അതിരപ്പിള്ളിയിലെ ഉരുൾപൊട്ടൽ എന്തിന്റെ സൂചനയാണ് ?
അതിരപ്പിള്ളി വന മേഖലയിൽ ശനിയാഴ്ച രാത്രി ഒമ്പതിന് ഉണ്ടായ ഉരുൾപ്പൊട്ടൽ കണ്ണംകുഴി തോട്ടിലൂടെ വെള്ളം കുത്തിയൊലിച്ചിറങ്ങിയ ശേഷമാണ് നാട്ടുകാർ മനസ്സിലാക്കുന്നത്. കലങ്ങി മറിഞ്ഞ വെള്ളത്തോടൊപ്പം കല്ലുകളും മരങ്ങളും ഒഴുകിപ്പോകുന്നുണ്ടായിരുന്നു. ജല പ്രവാഹം കഴിഞ്ഞ പ്രളയകാലത്തെ പോലെ ആനമല റോഡിലേക്ക് ഉയർന്നിട്ടില്ല.നാശ നഷ്ടങ്ങളെ കുറിച്ച് വിശദ വിവരങ്ങൾ പുറത്തു വരും എന്നു കരുതാം.അതിരപ്പിള്ളി വന മേഖലയിൽ കുണ്ടൂർമേട് ഭാഗത്താണ് ഉരുൾപ്പൊട്ടൽ നടന്നത്.ജന വാസമില്ലാത്ത മേഖലയായതിനാൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
വനപാലകരുമായി പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്നാണ് ഉരുൾപ്പൊട്ടൽ വിവരം ലഭിച്ചത്.ശനിയാഴ്ച ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. കണ്ണംകുഴിയിലൂടെ കലങ്ങി മറിഞ്ഞ വെള്ളം കുലം കുത്തി ഒഴുകിക്കൊണ്ടിരിക്കുകയാണ്.വെള്ളം ചാലക്കുടിപ്പുഴയുടെ ജലനിരപ്പു വർദ്ധിപ്പിച്ചു.ആരും പുഴയിലിറങ്ങരുതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
വേനൽമഴയുടെ സാന്നിധ്യത്തിൽ തന്നെ ഉരുൾപൊട്ടൽ ആരംഭിച്ച വാർത്ത വരാനിരിക്കുന്ന മഴക്കാലത്തെ ഭീതിജനമാക്കുമോ ?
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
അതിരപ്പിള്ളി വന മേഖലയിൽ ശനിയാഴ്ച രാത്രി ഒമ്പതിന് ഉണ്ടായ ഉരുൾപ്പൊട്ടൽ കണ്ണംകുഴി തോട്ടിലൂടെ വെള്ളം കുത്തിയൊലിച്ചിറങ്ങിയ ശേഷമാണ് നാട്ടുകാർ മനസ്സിലാക്കുന്നത്. കലങ്ങി മറിഞ്ഞ വെള്ളത്തോടൊപ്പം കല്ലുകളും മരങ്ങളും ഒഴുകിപ്പോകുന്നുണ്ടായിരുന്നു. ജല പ്രവാഹം കഴിഞ്ഞ പ്രളയകാലത്തെ പോലെ ആനമല റോഡിലേക്ക് ഉയർന്നിട്ടില്ല.നാശ നഷ്ടങ്ങളെ കുറിച്ച് വിശദ വിവരങ്ങൾ പുറത്തു വരും എന്നു കരുതാം.അതിരപ്പിള്ളി വന മേഖലയിൽ കുണ്ടൂർമേട് ഭാഗത്താണ് ഉരുൾപ്പൊട്ടൽ നടന്നത്.ജന വാസമില്ലാത്ത മേഖലയായതിനാൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
വനപാലകരുമായി പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്നാണ് ഉരുൾപ്പൊട്ടൽ വിവരം ലഭിച്ചത്.ശനിയാഴ്ച ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. കണ്ണംകുഴിയിലൂടെ കലങ്ങി മറിഞ്ഞ വെള്ളം കുലം കുത്തി ഒഴുകിക്കൊണ്ടിരിക്കുകയാണ്.വെള്ളം ചാലക്കുടിപ്പുഴയുടെ ജലനിരപ്പു വർദ്ധിപ്പിച്ചു.ആരും പുഴയിലിറങ്ങരുതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
വേനൽമഴയുടെ സാന്നിധ്യത്തിൽ തന്നെ ഉരുൾപൊട്ടൽ ആരംഭിച്ച വാർത്ത വരാനിരിക്കുന്ന മഴക്കാലത്തെ ഭീതിജനമാക്കുമോ ?
Green Reporter Desk