ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ കേസില്‍ മൂന്നാം പ്രതിക്ക് ജാമ്യം; മുഖ്യപ്രതികളെ ഇതുവരെയും പിടികൂടാനായില്ല




മണ്ണാര്‍ക്കാട്: വായ്ക്കകത്ത് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ കേസില്‍ മൂന്നാം പ്രതിക്ക് ജാമ്യം. ടാപ്പിങ് തൊഴിലാളി മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശി വിത്സനാണ് (35) ജാമ്യം ലഭിച്ചത്. 50,000 രൂപക്ക് തുല്യമായ രണ്ട്‌ ആള്‍ജാമ്യത്തിലാണ് ജാമ്യമനുവദിച്ചത്.


വനംവകുപ്പുമായി ബന്ധപ്പെട്ട രണ്ട്‌ കേസുകളിലും ഇയാള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്ഫോടകവസ്തു അനധികൃതമായി കൈവശം വെച്ച്‌ ദുരുപയോഗം ചെയ്ത കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ഈ കേസില്‍ ജാമ്യം അനുവദിച്ചത്.


തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ വായില്‍ മുറിവുണ്ടായതിനെത്തുടര്‍ന്ന് അവശനിലയിലായ കാട്ടാന മേയ് 27ന് വൈകീട്ടാണ് അമ്പലപ്പാറ തെയ്യംകുണ്ടിലെ വെള്ളിയാര്‍ പുഴയില്‍ ചരിഞ്ഞത്. വനംവകുപ്പും പൊലീസും സംയുക്തമായാണ് ഈ സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. കേസിലെ മുഖ്യപ്രതികളെ പിടികൂടാനായിട്ടില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment