സുപ്രീം കോടതി കേരളത്തെ രക്ഷിക്കുമോ ?
കേരളത്തിലെ ഖനനങ്ങൾക്ക് 200 മീറ്റർ എങ്കിലും അകലം ഉണ്ടാകണമെന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ മുന്നിൽ കേസ്സ് ആഗ്സ്റ്റ് 25 ന് എത്തുകയാണ്. വിധി കേരളത്തിന്റെ പ്രകൃതി സംരക്ഷണത്തിനും സാമ്പത്തിക ചൂഷണത്തിനും അഴിമതി ക്കും ഒരു പരിധി വരെ തടയിടുവാൻ സഹായകരമാണ്.എന്നാൽ മലയാളികളുടെ സർക്കാർ ഈ വിഷയത്തിൽ നിലവിലെ ഖനനം തുടരട്ടെ എന്ന സമീപനം തന്നെ തുടരുകയാണ്. ആയിരത്തിനടുത്തു വരുന്ന ഖനന മുതലാളിമാരുടെ ലോകത്തിന് സമ്പൂർണ്ണ സുരക്ഷ നൽകുവാൻ കേരള സർക്കാർ കാട്ടുന്ന താൽപ്പര്യം നാടിന്റെ സുരക്ഷക്കു ഭീഷണിയായി തുടരുന്നു.സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മ കോടതികൾ മാത്രം പരിഹരിക്കും എന്ന അവസ്ഥയിലെക്ക് കേരളം എത്തിച്ചേരുകയാണ്.
പശ്ചിമഘട്ടത്തില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചില്‍ സാധ്യതയുള്ള 27000 ഇടങ്ങളെ വിദഗ്ധര്‍ അടയാളപ്പെടുത്തിയിരുന്നു.13.06.2007 മുതല്‍ ഖനനത്തിന് 100 മീറ്റര്‍ ദൂര പരിധി എന്ന തീരുമാനം, 20/7/11ല്‍ എല്ലാ ക്വാറികള്‍ക്കും ബാധകമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. 6/8/2014ല്‍ ദൂരം 50 മീറ്ററാക്കി ചുരുക്കുകയാ യിരുന്നു.2016 ലെ പിണറായി സര്‍ക്കാര്‍ ദൂരം100 മീറ്ററായി ഉയര്‍ത്തി.10/10/2017ല്‍ പഴയ 50 മീറ്റര്‍ ദൂരത്തിലെക്കു മടങ്ങിപോകുവാന്‍ മലിനീകരണ നിയന്ത്രണബോര്‍ ഡിന്റെ നിര്‍ദ്ദേശപ്രകാരം തീരുമാനിച്ചു.കേരള മലിനീകരണബോര്‍ഡിനെ മുൻ നിർത്തി 50 മീറ്റര്‍ ദൂരെ ഖനനങ്ങള്‍ അനുവദിക്കുവാൻ സർക്കാർ മുന്നോട്ടു വന്നു.14 മുന്‍ കരുതലുകളോടെ ഖനനം നടത്തുമെന്നു പറയുന്ന സർക്കാർ നിയമ ലംഘന ങ്ങളുടെ വൻ സാധ്യതകൾ ഒരുക്കി.
2018,2019 വര്‍ഷങ്ങളില്‍ 700 ലധികം മരണങ്ങള്‍,20 ലക്ഷത്തിലധികം ആളുകളെ നേരിട്ടു പ്രളയവും മറ്റും ബാധിച്ചിരുന്നു.അര ലക്ഷം കോടിയുടെ(നേരിട്ടുള്ള)സാമ്പ ത്തിക നഷ്ട്ടം വരുത്തിയത്,കേരള നാടിന്റെ സംരക്ഷിതശേഷിയെ നഷ്ട്ടപ്പെടുത്തി കൊണ്ടായിരുന്നു.
നിരന്തരമായി പ്രകൃതി ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന നാടിന്റ അരക്ഷിതാ വസ്ഥ മനുഷ്യരെ മാത്രമല്ല,മറ്റു ജീവിവര്‍ഗ്ഗങ്ങളെയും പ്രതിസന്ധിയിലെത്തിക്കും.ഈ സാഹചര്യത്തില്‍ പോലും നമ്മുടെ നായകന്മാര്‍ വികസന മാമാങ്കങ്ങള്‍ നിരത്തി ദുരന്തങ്ങളെ മറക്കുകയാണ്.
സംസ്ഥാനത്ത് 723 ക്വാറികള്‍ 1721 ഹെക്ടറില്‍ അഥവാ 17.21 ച.കി മീറ്ററില്‍ (4253 ഏക്കര്‍) പ്രവര്‍ത്തിക്കുന്നു എന്നാണ് സർക്കാർ പറയുന്നത്. യൂണിറ്റുകളുടെ ശരാശരി വലിപ്പം 7.1ഏക്കര്‍.പ്രതി വര്‍ഷം 250 /350ലക്ഷത്തോളം ടണ്‍ പാറ പൊട്ടിച്ച് എടുക്കു മ്പോള്‍ സര്‍ക്കാരിലെക്ക് വരുമാനം 2O20 ല്‍ 71കോടി രൂപ മാത്രമാണ്. അനുവദിക്കപ്പെട്ടതിന്റെ 40% മാത്രമെ ഖനനത്തിലൂടെ പൊട്ടിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളു എന്നാണ് സർക്കാർ പറയുന്നത്. അത്തരമൊരു വാദം നിലവിലെ നിയമ ലംഘന ഖനന പ്രവർത്തനത്തെ എവിടെവരെയും എത്തിക്കുവാൻ സർക്കാർ തയ്യാറാകുന്നു എന്നാണ് കേരളത്തെ ഭയപ്പെടുത്തുന്നത്.അവിടെ ജനകീയ സർക്കാർ മറന്നു പോകു ന്നത് അവരുടെ തന്നെ ഉറപ്പുകളെയാണ്.സുപ്രീം കോടതി, പാറ ഖനനം 200 മീറ്റർ ദൂരെയാക്കി തീരുമാനമെടുക്കുമെന്നു നാട് പ്രതീക്ഷിക്കുന്നു
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
കേരളത്തിലെ ഖനനങ്ങൾക്ക് 200 മീറ്റർ എങ്കിലും അകലം ഉണ്ടാകണമെന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ മുന്നിൽ കേസ്സ് ആഗ്സ്റ്റ് 25 ന് എത്തുകയാണ്. വിധി കേരളത്തിന്റെ പ്രകൃതി സംരക്ഷണത്തിനും സാമ്പത്തിക ചൂഷണത്തിനും അഴിമതി ക്കും ഒരു പരിധി വരെ തടയിടുവാൻ സഹായകരമാണ്.എന്നാൽ മലയാളികളുടെ സർക്കാർ ഈ വിഷയത്തിൽ നിലവിലെ ഖനനം തുടരട്ടെ എന്ന സമീപനം തന്നെ തുടരുകയാണ്. ആയിരത്തിനടുത്തു വരുന്ന ഖനന മുതലാളിമാരുടെ ലോകത്തിന് സമ്പൂർണ്ണ സുരക്ഷ നൽകുവാൻ കേരള സർക്കാർ കാട്ടുന്ന താൽപ്പര്യം നാടിന്റെ സുരക്ഷക്കു ഭീഷണിയായി തുടരുന്നു.സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മ കോടതികൾ മാത്രം പരിഹരിക്കും എന്ന അവസ്ഥയിലെക്ക് കേരളം എത്തിച്ചേരുകയാണ്.
പശ്ചിമഘട്ടത്തില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചില്‍ സാധ്യതയുള്ള 27000 ഇടങ്ങളെ വിദഗ്ധര്‍ അടയാളപ്പെടുത്തിയിരുന്നു.13.06.2007 മുതല്‍ ഖനനത്തിന് 100 മീറ്റര്‍ ദൂര പരിധി എന്ന തീരുമാനം, 20/7/11ല്‍ എല്ലാ ക്വാറികള്‍ക്കും ബാധകമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. 6/8/2014ല്‍ ദൂരം 50 മീറ്ററാക്കി ചുരുക്കുകയാ യിരുന്നു.2016 ലെ പിണറായി സര്‍ക്കാര്‍ ദൂരം100 മീറ്ററായി ഉയര്‍ത്തി.10/10/2017ല്‍ പഴയ 50 മീറ്റര്‍ ദൂരത്തിലെക്കു മടങ്ങിപോകുവാന്‍ മലിനീകരണ നിയന്ത്രണബോര്‍ ഡിന്റെ നിര്‍ദ്ദേശപ്രകാരം തീരുമാനിച്ചു.കേരള മലിനീകരണബോര്‍ഡിനെ മുൻ നിർത്തി 50 മീറ്റര്‍ ദൂരെ ഖനനങ്ങള്‍ അനുവദിക്കുവാൻ സർക്കാർ മുന്നോട്ടു വന്നു.14 മുന്‍ കരുതലുകളോടെ ഖനനം നടത്തുമെന്നു പറയുന്ന സർക്കാർ നിയമ ലംഘന ങ്ങളുടെ വൻ സാധ്യതകൾ ഒരുക്കി.
2018,2019 വര്‍ഷങ്ങളില്‍ 700 ലധികം മരണങ്ങള്‍,20 ലക്ഷത്തിലധികം ആളുകളെ നേരിട്ടു പ്രളയവും മറ്റും ബാധിച്ചിരുന്നു.അര ലക്ഷം കോടിയുടെ(നേരിട്ടുള്ള)സാമ്പ ത്തിക നഷ്ട്ടം വരുത്തിയത്,കേരള നാടിന്റെ സംരക്ഷിതശേഷിയെ നഷ്ട്ടപ്പെടുത്തി കൊണ്ടായിരുന്നു.
നിരന്തരമായി പ്രകൃതി ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന നാടിന്റ അരക്ഷിതാ വസ്ഥ മനുഷ്യരെ മാത്രമല്ല,മറ്റു ജീവിവര്‍ഗ്ഗങ്ങളെയും പ്രതിസന്ധിയിലെത്തിക്കും.ഈ സാഹചര്യത്തില്‍ പോലും നമ്മുടെ നായകന്മാര്‍ വികസന മാമാങ്കങ്ങള്‍ നിരത്തി ദുരന്തങ്ങളെ മറക്കുകയാണ്.
സംസ്ഥാനത്ത് 723 ക്വാറികള്‍ 1721 ഹെക്ടറില്‍ അഥവാ 17.21 ച.കി മീറ്ററില്‍ (4253 ഏക്കര്‍) പ്രവര്‍ത്തിക്കുന്നു എന്നാണ് സർക്കാർ പറയുന്നത്. യൂണിറ്റുകളുടെ ശരാശരി വലിപ്പം 7.1ഏക്കര്‍.പ്രതി വര്‍ഷം 250 /350ലക്ഷത്തോളം ടണ്‍ പാറ പൊട്ടിച്ച് എടുക്കു മ്പോള്‍ സര്‍ക്കാരിലെക്ക് വരുമാനം 2O20 ല്‍ 71കോടി രൂപ മാത്രമാണ്. അനുവദിക്കപ്പെട്ടതിന്റെ 40% മാത്രമെ ഖനനത്തിലൂടെ പൊട്ടിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളു എന്നാണ് സർക്കാർ പറയുന്നത്. അത്തരമൊരു വാദം നിലവിലെ നിയമ ലംഘന ഖനന പ്രവർത്തനത്തെ എവിടെവരെയും എത്തിക്കുവാൻ സർക്കാർ തയ്യാറാകുന്നു എന്നാണ് കേരളത്തെ ഭയപ്പെടുത്തുന്നത്.അവിടെ ജനകീയ സർക്കാർ മറന്നു പോകു ന്നത് അവരുടെ തന്നെ ഉറപ്പുകളെയാണ്.സുപ്രീം കോടതി, പാറ ഖനനം 200 മീറ്റർ ദൂരെയാക്കി തീരുമാനമെടുക്കുമെന്നു നാട് പ്രതീക്ഷിക്കുന്നു
Green Reporter Desk