വിഴിഞ്ഞം തുറമുഖ നിർമാണം തെക്കൻ കേരളത്തിൽ വൻതോതിൽ കടൽത്തീര ശോഷണം ഉണ്ടാക്കുന്നു
വിഴിഞ്ഞം പദ്ധതിക്കായി കടൽ നികത്തുന്നത് വലിയതോതിലുള്ള പ്രത്യാഘാതങ്ങൾ സൃഷിടിക്കുന്നു. സംസ്ഥാനത്തിന്റെ തെക്കൻ തീരത്ത് വൻതോതിൽ കടൽതീര ശോഷണം സംഭവിക്കുന്നതിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനും സുപ്രധാന പങ്ക്. കടൽക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന കടൽഭിത്തികൾ, ചെറിയ പുലിമുട്ടുകൾ എന്നിവ മൂലം കടൽതീര ശോഷണം നടക്കുന്നതിനൊപ്പമാണ് പുതിയ തരത്തിൽ കൂടി ശോഷണം സംഭവിക്കുന്നത്.
അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിർമാണം നടക്കുന്ന നിർദിഷ്ട അന്താരാഷ്ട്ര തുറമുഖ പ്രദേശത്തിന്റെ തെക്കും വടക്കും ഭാഗത്താണ് വിരുദ്ധമായ പ്രതിഭാസങ്ങൾ ഉണ്ടാകുന്നത്. ഒരു ഭാഗത്ത് കടലെടുക്കുമ്പോൾ മറുഭാഗത്ത് മണൽക്കൂനകൾ ഉയർന്ന് വരികയാണ്.
വിഴിഞ്ഞത്തിന് വടക്കുള്ള പനത്തുറ, പൂന്തുറ, വലിയതുറ, ചെറിയതുറ, ബീമാപള്ളി എന്നിവിടങ്ങളിലാണ് തീരം ഏതാണ്ട് പൂർണമായി നഷ്ടമാകുന്ന തരത്തിൽ കടൽക്ഷോഭം ഉണ്ടാകുന്നത്. വിഴിഞ്ഞത്തിന് തെക്ക് അടിമലത്തുറ, പുല്ലുവിള, പൂവാർ, പുതിയതുറ, കൊച്ചുതുറ, പള്ളം എന്നിവിടങ്ങളിലാകെട്ട, വലിയ തീരങ്ങൾ ഉണ്ടാകുന്ന പ്രതിഭാസമാണ് കാണുന്നത്. സാധാരണയിൽ കവിഞ്ഞ പൊക്കമുള്ള മണൽതിട്ടകളാണ് ഇവിടങ്ങളിൽ രൂപപ്പെടുന്നത്.
ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ വള്ളം ഇറക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. മണൽതിട്ടകൾക്ക് ഇടയ്ക്ക് മഴ വെള്ളം ഒലിച്ചുപോകാതെ കെട്ടിനിൽക്കുന്നത് പ്രദേശത്ത് സാംക്രമിക രോഗ ഭീഷണിയും ഉയർത്തുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾക്കൊപ്പം ഇൗ പ്രതിഭാസങ്ങൾ കൂടി വരുന്നതോടെ പ്രശ്നങ്ങൾ ഗുരുതരമായേക്കും. നിർമാണത്തിനുള്ള പാറകൾക്ക് വേണ്ടി കൂടുതൽ മലകൾ ഇടിക്കുന്നതും പരിസ്ഥിതിയെ സാരമായി തന്നെ ബാധിക്കും.
Green Reporter
Visit our Facebook page...
Responses
0 Comments
Leave your comment
വിഴിഞ്ഞം പദ്ധതിക്കായി കടൽ നികത്തുന്നത് വലിയതോതിലുള്ള പ്രത്യാഘാതങ്ങൾ സൃഷിടിക്കുന്നു. സംസ്ഥാനത്തിന്റെ തെക്കൻ തീരത്ത് വൻതോതിൽ കടൽതീര ശോഷണം സംഭവിക്കുന്നതിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനും സുപ്രധാന പങ്ക്. കടൽക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന കടൽഭിത്തികൾ, ചെറിയ പുലിമുട്ടുകൾ എന്നിവ മൂലം കടൽതീര ശോഷണം നടക്കുന്നതിനൊപ്പമാണ് പുതിയ തരത്തിൽ കൂടി ശോഷണം സംഭവിക്കുന്നത്.
അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിർമാണം നടക്കുന്ന നിർദിഷ്ട അന്താരാഷ്ട്ര തുറമുഖ പ്രദേശത്തിന്റെ തെക്കും വടക്കും ഭാഗത്താണ് വിരുദ്ധമായ പ്രതിഭാസങ്ങൾ ഉണ്ടാകുന്നത്. ഒരു ഭാഗത്ത് കടലെടുക്കുമ്പോൾ മറുഭാഗത്ത് മണൽക്കൂനകൾ ഉയർന്ന് വരികയാണ്.
വിഴിഞ്ഞത്തിന് വടക്കുള്ള പനത്തുറ, പൂന്തുറ, വലിയതുറ, ചെറിയതുറ, ബീമാപള്ളി എന്നിവിടങ്ങളിലാണ് തീരം ഏതാണ്ട് പൂർണമായി നഷ്ടമാകുന്ന തരത്തിൽ കടൽക്ഷോഭം ഉണ്ടാകുന്നത്. വിഴിഞ്ഞത്തിന് തെക്ക് അടിമലത്തുറ, പുല്ലുവിള, പൂവാർ, പുതിയതുറ, കൊച്ചുതുറ, പള്ളം എന്നിവിടങ്ങളിലാകെട്ട, വലിയ തീരങ്ങൾ ഉണ്ടാകുന്ന പ്രതിഭാസമാണ് കാണുന്നത്. സാധാരണയിൽ കവിഞ്ഞ പൊക്കമുള്ള മണൽതിട്ടകളാണ് ഇവിടങ്ങളിൽ രൂപപ്പെടുന്നത്.
ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ വള്ളം ഇറക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. മണൽതിട്ടകൾക്ക് ഇടയ്ക്ക് മഴ വെള്ളം ഒലിച്ചുപോകാതെ കെട്ടിനിൽക്കുന്നത് പ്രദേശത്ത് സാംക്രമിക രോഗ ഭീഷണിയും ഉയർത്തുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾക്കൊപ്പം ഇൗ പ്രതിഭാസങ്ങൾ കൂടി വരുന്നതോടെ പ്രശ്നങ്ങൾ ഗുരുതരമായേക്കും. നിർമാണത്തിനുള്ള പാറകൾക്ക് വേണ്ടി കൂടുതൽ മലകൾ ഇടിക്കുന്നതും പരിസ്ഥിതിയെ സാരമായി തന്നെ ബാധിക്കും.