ഭൂപതിവ് ഭേദഗതി ബിൽ ഗവർണർ തിരിച്ചയക്കുക !




സംസ്ഥാനത്തെ ഭൂരഹിതരായ ജനങ്ങൾക്ക് വീടിനും കൃഷിക്കു മായി1964 ലെ ഭൂപതിവ് നിയമ പ്രകാരം അനുവദിച്ച ഭൂമിയിൽ (പാട്ടഭൂമിയും അതിൽ പെടും)വൻ കിട നിർമ്മാണങ്ങളൊ ഖന നമൊ പാടില്ല എന്ന് 2023 മെയ് 15 ന് സുപ്രീം കോടതി നിർദ്ദേ ശം നൽകിയിരുന്നു.അതിനെ അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരാണ് നവംബർ 2 ന് നടക്കുന്ന ഗ്രീൻ കേരള മൂവ്മെന്റിന്റെ രാജ്ഭവൻ മാർച്ച്.

 

 

കേരളത്തിലെ വൻകിട ഖനന മുതലാളിമാർ സുപ്രീം കോടതി യിലെഹർജിയിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കാൻ ശ്രമിച്ചു എന്ന് കോടതി രേഖകൾ പറയുന്നു.Assignment Land(LA)വിഷ യത്തിൽ സർക്കാർ അവരുടെ പഴയ നിലപാട് കോടതിയിൽ ആവർത്തിച്ചു.പരിസ്ഥിതി പ്രധാനമായ ഭൂമിയിൽ കൃഷിയും ചെറുകിട കച്ചവടവും തുടരാം , ഘടനാപരമായ മാറ്റങ്ങൾ പാടില്ല എന്നായിരുന്നു സർക്കാർ സമീപനം.

 

 

2023 മെയ് 15 ലെ സുപ്രീം കോടതി വിധിക്കു ശേഷം,കോടതി യിൽ തോറ്റ വൻകിട ക്വാറി മുതലാളിമാർ,കേരള സർക്കാരും പ്രതിപക്ഷവുമായി ധാരണ ഉണ്ടാക്കിയതിലൂടെ,കഴിഞ്ഞ നിയ മസഭാ സമ്മേളനത്തിൽ ഭൂപതിവ് നിയമത്തിലെ സെക്ഷൻ 4,7 വകുപ്പുകളിൽ വരുത്തിയ ഭേദഗതികൾക്ക് ദൂര വ്യാപക പാരി സ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയും.

 

 

പുതിയ ഭേദഗതിയിലൂടെ വൻകിട നിർമാണവും ഖനനവും LA പട്ടയഭൂമിയിൽ സാധ്യമാക്കും.ഈ വിഷയത്തിൽ 41പ്രതിപക്ഷ MLA മാർ 99 ഭരണകക്ഷി MLA മാർക്കൊപ്പം കൈ പൊക്കി എന്നതാണ് വസ്തുത.

 

ഭൂമി വിഷയവുമായി ബന്ധപ്പെട്ട്1991നു ശേഷം കേരളത്തിലെ മുഴുവൻ രാഷ്ട്രീയക്കാരും ഒരേ സമീപനമാണ് കൈ കൊള്ളു ന്നത്.ആദിവാസി ഭൂമി വിഷയം,ഗാഡ്ഗിൽ റിപ്പോർട്ട്,ബഫർ സോൺ,ഭൂപതിവ് നിയമം മുതലായ വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഭൂമാഫിയകളെ(അവരുടെ ഭാഷയിൽ ടൂറിസം, ഖനന സേവകർ,തോട്ടമുടമകൾ)പിൻതുണക്കുകയാണ്.

 

2023 മെയ് 15 ലെ സുപ്രീം കോടതി വിധി വന്ന ശേഷവും പാട്ട ഭൂമിയിലും(ഭൂപതിവ് നിയമ പ്രകാരം കർഷകർക്കു ലഭിച്ച ഭൂമി വാങ്ങി കൂട്ടിയ ഖനന റിയൽ എസ്റ്റേറ്റ്കാർ)LA പട്ടയഭൂമിയിലും ഖനനം തുടരുവാൻ കേരള സർക്കാരും പഞ്ചായത്തു ഭരണ സംവിധാനവും ഒത്താശ ചെയ്തു എന്നു കാണാം.വിധിക്കു ശേഷം ഖനന യൂണിറ്റുകൾ അടച്ചുപൂട്ടിയില്ല.

 

 

2023 മെയ് 15 ന് ശേഷം ജിയോളജി വകുപ്പ്,ജില്ലാ കളക്ടർ മാർ(പത്തനംതിട്ട ജില്ല പ്രത്യേകിച്ചും),റവന്യു-പഞ്ചായത്തു വകുപ്പ് മുതലായ സംവിധാനങ്ങൾ - വിവരാവകാശ നിയമ പ്രകാരമുള്ള പട്ടയഭൂമിയിലെ ഖനനത്തെ പറ്റിയും മറ്റ് പ്രവർ ത്തനങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെ മാറി നിന്നത് സുപ്രീം കോടതി വിധി നടപ്പിലാക്കപ്പെടരുത് എന്ന ധാര ണയുടെ അടിസ്ഥാനത്തിലായിരുന്നു.

 

 

ഖനന മാഫിയകളെ സംരക്ഷിക്കാനായി സർക്കാരും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നീങ്ങുമ്പോൾ,അതിനെതിരെ പത്തനം തിട്ട ജില്ലയിലെ വള്ളികോട് കോട്ടയത്തുള്ള ശ്രീ രഘുവും കൂട്ടരും ഹൈക്കോടതിയിൽ നിന്ന് നേടി എടുത്ത വിധി ആശ്വാസകരമാണ്.

 

6.0980 ഹെക്ടറിൽ പ്രവർത്തിച്ചു വന്ന JS ഗ്രാനൈറ്റ്സ് LA പാട്ട ഭൂമിയിലല്ല എന്നു തെളിയിക്കാൻ കഴിയാത്തതിനാൽ V. കോട്ടയം വില്ലേജ് ഓഫീസ് നൽകിയ സ്റ്റോപ്പ് മെമ്മൊ നില നിൽക്കുന്നതാണ് എന്ന് ഹൈക്കോടതി വ്യക്തമാക്കി.

 

 

ഹൈക്കോടതി വിധിയിലൂടെ മറ്റിടത്തെ പാട്ട ഭൂമിയിലെയും ഭൂപതിവ് നിയമ പ്രകാരം ലഭിച്ച(LA പട്ടയം)ഇടത്തെയും ഖനന പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കാൻ അവസരമൊരുക്കും . അതിന് സാഹചര്യമൊരുക്കിയ V.കോട്ടയത്തെ ശ്രീ ജ്യോതിഷ്, രഘു മറ്റു സുഹൃത്തുക്കളെ അഭിനന്ദിക്കുന്നു.

 

 

ഖനനവും നിർമ്മാണവും അനിയന്ത്രിതമാക്കാൻ ലക്ഷ്യം വെച്ചുള്ള ഭൂപതിവ് നിയമ ഭേദഗതിക്കെതിരായ നവംബർ 2 ലെ രാജ്ഭവൻ മാർച്ചിലെക്ക് ഏവരെയും ക്ഷണിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment