അസാധാരണ കായല്‍ വേലിയേറ്റത്തില്‍ മുങ്ങി തീരമേഖല
അസാധാരണ കായല്‍ വേലിയേറ്റത്തില്‍ തീരമേഖല മുങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്ന ആവശ്യം ശക്തം. അരൂര്‍, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലെ തീരമേഖലകളില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലാണ്.
ഒന്നര മാസമായി തുടരുന്ന വേലിയേറ്റത്തില്‍ അടുക്കളയില്‍ വരെ വെള്ളം കയറിയതിനാല്‍ പലര്‍ക്കും ഭക്ഷണംപോലും പാകം ചെയ്യാന്‍ കഴിയുന്നില്ല. കക്കൂസ് അടക്കമുള്ളവ വെള്ളത്തിലായതിനാല്‍ ദിനചര്യയടക്കം മുടങ്ങി. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്ന ആവശ്യം ശക്തമായത്.
കായല്‍ത്തീരങ്ങളില്‍ വേലിയിറക്കം ആകുമ്പോൾ വെള്ളം ഇറങ്ങിപ്പോകുന്നത് പതിവാണ്. എന്നാല്‍, ചെമ്മീന്‍കെട്ട് ഉള്ള സ്ഥലങ്ങളില്‍ വെള്ളം കെട്ടിനിര്ത്തുന്നതിനാല് മുഴുസമയവും വെള്ളക്കെട്ട് രൂപപ്പെടുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ചെമ്മീന്കെട്ടുകരയിലെ നൂറുകണക്കിന് വീടുകളാണ് ഉപ്പുകയറി ദ്രവിക്കുന്നത്.
ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തീരവാസികളുടെ ദുരിതക്കാഴ്ച കാണാന്‍ എത്തിയെന്നല്ലാതെ മറ്റു നടപടിയുണ്ടായില്ല. അടിയന്തര സഹായം പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാറിനെ ഇടപെടുത്താന്‍ ഇവര്‍ക്കായിട്ടില്ല. വെള്ളപ്പൊക്കമുണ്ടായ ദുരിതദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോ പ്രദര്‍ശനം അരൂര്‍ ഗ്രാമപഞ്ചായത്തിന് മുന്നില്‍ അടുത്തദിവസങ്ങളില്‍ നടത്തുമെന്ന് തീരസംരക്ഷണസമിതി നേതാക്കളായ വി.കെ. ഗൗരീശന്‍, പി.കെ. ബാലന് എന്നിവര്‍ പറഞ്ഞു.
കടപ്പാട്: മാധ്യമം
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
അസാധാരണ കായല്‍ വേലിയേറ്റത്തില്‍ തീരമേഖല മുങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്ന ആവശ്യം ശക്തം. അരൂര്‍, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലെ തീരമേഖലകളില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലാണ്.
ഒന്നര മാസമായി തുടരുന്ന വേലിയേറ്റത്തില്‍ അടുക്കളയില്‍ വരെ വെള്ളം കയറിയതിനാല്‍ പലര്‍ക്കും ഭക്ഷണംപോലും പാകം ചെയ്യാന്‍ കഴിയുന്നില്ല. കക്കൂസ് അടക്കമുള്ളവ വെള്ളത്തിലായതിനാല്‍ ദിനചര്യയടക്കം മുടങ്ങി. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്ന ആവശ്യം ശക്തമായത്.
കായല്‍ത്തീരങ്ങളില്‍ വേലിയിറക്കം ആകുമ്പോൾ വെള്ളം ഇറങ്ങിപ്പോകുന്നത് പതിവാണ്. എന്നാല്‍, ചെമ്മീന്‍കെട്ട് ഉള്ള സ്ഥലങ്ങളില്‍ വെള്ളം കെട്ടിനിര്ത്തുന്നതിനാല് മുഴുസമയവും വെള്ളക്കെട്ട് രൂപപ്പെടുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ചെമ്മീന്കെട്ടുകരയിലെ നൂറുകണക്കിന് വീടുകളാണ് ഉപ്പുകയറി ദ്രവിക്കുന്നത്.
ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തീരവാസികളുടെ ദുരിതക്കാഴ്ച കാണാന്‍ എത്തിയെന്നല്ലാതെ മറ്റു നടപടിയുണ്ടായില്ല. അടിയന്തര സഹായം പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാറിനെ ഇടപെടുത്താന്‍ ഇവര്‍ക്കായിട്ടില്ല. വെള്ളപ്പൊക്കമുണ്ടായ ദുരിതദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോ പ്രദര്‍ശനം അരൂര്‍ ഗ്രാമപഞ്ചായത്തിന് മുന്നില്‍ അടുത്തദിവസങ്ങളില്‍ നടത്തുമെന്ന് തീരസംരക്ഷണസമിതി നേതാക്കളായ വി.കെ. ഗൗരീശന്‍, പി.കെ. ബാലന് എന്നിവര്‍ പറഞ്ഞു.
കടപ്പാട്: മാധ്യമം
Green Reporter Desk