നു. നേരത്തേ കുട്ടനാട്ടില്‍ ഉപ്പുരസം മൂന്ന് പി.പി.ടിവരെ ഉണ്ടായിരുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്കുവശത്ത് ആറുവരെയും വൈക്കം ഭാഗത്ത് 11വരെയും വര്‍ധിച്ചിരുന്നു.
ഉപ്പുരസം വര്‍ധിക്കുന്നത് കൃഷിയെയും മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കും. രണ്ട് പി.പി.ടിയില്‍ താഴെ ഉപ്പുരസം ആയാല്‍ മാത്രമേ കൃഷി നടത്താന്‍ കഴിയൂ. മേയ് ഒന്നിന് തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ മാലിന്യത്തിന്റെ അളവ് വീണ്ടും കുറഞ്ഞിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, വേനല്‍ക്കാലമായതിനാല്‍ ജലനിരപ്പില്‍ ക്രമാതീതമായ കുറവ് സംഭവിച്ചു. 60 സെന്റിമീറ്റര്‍വരെ ജലനിരപ്പ് താഴ്ന്നു. ലോക്ഡൗണ്‍ തുടങ്ങിയതോടെ ഹൗസ്ബോട്ടുകള്‍ സര്‍വിസ് നിര്‍ത്തിവെച്ചതും സഞ്ചാരികള്‍ ഇല്ലാത്തതുമാണ് മലിനീകരണ തോത് കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
കൊറോണക്കാലം വേമ്പനാട്ടുകായലിനു നല്ല കാലം. ലോക്ക് ഡൗൺ ആയതോടെ ജനങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം ഉപേക്ഷിച്ച് അടച്ച് പൂട്ടി വീട്ടിൽ ഇരുന്നതോടെ കായലിലെ മലിനീകരണതോത് ഗണ്യമായി കുറഞ്ഞു. പ്രാണവായുവിന്റെ അളവും വെള്ളത്തിന്റെ സുതാര്യതയും കൂടി. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി പരന്നുകിടക്കുന്ന വേമ്പനാട്ടുകായലില്‍ അന്താരാഷ്ട്ര കായല്‍നില ഗവേഷണ കേന്ദ്രം ഏപ്രില്‍ 23ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതാണ് വേമ്പനാട്ടുകായലിന് ആശ്വാസം നല്‍കിയിരിക്കുന്നതെന്ന് ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി. പത്മകുമാര്‍ പറഞ്ഞു. വെള്ളത്തിലെ ജൈവമാലിന്യം ഇല്ലാതായതോടെ ഫോസ്ഫേറ്റ് 0.1 ശതമാനമായി കുറഞ്ഞു. നൈട്രേറ്റിെന്റ അളവ് മൂന്ന് പി.പി.എമ്മില്‍ (പാര്‍ട്സ് പെര് മില്യന്‍ ) താഴെയായി. വെള്ളത്തിലെ ഉപ്പുരസം നാമമാത്രമായി. മാര്‍ച്ച് 17ന് നടത്തിയ പരിശോധനയില്‍ ഉപ്പുരസം 1.8 പി.പി.ടി (പാര്‍ട്സ് പെര് തൗസന്‍ഡ്) ആയിരുന്നു. നേരത്തേ കുട്ടനാട്ടില്‍ ഉപ്പുരസം മൂന്ന് പി.പി.ടിവരെ ഉണ്ടായിരുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്കുവശത്ത് ആറുവരെയും വൈക്കം ഭാഗത്ത് 11വരെയും വര്‍ധിച്ചിരുന്നു.
ഉപ്പുരസം വര്‍ധിക്കുന്നത് കൃഷിയെയും മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കും. രണ്ട് പി.പി.ടിയില്‍ താഴെ ഉപ്പുരസം ആയാല്‍ മാത്രമേ കൃഷി നടത്താന്‍ കഴിയൂ. മേയ് ഒന്നിന് തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ മാലിന്യത്തിന്റെ അളവ് വീണ്ടും കുറഞ്ഞിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, വേനല്‍ക്കാലമായതിനാല്‍ ജലനിരപ്പില്‍ ക്രമാതീതമായ കുറവ് സംഭവിച്ചു. 60 സെന്റിമീറ്റര്‍വരെ ജലനിരപ്പ് താഴ്ന്നു. ലോക്ഡൗണ്‍ തുടങ്ങിയതോടെ ഹൗസ്ബോട്ടുകള്‍ സര്‍വിസ് നിര്‍ത്തിവെച്ചതും സഞ്ചാരികള്‍ ഇല്ലാത്തതുമാണ് മലിനീകരണ തോത് കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Green Reporter Desk