ഇന്ന് ലോക കാലാവസ്ഥാ ദിനം; ആഗോളതാപനത്തിനെതിരെ പടയൊരുക്കം തുടങ്ങണം
ഇന്ന് ലോക കാലാവസ്ഥാ ദിനം. കാലാവസ്ഥാ മാറ്റം കാരണം ഏറെ പ്രതിസന്ധി നേരിടുന്ന വനത്തിന്റെയും ജലത്തിന്റെയും രണ്ട് ദിനങ്ങൾ ആചരിച്ചതിന് പിന്നാലെയാണ് ഇന്ന് കാലാവസ്ഥാ ദിനവും ആചരിക്കുന്നത്. ആഗോളതാപനം വനത്തിനും ജലത്തിനുമുൾപ്പെടെ ലോകത്തെ ഓരോ ജീവജാലങ്ങൾക്കും വലിയ ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് ഒരു ലോക കാലാവസ്ഥ ദിനം കൂടി എത്തുന്നത്. കേരളത്തിലുൾപ്പെടെ വേനൽ കത്തിനിൽക്കുന്ന സമയം കൂടിയാണ് ഇത്.
ആഗോളതലത്തില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ധിച്ചതായാണ് കണക്കുകള്‍. കാര്‍ബണ്‍ ഡൈ ഓക്സൈഡ് അടക്കമുള്ള ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ബാഷ്പീകരണം വര്‍ധിക്കുകയാണ്. ഒരു സെന്റി ഗ്രേഡ് ചൂട് കൂടുമ്പോള്‍ അന്തരീക്ഷത്തില്‍ ഏഴ് ശതമാനത്തിലധികം ഈര്‍പ്പം ഉള്‍ക്കൊള്ളാനാവും. ഇതോടെ കനത്ത മഴമേഘങ്ങള്‍ സൃഷ്ടിക്കപ്പെടാം. അതിതീവ്ര മഴയും ഇതുമായി ബന്ധപ്പെട്ടാണ്.
വന്‍പ്രളയങ്ങള്‍ വിപത്ത് തീര്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥ സംഘടനയുടെ ആഭിമുഖ്യത്തില്‍ കാലാവസ്ഥ ദിനം ആചരിക്കുന്നത്. സമുദ്രം, കാലാവസ്ഥ, അന്തരീക്ഷ സ്ഥിതി എന്ന ദിനാചരണ സന്ദേശം താപനഘടകങ്ങളുടെ പരസ്പര ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്.
അന്തരീക്ഷ താപത്തിന്റെ 90 ശതമാനവും സമുദ്രത്തിലേക്കാണ് ആവാഹിക്കപ്പെടുന്നത്. ഇത് സമുദ്രത്തിന്റെ താപനില ഭീകരമായി ഉയരാന്‍ കാരണമാകുന്നു. ചുഴലിക്കാറ്റുകള്‍ കൂടുകയും വേലിയേറ്റ-വേലിയിറക്കങ്ങള്‍ക്ക് അസ്വാഭാവികതയുണ്ടാകുകയും ചെയ്യുന്നു. സമുദ്രത്തിന്റെറ അടിത്തട്ട് തൊടുന്ന ചൂട്, സമുദ്രജല പ്രവാഹങ്ങളെ പോലും ബാധിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
2050ഓടെ സമുദ്ര താപനില ഏറ്റവും തീക്ഷ്ണമായ അനുപാതത്തിലേക്ക് എത്തുമെന്ന നിഗമനമാണ് കാലാവസ്ഥ വ്യതിയാന ഗവേഷകര്‍ പങ്കുവെക്കുന്നത്. ആഗോളതാപനം കുറക്കാന്‍ പ്രാദേശികതലം മുതല്‍ രാജ്യാന്തരതലം വരെ ശാസ്ത്രീയ നടപടികള്‍ വേണമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ ആവശ്യം. വിവിധ ഉടമ്പടികൾ ഉണ്ടെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇപ്പോഴും പരിസ്ഥിതിക്ക് നൽകുന്ന പ്രാധാന്യം തീരെ കുറവാണ് എന്നത് ഖേദകരം തന്നെയാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
ഇന്ന് ലോക കാലാവസ്ഥാ ദിനം. കാലാവസ്ഥാ മാറ്റം കാരണം ഏറെ പ്രതിസന്ധി നേരിടുന്ന വനത്തിന്റെയും ജലത്തിന്റെയും രണ്ട് ദിനങ്ങൾ ആചരിച്ചതിന് പിന്നാലെയാണ് ഇന്ന് കാലാവസ്ഥാ ദിനവും ആചരിക്കുന്നത്. ആഗോളതാപനം വനത്തിനും ജലത്തിനുമുൾപ്പെടെ ലോകത്തെ ഓരോ ജീവജാലങ്ങൾക്കും വലിയ ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് ഒരു ലോക കാലാവസ്ഥ ദിനം കൂടി എത്തുന്നത്. കേരളത്തിലുൾപ്പെടെ വേനൽ കത്തിനിൽക്കുന്ന സമയം കൂടിയാണ് ഇത്.
ആഗോളതലത്തില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ധിച്ചതായാണ് കണക്കുകള്‍. കാര്‍ബണ്‍ ഡൈ ഓക്സൈഡ് അടക്കമുള്ള ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ബാഷ്പീകരണം വര്‍ധിക്കുകയാണ്. ഒരു സെന്റി ഗ്രേഡ് ചൂട് കൂടുമ്പോള്‍ അന്തരീക്ഷത്തില്‍ ഏഴ് ശതമാനത്തിലധികം ഈര്‍പ്പം ഉള്‍ക്കൊള്ളാനാവും. ഇതോടെ കനത്ത മഴമേഘങ്ങള്‍ സൃഷ്ടിക്കപ്പെടാം. അതിതീവ്ര മഴയും ഇതുമായി ബന്ധപ്പെട്ടാണ്.
വന്‍പ്രളയങ്ങള്‍ വിപത്ത് തീര്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥ സംഘടനയുടെ ആഭിമുഖ്യത്തില്‍ കാലാവസ്ഥ ദിനം ആചരിക്കുന്നത്. സമുദ്രം, കാലാവസ്ഥ, അന്തരീക്ഷ സ്ഥിതി എന്ന ദിനാചരണ സന്ദേശം താപനഘടകങ്ങളുടെ പരസ്പര ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്.
അന്തരീക്ഷ താപത്തിന്റെ 90 ശതമാനവും സമുദ്രത്തിലേക്കാണ് ആവാഹിക്കപ്പെടുന്നത്. ഇത് സമുദ്രത്തിന്റെ താപനില ഭീകരമായി ഉയരാന്‍ കാരണമാകുന്നു. ചുഴലിക്കാറ്റുകള്‍ കൂടുകയും വേലിയേറ്റ-വേലിയിറക്കങ്ങള്‍ക്ക് അസ്വാഭാവികതയുണ്ടാകുകയും ചെയ്യുന്നു. സമുദ്രത്തിന്റെറ അടിത്തട്ട് തൊടുന്ന ചൂട്, സമുദ്രജല പ്രവാഹങ്ങളെ പോലും ബാധിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
2050ഓടെ സമുദ്ര താപനില ഏറ്റവും തീക്ഷ്ണമായ അനുപാതത്തിലേക്ക് എത്തുമെന്ന നിഗമനമാണ് കാലാവസ്ഥ വ്യതിയാന ഗവേഷകര്‍ പങ്കുവെക്കുന്നത്. ആഗോളതാപനം കുറക്കാന്‍ പ്രാദേശികതലം മുതല്‍ രാജ്യാന്തരതലം വരെ ശാസ്ത്രീയ നടപടികള്‍ വേണമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ ആവശ്യം. വിവിധ ഉടമ്പടികൾ ഉണ്ടെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇപ്പോഴും പരിസ്ഥിതിക്ക് നൽകുന്ന പ്രാധാന്യം തീരെ കുറവാണ് എന്നത് ഖേദകരം തന്നെയാണ്.
Green Reporter Desk